ഇസ്രായേല്‍ ഒട്ടുംവൈകാതെ ലബനോനും സിറിയയ്ക്കും ഇറാനും നേരേ ആണവായുധം പ്രയോഗിക്കുമോ? ബന്ദികളെ മോചിപ്പിക്കാന്‍ ഹമാസുകള്‍ തയാറാകാത്ത സാഹചര്യത്തില്‍ അതിനാണ് സാധ്യത

ഇസ്രായേല്‍ ഒട്ടുംവൈകാതെ ലബനോനും സിറിയയ്ക്കും ഇറാനും നേരേ ആണവായുധം പ്രയോഗിക്കുമോ. ബന്ദികളെ മോചിപ്പിക്കാന്‍ ഹമാസുകള്‍ തയാറാകാത്ത സാഹചര്യത്തില്‍ അതിലേക്കാണ് സാധ്യതകളുടെ പോക്കെന്ന് വ്യക്തം. ലോകത്തെ മുഴുവന്‍ ചുട്ടെരിക്കാന്‍ ശേഷിയുള്ള എണ്‍പത് ആണവായുധങ്ങള്‍ ഇസ്രായേലിന്റെ പക്കലുണ്ടെന്നാണ് കണക്ക്. ഇതില്‍ ഏകദേശം 30 എണ്ണം വിമാനത്തില്‍ എത്തിക്കാനുള്ള ഗ്രാവിറ്റി ബോംബുകളാണ്. ശേഷിക്കുന്ന 50 ആയുധങ്ങള്‍ ബാലിസ്റ്റിക് മിസൈലുകളുടെ ഡെലിവറിക്ക് വേണ്ടിയുള്ളതാണ്. ലോകത്തിലെതന്നെ ഏറ്റവുമധികം ആയുധശേഖരമുള്ള രാജ്യങ്ങളിലൊന്നാണ് ഇസ്രായേല്‍. തോക്കുകളുടെ നിര്‍മാണത്തിലും ഇസ്രായേല്‍ മുന്നിട്ടുനില്‍ക്കുന്നു. നിലവിലെ സാഹചര്യത്തില്‍ പശ്ചിമേഷ്യയില്‍ ഏതു നിമിഷവും ഇസ്രായേല്‍ ആണവായുധം വര്‍ഷിക്കാന്‍ സാധ്യത കൂടിവരികയാണ്.
ജറുസലേമിന് കിഴക്കുള്ള സൈനിക താവളത്തിലെ ഗുഹകളില്‍ ഏറ്റവും സംഹാരശേഷിയുള്ള ആണവായുധങ്ങള്‍ ഇസ്രായേല്‍ ഒളിപ്പിച്ചിട്ടുണ്ടെന്ന് വ്യക്തമാണ്. ഏതു ശത്രുവിനെയും ഇല്ലാതാക്കാന്‍ ഞങ്ങള്‍ക്ക് നിമിഷങ്ങള്‍ മതിയെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കഴിഞ്ഞ ദിവസവും ആവര്‍ത്തിച്ചിരുന്നു. അടുത്തയിടെ ഇസ്രായേല്‍ വികസിപ്പിച്ച സംഹാരശേഷി കൂടിയ ബാലിസ്റ്റിക് മിസൈലിന്റെ പ്രവര്‍ത്തനരീതി ഇന്നും ലോകത്തിന് വ്യക്തമായി അറിയില്ല. ശബ്ദത്തെക്കാള്‍ വേഗത്തില്‍ പറക്കുന്ന പോര്‍വിമാനങ്ങളും ബോംബര്‍ വിമാനങ്ങളും ഇസ്രായേലിന് സ്വന്തമാണ്. ഇസ്രായേല്‍ സ്വന്തം സാങ്കേതിക വിദ്യയില്‍ അമേരിക്കയുടെ സഹായത്തോടെയാണ് ആയുധങ്ങള്‍ ഡിസൈന്‍ ചെയ്യുന്നതും നിര്‍മിക്കുന്നതും.
