Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

ഹമാസ് കമാൻഡറുടെ തല കൊയ്‌തെടുത്ത് ഇസ്രായേൽ 136 ബന്ദികളെയും വധിച്ചു ? ക്ഷമിക്കില്ലെന്ന് നെതന്യാഹു!!

04 DECEMBER 2023 06:26 PM IST
മലയാളി വാര്‍ത്ത

More Stories...

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്.... ബാരലിന് 1.23 ശതമാനത്തിന്റെ വര്‍ദ്ധന രേഖപ്പെടുത്തി

ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തക്ക് സമീപം രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ അഞ്ച് മരണം

അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്

ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

ആദ്യം ഹോര്‍മുസ് തുറക്കുക; അമേരിക്കയ്ക്ക് മുന്നില്‍ നിര്‍ദേശങ്ങളുമായി ഇറാന്‍

ഇസ്രായേൽ വ്യോമാക്രമണത്തിൽ ഹമാസ് കമാൻഡർ കൊല്ലപ്പെട്ടതായി ഐഡിഎഫ്. ഞായറാഴ്ച നടത്തിയ വ്യോമാക്രമണത്തിൽ ഹമാസിൻറെ ഷാതി ബറ്റാലിയൻ കമാൻഡറെ ഇസ്രായേൽ വധിച്ചതായി പ്രതിരോധ സേന അറിയിച്ചു.

ഒക്‌ടോബർ ഏഴിലെ ആക്രമണത്തിൽ ഇസ്രായേൽ പ്രദേശത്ത് റെയ്ഡ് നടത്തിയതിൻറെ ഉത്തരവാദിത്തം കൊല്ലപ്പെട്ട കമാൻഡർക്കാണെന്ന് ഐഡിഎഫ് വക്താവ് ഡാനിയൽ ഹഗാരി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഹൈതം ഖുവാജാരിയാണ് കൊല്ലപ്പെട്ടതെന്നും ഐഡിഎഫും ഇസ്രായേൽ സുരക്ഷാ ഏജൻസിയും സംയുക്തമായി നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഗാസയ്ക്ക് പുറത്തുള്ള അൽ-ഷാതി അഭയാർത്ഥി ക്യാമ്പിന് സമീപത്ത് വച്ചാണ് ഹമാസിന്റെ ഷാതി ബറ്റാലിയൻ കമാൻഡറിനെ കൊലപ്പെടുത്തിയതെന്ന് ഇസ്രയേൽ സൈന്യത്തിന്റെ വക്താവ് ഡാനിയേൽ ഹഗാരി അറിയിച്ചു.

നവംബർ പകുതിയോടെ വടക്കൻ ഗസ്സ മുനമ്പിൽ സ്ഥിതി ചെയ്യുന്ന അൽ-ഷാതി അഭയാർത്ഥി ക്യാമ്പിൻറെ നിയന്ത്രണം ഐഡിഎഫ് ഏറ്റെടുത്തിരുന്നു. "ഇന്നലെ സജയ ബറ്റാലിയനിൽ ചെയ്‌തതുപോലെ സൈറ്റ് പിന്തുടരുകയും തങ്ങളുടെ നിയന്ത്രണത്തിലുള്ള പ്രദേശത്തെ നിയന്ത്രിക്കുന്ന ഓരോ കമാൻഡർമാരെയും ഇല്ലാതാക്കുകയും ചെയ്യും" എന്ന് ഇസ്രായേൽ സൈന്യം പറയുന്നു.

തെക്കൻ ഗാസയിൽ കരയാക്രമണം ഇസ്രയേൽ സൈന്യം ശക്തമാക്കിയിട്ടുണ്ട് . കഴിഞ്ഞ ദിവസം മാത്രം 700-ലധികം പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ.. തെക്കൻ ഗാസയിലെ നഗരമായ ഖാൻ യൂനിസിന്റെ വടക്ക് ഭാഗത്തേക്ക് ഇസ്രയേൽ സൈന്യം നീങ്ങുന്നതായി ബിബിസി സ്ഥിരീകരിച്ചു. വടക്കൻ ഗാസയിൽ നടത്തിയ ശക്തമായ പോരാട്ടം തെക്കൻ മേഖലയിലും ആവർത്തിക്കുമെന്നാണ് ഇസ്രയേലി പ്രതിരോധ സേന (ഐഡിഎഫ്) തലവൻ ലെഫ്റ്റനന്റ് ജെനറൽ ഹെർസി ഹാലെവി സൈനികരോട് പറഞ്ഞത്. ഗാസയിൽ കരയുദ്ധം ഇനിയും വ്യാപിപ്പിക്കുമെന്ന് ഐഡിഎഫ് വക്താവും വ്യക്തമാക്കിയിട്ടുണ്ട്.

