Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

ഗാസ യുദ്ധത്തിൽ ശക്തരായി നിൽക്കുന്ന ഇസ്രയേൽ സേനയെ നടുക്കിയ തിരിച്ചടി, റഫയിൽ ഹമാസിന്റെ ഗറില്ലാ ആക്രമണത്തിൽ എട്ടു സൈനികർ കൊല്ലപ്പെട്ടു, ഗ്രനേഡ് ഘടിപ്പിച്ച റോക്കറ്റുകൾ ഉപയോഗിച്ചായിരുന്നു ആക്രമണം, സൈനികരുടെ മൃതദേഹങ്ങൾ മാറ്റാൻ ഏറെ പണിപ്പെട്ട് ഇസ്രായേൽ...!

16 JUNE 2024 06:28 PM IST
മലയാളി വാര്‍ത്ത

More Stories...

അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

ഹോർമുസ് മേഖല മാറി മറിയുന്നു... പശ്ചിമേഷ്യയിൽ അമേരിക്ക-ഇറാൻ പോര് കടുക്കുന്നു, അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പൽ ഇറാൻ പിടിച്ചെടുത്തു; പിന്നാലെ ഖാർഗ് ദ്വീപിൽ ആക്രമണം, ഉപരോധം കടുപ്പിച്ച് യുഎസ്

ഇറാന്റെ ആരും കാണാത്ത ആയുധ അറയിലെ ആ മിസൈൽ.. ബാലിസ്റ്റിക് മിസൈലായ ‘ഖാസിം ബാസിർ’. അത്യന്തം അപകടകാരി.. ഈ യുദ്ധത്തിൽ ആദ്യമായാണ് ഇറാൻ ഇത് ഉപയോഗിക്കുന്നത്..

ഇറാനിയൻ തുറമുഖങ്ങൾക്ക് നേരെയുള്ള അമേരിക്കയുടെ നാവിക ഉപരോധങ്ങൾക്ക് തക്കതായ മറുപടി നൽകുമെന്ന് ഇറാൻ

അമേരിക്കയിലെ ലോസ് ഏഞ്ചൽസിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.2 തീവ്രത രേഖപ്പെടുത്തി

ഗാസ യുദ്ധത്തിൽ ശക്തരായി നിൽക്കുന്ന ഇസ്രയേൽ സേനയ്ക്ക് ഓർക്കാപ്പുറത്തൊരു തിരിച്ചടിയാണ് ഇപ്പോൾ കിട്ടിയത്. റഫയിൽ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണത്തിൽ എട്ടു സൈനികർ കൊല്ലപ്പെട്ടതിൽ പ്രതികാര ധാഹികളായി നിൽക്കുകയാണ് ഇസ്രയേൽ.ഗാസ യുദ്ധത്തിന് വലിയ വിലയാണ് രാജ്യം നൽകി വരുന്നതെന്ന് നെതന്യാഹു പ്രതികരിച്ചു. ഇതോടെ ഹമാസിനെതിരായ യുദ്ധത്തിൽ കൊല്ലപ്പെട്ട ഇസ്രായേൽ സൈനികരുടെ എണ്ണം 307 ആയി. കോംബാറ്റ് എഞ്ചിനീയറിംഗ് കോർപ്സിലെ ഡെപ്യൂട്ടി കമ്പനി കമാൻഡറായ 23 കാരനായ ക്യാപ്റ്റൻ വാസിം മഹ്മൂദാണ് തങ്ങളുടെ സൈനികരിൽ ഒരാളെന്ന് സൈന്യം തിരിച്ചറിഞ്ഞു.

മറ്റുള്ളവരുടെ വിശദാംശങ്ങൾ ഇനിയും സ്ഥിരീകരിച്ചിട്ടില്ല. റഫയിലേക്കുള്ള കടന്നുകയറ്റത്തിനിടെ, ഇതാദ്യമായാണ് ഇത്രയും വലിയ തിരിച്ചടി ഇസ്രായേൽ സേനക്ക് ലഭിക്കുന്നത്. ബന്ദികളുടെ മോചനത്തിനും വെടിനിർത്തലിനുമായി നെതന്യാഹുവിനെതിരെ ഇസ്രായേലിൽ ആയിരങ്ങൾ തെരുവിൽ പ്രതിഷേധം തുടരവെയാണ് സൈനികരുടെ മരണവാർത്ത പുറത്തുവന്നത്.ദക്ഷിണ റഫ സിറ്റിയിലെ തൽ അസ് സുൽത്താൻ ഡിസ്ട്രിക്റ്റിലാണ് ഇസ്രായേൽ സൈനിക വാഹനങ്ങൾക്കു നേരെ ബോംബാക്രമണം നടത്തി 8 പേരെ ഹമാസ് സായുധ വിഭാഗമായ അൽഖസ്സാം ബ്രിഗേഡ് വധിച്ചത്. തികച്ചും അപ്രതീക്ഷിതവും പതിയിരുന്നുള്ളതുമായ ഗറില്ലാ ആക്രമണമാണ് നടന്നതെന്ന് ഇസ്രായേൽ സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഗ്രനേഡ് ഘടിപ്പിച്ച റോക്കറ്റുകൾ ഉപയോഗിച്ചായിരുന്നു ആക്രമണം.