ലബനോന്‍, സിറിയ, ജോര്‍ദാന്‍ തുടങ്ങിയ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ഇസ്രായേല്‍ ഒരേ സമയം ആറ് ഇസ്ലാമിക തീവ്രവാദി വിഭാഗങ്ങളെയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. അഞ്ഞൂറിലേറെ പോര്‍വിമാനങ്ങളും രണ്ടായിരത്തിലേറെ മിസൈലുകളും അത്യാധുനിക ടാങ്കറുകളും ലോഞ്ചറുകളും ഇസ്രായേലിന്റെ പക്കലുണ്ട്. ഇവയെല്ലാം ഭൂമിക്കടിയിലുള്ള താവളങ്ങളും തുരങ്കങ്ങളിലുമാണ് ഏറെ സുരക്ഷിതമായി കരുതിയിരിക്കുന്നത്. ഈ ആയുധ താവളത്തിന്റെ പത്തു കിലോമീറ്റര്‍ ചുറ്റളവില്‍ ശുത്രരാജ്യത്തിന്റെ മിസൈലുകളോ വിമാനങ്ങളോ കടന്നു വന്നാല്‍ ആ നിമിഷം അവയെ ചാമ്പലാക്കുംവിധമുള്ള സുരക്ഷാ സംവിധാനം ഇസ്രായേലിനു സ്വന്തമാണ്.
മാത്രവുമല്ല ശത്രുരാജ്യത്തിന്റെ അതിര്‍ത്തിവിട്ട് വിമാനമോ മിസൈലോ കടന്നാല്‍ ആ നിമിഷം അവയെ ചാമ്പലാക്കാനുള്ള സാങ്കേതിക വിദ്യ ഇസ്രായേലിനുണ്ട്. ഇത്രയേറെ സാങ്കേതിക വിദ്യകള്‍ സ്വന്തമായിട്ടും കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിന് രാത്രി ഹമാസ് തീവ്രവാദികള്‍ ആകാശ ബലൂണിലും മറ്റുമായി കടന്നുവന്ന് ആയിരത്തിലേറെപ്പേരെ കൊല ചെയ്തില്‍ ഇസ്രായേലിന്റെ ഞെട്ടല്‍ മാറിയിട്ടില്ല. ഹമാസ് ബന്ദിയാക്കിയ നൂറിലേറെപ്പേര്‍ ഇപ്പോഴും ഹമാസുകളുടെ ഒളിത്താവളങ്ങളില്‍ കഴിയുന്നുണ്ട്.
കുപ്പിച്ചില്ലുകളും ആണിയും ലോഹക്കഷ്ണങ്ങളും നിറച്ച ബോംബറുകളാണ് ഇസ്രായേല്‍ പ്രയോഗിക്കുന്നത്. ഗാസയില്‍ അടുത്തയിടെ പ്രയോഗിച്ച ബോംബറുകളില്‍നിന്ന് പരിക്കേറ്റവരില്‍ ഏറെപ്പേരും മാസങ്ങളായി ചികിത്സയിലാണ്. ഒരു പ്രദേശമോ ഒരു വീടോ ഒരു വ്യക്തിയെ മാത്രമോ കണ്ടെത്തി ചാമ്പലാക്കാനുള്ള സംവിധാനം ഇസ്രായേലിനുണ്ട്. ഇതിനൊപ്പമാണ് ഹമാസുകളുടെയും ഹിസ്ബുള്ളയുടെയും താവളങ്ങളില്‍ മാത്രം ആണവായുധം പ്രയോഗിക്കാനുള്ള നീക്കം ഇസ്രായേല്‍ ആരംഭിച്ചിരിക്കുന്നത്.
ഇസ്രായേലിന്റെ മിസൈലുകളുടെയും ഷെല്ലുകളുടെയും ഉള്ളില്‍ ചെറിയ കഷ്ണങ്ങളാക്കി വിഘടിപ്പിക്കാന്‍ രൂപകല്‍പ്പന ചെയ്ത ലോഹങ്ങളും ചില്ലുകളും ഏറെയുണ്ട്. ഏറ്റവും നൂതനമായ ഡ്രോണ്‍ സംവിധാനവും ഇസ്രായേലിന് സ്വന്തമാണ്. ചാരക്കണ്ണുകളുള്ള ഡ്രോണ്‍ അയ്യായിരം അടി ഉയരത്തില്‍ നിന്ന് വരെ അതിസൂക്ഷമായ ചിത്രങ്ങളെടുക്കും. ഹമാസിന്റെയും ഹിസ്ബുള്ളയുടെയും മേധാവികളെയും അവരുടെ നീക്കങ്ങളെയും കൃത്യമായി കണ്ടെത്തുന്നതും വകവരുത്തുന്നതും ഇത്തരം ഡ്രോണുകള്‍ നടത്തുന്ന നിരീക്ഷണത്തിലൂടെയാണ്.
https://www.facebook.com/Malayalivartha



