ഞായറാഴ്ച വടക്കൻ ഗസ്സയിലെ ജബല്യ അഭയാർഥി ക്യാമ്പിൽ വീണ്ടും ആക്രമണം ഉണ്ടായി.ശനിയാഴ്‌ച ഇസ്രായേൽ ജബല്യയെ ലക്ഷ്യമിട്ട് പ്രമുഖ ഫലസ്തീനിയൻ ശാസ്ത്രജ്ഞൻ സുഫ്യാൻ തായെയെ കൊലപ്പെടുത്തിയതായി പലസ്തീൻ ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രാലയം അറിയിച്ചു.ജാബല്യ ക്യാമ്പിൽ കഴിയുന്നവർക്ക് ഐഡിഎഫിൽ നിന്നുള്ള മുന്നറിയിപ്പുകൾ അറിയാൻ ഇൻറർനെറ്റ് ലഭ്യതയുണ്ടായിരുന്നില്ലെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു.

ഒരാഴ്ച നീണ്ട വെടിനിർത്തലിന് ശേഷം ഗാസയിൽ സമാനതകളില്ലാത്ത ആക്രമണമാണ് ഇസ്രയേൽ നടത്തുന്നത്. ആശുപത്രികൾ, വീടുകൾ, അഭയാർത്ഥി ക്യാമ്പുകൾ എന്നിവയുടെയെല്ലാം പരിസരങ്ങളിൽ ബോംബാക്രമണം നിലയ്ക്കാതെ തുടരുകയാണ്. നിലവിൽ ഖാൻ യൂനിസ് നടക്കുന്ന ആക്രമണം, യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ത്രീവ്രത നിറഞ്ഞതാണെന്ന് പ്രദേശവാസികൾ പറയുന്നു. വെടിനിർത്തലിൽ ബന്ദികളാക്കിയ 110 പേരെ ഹമാസും 240 പേരെ ഇസ്രയേലും മോചിപ്പിച്ചിരുന്നു.

ഞായറാഴ്ച ഖാൻ യൂനിസിലെ പല ജില്ലകളിലേയും ജനങ്ങളോട് ഒഴിഞ്ഞുപോകാൻ നിർദേശം നൽകിയിരുന്നു. ഹമാസിന്റെ നേതാക്കൾ നഗരത്തിലുണ്ടെന്ന അനുമാനത്തിലാണ് ഇസ്രയേൽ. വടക്കൻ ഗാസയിൽ ആക്രമണം രൂക്ഷമായ പശ്ചാത്തലത്തിൽ ജനങ്ങൾ അഭയം തേടിയ ഖാൻ യൂനിസ് ഉൾപ്പടെയുള്ള തെക്കൻ മേഖലയിലെ നഗരങ്ങളിലായിരുന്നു. സാധാരണക്കാരെ കൊലപ്പെടുത്തുന്നത് പരമാവധി ഒഴിവാക്കാനുള്ള ശ്രമം സൈന്യം നടത്തുന്നുണ്ടെന്ന് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഉപദേശകനെ ഉദ്ധരിച്ചുകൊണ്ട് ബിബിസി റിപ്പോർട്ട് ചെയ്തു.

114 പുരുഷന്മാരും 20 സ്ത്രീകളും 2 കുട്ടികളും ഉൾപ്പെടെ 136 പേർ ഇപ്പോഴും ഹമാസിന്റെ തടങ്കലിൽ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത് ഇതിൽ 10 പേർ 75 വയസ്സോ അതിൽ കൂടുതലോ ഉള്ളവരാണ്.ബന്ധികളിൽ ഭൂരിഭാഗവും പേർ ഇസ്രയേലികളാണ് എന്ന്ഇസ്രായേൽ സർക്കാരിന്റെ വക്താവ് എയ്‌ലോൺ ലെവി വ്യക്തമാക്കി. ഇവരിൽ എത്രപേർ ഇനി ജീവനോടെ ഉണ്ട് എന്നതിന് തെളിവൊന്നുമില്ല . ഇന്റലിജൻസ് റിപ്പോർട്ടുകളും മറ്റ് വിവരങ്ങളും അനുസരിച്ച് നിരവധി പേർ കൊല്ലപ്പെട്ടതായി ഇസ്രായേൽ പ്രതിരോധ സേന വക്താവ് റിയർ അഡ്മിൻ ഡാനിയൽ ഹഗാരി അറിയിച്ചു.
ഹമാസ് തടങ്കലിൽ നിന്ന് മോചനം ലഭിച്ചവർ ഭീകരർ തങ്ങളോട് അങ്ങേയറ്റം മനുഷ്യത്വരഹിതമായിട്ടാണ് പെരുമാറിയതെന്ന് പറഞ്ഞിട്ടുണ്ട് . മോശം ഭക്ഷണമാണ് തങ്ങൾക്ക് നൽകിയതെന്നും, ഇരുട്ടുമുറികളിൽ ഒറ്റയ്‌ക്ക് താമസിപ്പിച്ചുവെന്നും ഇവർ പറഞ്ഞു.. ദിവസത്തിൽ രണ്ട് മണിക്കൂർ മാത്രമാണ് അവരെ പകൽ വെളിച്ചം കാണിച്ചിരുന്നത്. ഭക്ഷണം വളരെ കുറഞ്ഞ അളവിൽ മാത്രമാണ് നൽകിയിരുന്നത്. എന്നാൽ പഴങ്ങളോ പച്ചക്കറികളോ മുട്ടയോ ഒന്നും അക്കൂട്ടത്തിൽ ഉണ്ടായിരുന്നില്ല.