സൈനികരുടെ രക്ഷക്കെത്തിയ വാഹനത്തിനു നേരെയും ആക്രമണം ഉണ്ടായി. ഏറെ പണിപ്പെട്ടാണ് സൈനികരുടെ മൃതദേഹങ്ങൾ അവിടെ നിന്ന് മാറ്റാനായതെന്നും ഇസ്രായേൽ സ്ഥിരീകരിച്ചു. എന്നാൽ ഹാമാസിനുള്ള തിരിച്ചടി അത്ര വിദൂരമല്ല. അതിനിടെ ഇതിലൊന്നും തങ്ങൾ തോൽക്കില്ലെന്ന് ഉറപ്പിച്ച് ഗാസയിൽ യുദ്ധം തുടരുകയാണ് ഇസ്രായേൽ. മധ്യ ഗസ്സയിലെ ദേർ അൽ ബലാഹിൽ ഒരു വീടിന് മുകളിൽ ഇസ്രായേൽ യുദ്ധവിമാനം ബോംബിട്ട് നിരവധി പേരെ കൊലപ്പെടുത്തി. വടക്കൻ ഗാസയിയെ ഇന്തോനേഷ്യൻ ആശുപത്രി സൈന്യം കത്തിച്ചു.

ഇസ്രായേൽ സൈന്യം ആഴ്ചകളായി റാഫ മേഖലയിൽ മുന്നേറുകയാണ്, കഴിഞ്ഞ ദിവസം ആക്രമണത്തിൽ കുറഞ്ഞത് 19 ഫലസ്തീനികൾ കൊല്ലപ്പെട്ടു. ഹമാസ് നിർമ്മിച്ച വിപുലമായ തുരങ്ക ശൃംഖലയിൽ ഭൂമിക്ക് മുകളിലുള്ളതും ഒളിപ്പിച്ചതുമായ വലിയ അളവിലുള്ള ആയുധങ്ങൾ റഫയിലെ തങ്ങളുടെ സൈന്യം പിടിച്ചെടുത്തതായും ഇസ്രായേൽ സൈന്യം വ്യക്തമാക്കി. വെടിനിർത്തൽ ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് സൈനികരുടെ മരണം.

ആക്രമണം വെടിനിർത്തലിനായുള്ള ആഹ്വാനങ്ങൾക്ക് ആക്കം കൂട്ടുകയും സൈന്യത്തിൽ നിന്നുള്ള തീവ്ര ഓർത്തഡോക്സ് ഇളവുകൾക്കെതിരെ ഇസ്രായേലി പൊതുജന രോഷം വർദ്ധിപ്പിക്കുകയും ചെയ്യും. ഗാസയിൽ വെടിനിർത്തലിന് ലോക നേതാക്കൾ സമ്മർദ്ദം ചെലുത്തി. യുദ്ധം ശാശ്വതമായി അവസാനിപ്പിക്കണമെന്നും ഇസ്രായേൽ പൂർണമായി പിൻവാങ്ങണമെന്നും ഹമാസ് ആഗ്രഹിക്കുമ്പോൾ, ഹമാസിനെ ഉന്മൂലനം ചെയ്യുന്നതിനുമുമ്പ് യുദ്ധം അവസാനിപ്പിക്കാൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വിസമ്മതിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു  (13 minutes ago)

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (57 minutes ago)

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം  (1 hour ago)

വൈദ്യുത പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയര്‍മാന്‍  (2 hours ago)

ഇഡി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് പിണറായി വിജയന്‍  (2 hours ago)

ചാക്കിൽ സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം; കൊന്നത് ഭാര്യയെയും കുട്ടിയെയുമല്ലെന്ന് പ്രതി; രണ്ട് മാസത്തെ പരിചയത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെകൂടെ ജോലിക്കായി വന്നത്ൽ എന്നാൽ സംഭവിച്  (3 hours ago)

ഇടുക്കിയില്‍ ലഹരിക്കടിമയായ മകനെ പിതാവ് തലയ്ക്കടിച്ചു കൊന്നു  (4 hours ago)

പവര്‍ കട്ടിന്റെ സമയം ജനങ്ങളെ അറിയിക്കാനുള്ള മാന്യത കാണിക്കണമെന്ന് കെ സുരേന്ദ്രന്‍  (4 hours ago)

16 കാരന് അധ്യാപകന്റെ ക്രൂര മര്‍ദ്ദനം  (4 hours ago)

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് മുന്‍ എംപിക്ക് എട്ടുവര്‍ഷം ജയില്‍ ശിക്ഷ  (4 hours ago)

സംസ്ഥാനത്ത് അറിയിപ്പില്ലാത്ത പവർ കട്ട്;  (5 hours ago)

V D SATHEESHAN നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ  (5 hours ago)

തമിഴ്നാട്ടിലേക്ക് കൂടുതൽ വ്യവസായ നിക്ഷേപങ്ങൾ എത്തിക്കുന്നതിനുള്ള സാധ്യതകൾ തേടി മുഖ്യമന്ത്രി സി. ജോസഫ് വിജയ് നാളെ ലണ്ടനിലേക്ക്...  (5 hours ago)

തലസ്ഥാനത്ത് വ്യാപക പരിശോധന  (5 hours ago)

RAIN ALERT അസാധാരണമായ കാലാവസ്ഥ  (5 hours ago)

Malayali Vartha Recommends