ഗാസയില്‍ പലായനം ചെയ്യുന്ന ജനങ്ങള്‍ക്ക് കഴിയാന്‍ സുരക്ഷിതമേഖലകള്‍ സജ്ജമാക്കുക എന്നത് സാധ്യമല്ല; ആശങ്കയിലായി ഐക്യരാഷ്ട്രസഭ

ഇസ്രയേൽ ഹമാസ് പോരാട്ടം വീണ്ടും വർധിക്കുകയാണ്. ഒരു അയവ് ഇല്ലാതെ തുടരുകയാണ്. ഇതിനിടയിൽ ഇതാ ഐക്യരാഷ്ട്രസഭ നിർണായകമായ ഒരു വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ്. ഇസ്രയേലിന്റെ ബോംബ് വര്‍ഷം തുടരുകയാണ്. അതിനാൽ , ഗാസയില്‍ പലായനം ചെയ്യുന്ന ജനങ്ങള്‍ക്ക് കഴിയാന്‍ സുരക്ഷിതമേഖലകള്‍ സജ്ജമാക്കുക എന്നത് സാധ്യമല്ലെന്ന് യൂഎൻ വ്യക്തമാക്കി. ആക്രമണം നടക്കുന്ന വടക്കുഭാഗം വിട്ട് പലായനം ചെയ്ത ജനങ്ങളുള്‍പ്പെടെ തെക്കന്‍ഗാസയിൽ കഴിയുന്നുണ്ട്. ഇസ്രയേല്‍ യുദ്ധത്തിനിറങ്ങിയ സാഹചര്യത്തിലായിരുന്നു ഈ പ്രസ്താവന നടത്തിയത്.
യുദ്ധം നടക്കുന്ന പ്രദേശങ്ങളില്‍നിന്ന് കൂടുതല്‍ തെക്കോട്ടേക്ക് ഒഴിഞ്ഞുപോകാന്‍ ഇസ്രയേല്‍സൈന്യം ജനങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ, ''സുരക്ഷിതമേഖലയെന്ന് ഇസ്രയേല്‍ പറയുന്ന ഇടങ്ങള്‍ അങ്ങനെയല്ല. അവ സൃഷ്ടിക്കുകയെന്നത് ശാസ്ത്രീയമോ യുക്തിസഹമോ സാധ്യമോ ആയ കാര്യമല്ല എന്നും ശരിയായ സുരക്ഷിത മേഖലയാകണമെങ്കില്‍ അവിടെ ജനങ്ങള്‍ക്ക് ഭക്ഷണവും വെള്ളവും മരുന്നും പാര്‍പ്പിടവും ഉറപ്പുവരുത്താന്‍ കഴിയണം.
സുരക്ഷിതമെന്ന് ഇസ്രയേല്‍ പറയുന്ന ഇടങ്ങളില്‍ അവയൊന്നും ഉറപ്പാക്കാന്‍ കഴിയില്ല' എന്നും യൂണിസെഫ് വക്താവ് ജെയിംസ് എല്‍ഡര്‍ പറഞ്ഞു. 400 പേര്‍ക്ക് ഉപയോഗിക്കാന്‍ ഒരു ശൗചാലയം എന്ന അവസ്ഥയാണ് ഗാസയിലെന്നും യൂണിസെഫ് വക്താവ് വ്യക്തമാക്കി . ഗാസയിലെ രണ്ടാമത്തെ വലിയ നഗരമായ ഖാന്‍ യൂനിസില്‍ ഹമാസുമായി കനത്ത ഏറ്റുമുട്ടല്‍ നടക്കുകയാണെന്ന് ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി .
കരയാക്രമണം തുടങ്ങുന്നതിനോടനുബന്ധിച്ച നഗരപരിസരത്ത് നേരത്തേ 150-ലധികം ടാങ്കുകള്‍ ഇസ്രയേല്‍ വിന്യസിച്ചു . ആക്രമണം ആസന്നമാണെന്ന ഇസ്രയേലിന്റെ മുന്നറിയിപ്പനുസരിച്ച് ഖാന്‍ യൂനിസിലെ രണ്ടുസംഭരണശാലകളിലെ സാധനങ്ങള്‍ റാഫയിലേക്കു മാറ്റിയെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കി.
https://www.facebook.com/Malayalivartha






