സമയം കളയാൻ എന്തെങ്കിലും എഴുതാൻ വേണ്ടി പേനയോ പെൻസിലോ ആവശ്യപ്പെട്ടുവെങ്കിലും ഭീകരർ അത് നൽകിയില്ല. എഴുത്തുകൾ വഴി വിവരങ്ങൾ കൈമാറിയേക്കാമെന്ന് അവർ ഭയന്നിരുന്നു. അടുത്തുള്ളവരോട് സംസാരിക്കുക എന്നത് മാത്രമായിരുന്നു സമയം കളയാനുള്ള ഏകവഴി. ഹമാസിൽ നിന്ന് മോചനം ലഭിച്ചവർ ഇപ്പോഴും ശരിയായ മാനസികാവസ്ഥയിലേക്ക് മാറിയിട്ടില്ലെന്നും, കഴിഞ്ഞ ദിവസങ്ങൾ അവരിൽ ഉണ്ടാക്കിയ പ്രത്യാഘാതങ്ങൾ വളരെ വലുതാണെന്നും ഡോക്ടർമാർ പറയുന്നു

ഒരാഴ്ച നീണ്ടുനിന്ന വെടിനിർത്തലിന് ശേഷം വെള്ളിയാഴ്ച ഇസ്രായേൽ സൈന്യം ഗാസ ആക്രമണം പുനരാരംഭിച്ച സമയത്താണ് ബന്ദികളുടെ മരണത്തെക്കുറിച്ചുള്ള പ്രഖ്യാപനം വരുന്നത്.

വെടിനിർത്തൽ സമയത്ത് , 81 ഇസ്രായേലികളും 23 തായ് പൗരന്മാരും 1 ഫിലിപ്പിനോയും ഉൾപ്പെടെ 105 സിവിലിയൻമാരെ ഗാസയിലെ ഹമാസിന്റെ തടവിൽ നിന്ന് മോചിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇസ്രയേലിന്റെ ഭാഗത്ത് നിന്നും 210 പലസ്തീൻ തടവുകാരെയാണ് വിട്ടു കൊടുത്തത്. ഇസ്രായേൽ വിട്ടു കൊടുത്തവരെല്ലാം സ്ത്രീകളും കുട്ടികളും ആണ്

സമാധാനചർച്ച അടഞ്ഞ അധ്യായമാണെന്നും ചർച്ചയിൽ ഇസ്രയേലിന്റെ താൽപര്യങ്ങൾക്ക് അർഹിക്കുന്ന പരിഗണന ലഭിക്കുന്നില്ലെന്നും ഇസ്രായേൽ ആരോപിച്ചു .ഹമാസിനെ പൂർണമായും ഇല്ലാതാക്കുകയെന്ന പ്രഖ്യാപിത ലക്ഷ്യത്തിൽ നിന്നു പിന്നോട്ടുപോകില്ലെന്നും അതുവരെ ഗാസയിൽ വെടിനിർത്തലിന് വഴങ്ങില്ലെന്നും ഇസ്രയേൽ കഴിഞ്ഞ ദിവസം വ്യക്തമാക്കി .കിന്റർഗാർട്ടനുകൾ, സ്‌കൂളുകൾ, കളിസ്ഥലങ്ങൾ, പള്ളികൾ എന്നിവയ്‌ക്ക് സമീപമോ അകത്തോ സ്ഥിതി ചെയ്യുന്ന ഹമാസിന്റെ ഭൂഗർഭ തുരങ്കങ്ങളിലേക്കുള്ള 800-ലധികം ഷാഫ്റ്റുകളിൽ 500 എണ്ണം ഐഡിഎഫ് സൈന്യം ഇല്ലാതാക്കിയിട്ടുണ്ട് . "ജബാലിയ, അൽ-ഷുജയ്യ, അൽ-സൈടൂൺ, ഗാസയിലെ പഴയ നഗരം എന്നിവിടങ്ങളിലെ താമസക്കാരോട് വീടുകൾ ഉടൻ ഒഴിഞ്ഞു പോകാൻ ശനിയാഴ്ചയും ഞായറാഴ്ചയും ഇസ്രായേൽ ഓൺലൈൻ മുന്നറിയിപ്പ് നൽകിയിരുന്നു .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (6 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (6 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (6 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (6 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (6 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (6 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (8 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (8 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (8 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (8 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (9 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (9 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (9 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (9 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (10 hours ago)

Malayali Vartha Recommends