ഗാസ യുദ്ധത്തിൽ ശക്തരായി നിൽക്കുന്ന ഇസ്രയേൽ സേനയെ നടുക്കിയ തിരിച്ചടി, റഫയിൽ ഹമാസിന്റെ ഗറില്ലാ ആക്രമണത്തിൽ എട്ടു സൈനികർ കൊല്ലപ്പെട്ടു, ഗ്രനേഡ് ഘടിപ്പിച്ച റോക്കറ്റുകൾ ഉപയോഗിച്ചായിരുന്നു ആക്രമണം, സൈനികരുടെ മൃതദേഹങ്ങൾ മാറ്റാൻ ഏറെ പണിപ്പെട്ട് ഇസ്രായേൽ...!
ഗാസ യുദ്ധത്തിൽ ശക്തരായി നിൽക്കുന്ന ഇസ്രയേൽ സേനയ്ക്ക് ഓർക്കാപ്പുറത്തൊരു തിരിച്ചടിയാണ് ഇപ്പോൾ കിട്ടിയത്. റഫയിൽ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണത്തിൽ എട്ടു സൈനികർ കൊല്ലപ്പെട്ടതിൽ പ്രതികാര ധാഹികളായി നിൽക്കുകയാണ് ഇസ്രയേൽ.ഗാസ യുദ്ധത്തിന് വലിയ വിലയാണ് രാജ്യം നൽകി വരുന്നതെന്ന് നെതന്യാഹു പ്രതികരിച്ചു. ഇതോടെ ഹമാസിനെതിരായ യുദ്ധത്തിൽ കൊല്ലപ്പെട്ട ഇസ്രായേൽ സൈനികരുടെ എണ്ണം 307 ആയി. കോംബാറ്റ് എഞ്ചിനീയറിംഗ് കോർപ്സിലെ ഡെപ്യൂട്ടി കമ്പനി കമാൻഡറായ 23 കാരനായ ക്യാപ്റ്റൻ വാസിം മഹ്മൂദാണ് തങ്ങളുടെ സൈനികരിൽ ഒരാളെന്ന് സൈന്യം തിരിച്ചറിഞ്ഞു.
മറ്റുള്ളവരുടെ വിശദാംശങ്ങൾ ഇനിയും സ്ഥിരീകരിച്ചിട്ടില്ല. റഫയിലേക്കുള്ള കടന്നുകയറ്റത്തിനിടെ, ഇതാദ്യമായാണ് ഇത്രയും വലിയ തിരിച്ചടി ഇസ്രായേൽ സേനക്ക് ലഭിക്കുന്നത്. ബന്ദികളുടെ മോചനത്തിനും വെടിനിർത്തലിനുമായി നെതന്യാഹുവിനെതിരെ ഇസ്രായേലിൽ ആയിരങ്ങൾ തെരുവിൽ പ്രതിഷേധം തുടരവെയാണ് സൈനികരുടെ മരണവാർത്ത പുറത്തുവന്നത്.ദക്ഷിണ റഫ സിറ്റിയിലെ തൽ അസ് സുൽത്താൻ ഡിസ്ട്രിക്റ്റിലാണ് ഇസ്രായേൽ സൈനിക വാഹനങ്ങൾക്കു നേരെ ബോംബാക്രമണം നടത്തി 8 പേരെ ഹമാസ് സായുധ വിഭാഗമായ അൽഖസ്സാം ബ്രിഗേഡ് വധിച്ചത്. തികച്ചും അപ്രതീക്ഷിതവും പതിയിരുന്നുള്ളതുമായ ഗറില്ലാ ആക്രമണമാണ് നടന്നതെന്ന് ഇസ്രായേൽ സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഗ്രനേഡ് ഘടിപ്പിച്ച റോക്കറ്റുകൾ ഉപയോഗിച്ചായിരുന്നു ആക്രമണം.
സൈനികരുടെ രക്ഷക്കെത്തിയ വാഹനത്തിനു നേരെയും ആക്രമണം ഉണ്ടായി. ഏറെ പണിപ്പെട്ടാണ് സൈനികരുടെ മൃതദേഹങ്ങൾ അവിടെ നിന്ന് മാറ്റാനായതെന്നും ഇസ്രായേൽ സ്ഥിരീകരിച്ചു. എന്നാൽ ഹാമാസിനുള്ള തിരിച്ചടി അത്ര വിദൂരമല്ല. അതിനിടെ ഇതിലൊന്നും തങ്ങൾ തോൽക്കില്ലെന്ന് ഉറപ്പിച്ച് ഗാസയിൽ യുദ്ധം തുടരുകയാണ് ഇസ്രായേൽ. മധ്യ ഗസ്സയിലെ ദേർ അൽ ബലാഹിൽ ഒരു വീടിന് മുകളിൽ ഇസ്രായേൽ യുദ്ധവിമാനം ബോംബിട്ട് നിരവധി പേരെ കൊലപ്പെടുത്തി. വടക്കൻ ഗാസയിയെ ഇന്തോനേഷ്യൻ ആശുപത്രി സൈന്യം കത്തിച്ചു.
ഇസ്രായേൽ സൈന്യം ആഴ്ചകളായി റാഫ മേഖലയിൽ മുന്നേറുകയാണ്, കഴിഞ്ഞ ദിവസം ആക്രമണത്തിൽ കുറഞ്ഞത് 19 ഫലസ്തീനികൾ കൊല്ലപ്പെട്ടു. ഹമാസ് നിർമ്മിച്ച വിപുലമായ തുരങ്ക ശൃംഖലയിൽ ഭൂമിക്ക് മുകളിലുള്ളതും ഒളിപ്പിച്ചതുമായ വലിയ അളവിലുള്ള ആയുധങ്ങൾ റഫയിലെ തങ്ങളുടെ സൈന്യം പിടിച്ചെടുത്തതായും ഇസ്രായേൽ സൈന്യം വ്യക്തമാക്കി. വെടിനിർത്തൽ ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് സൈനികരുടെ മരണം.
ആക്രമണം വെടിനിർത്തലിനായുള്ള ആഹ്വാനങ്ങൾക്ക് ആക്കം കൂട്ടുകയും സൈന്യത്തിൽ നിന്നുള്ള തീവ്ര ഓർത്തഡോക്സ് ഇളവുകൾക്കെതിരെ ഇസ്രായേലി പൊതുജന രോഷം വർദ്ധിപ്പിക്കുകയും ചെയ്യും. ഗാസയിൽ വെടിനിർത്തലിന് ലോക നേതാക്കൾ സമ്മർദ്ദം ചെലുത്തി. യുദ്ധം ശാശ്വതമായി അവസാനിപ്പിക്കണമെന്നും ഇസ്രായേൽ പൂർണമായി പിൻവാങ്ങണമെന്നും ഹമാസ് ആഗ്രഹിക്കുമ്പോൾ, ഹമാസിനെ ഉന്മൂലനം ചെയ്യുന്നതിനുമുമ്പ് യുദ്ധം അവസാനിപ്പിക്കാൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വിസമ്മതിച്ചു.
https://www.facebook.com/Malayalivartha