Widgets Magazine
13
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഏകദേശം 80 സീറ്റ് കിട്ടി അധികാരത്തിൽ തിരിച്ചെത്താമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി പ്രത്യാശ..സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന ഇ വി എമ്മുകളുടെ സുരക്ഷ സംബന്ധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ആശങ്ക..


രാവിലെ മുതല്‍ ഇറാനിയന്‍ തുറമുഖങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ കപ്പല്‍ ഗതാഗതവും തടയുമെന്ന് യുഎസ്..കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഇറാന്‍ മുന്നറിയിപ്പ്..


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..

ഹിസ്ബുള്ളയ്ക്ക് ലോകത്തില്‍ വിലാസം കാണില്ലെന്ന് ഇസ്രായേലിന്റെ ദൃഢനിശ്ചയം....

24 OCTOBER 2024 04:28 PM IST
മലയാളി വാര്‍ത്ത

ഹിസ്ബുള്ള എന്ന ആഗോള മുസ്ലീം ഭീകരസംഘടനയെ ഇസ്രായേല്‍ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കുന്നു. അടുത്ത പുതുവര്‍ഷത്തില്‍ ഹിസ്ബുള്ളയ്ക്ക് ലോകത്തില്‍ വിലാസം കാണില്ലെന്നാണ് ഇസ്രായേലിന്റെ ദൃഢനിശ്ചയം. ഇറാന്റെ പിന്തുണയുള്ള ഹിസ്ബുള്ള ഭീകര സംഘടനയ്ക്ക് ഇനി നേതാക്കളില്ല. അണികളെ ഇസ്രായേല്‍ കൂട്ടമായി കൊന്നൊടുക്കുകയാണ്. ചാവേറുകളും പോരാളികളും ഉള്‍പ്പെടെ അറുപതു ശതമാനം ഹിസ്ബുള്ളകളെയും വധിച്ചതായി ഇസായേല്‍ അവകാശപ്പെടുന്നു. ഒരു മാസത്തിനുള്ളില്‍ ഹിസ്ബുള്ളയെ പശ്ചിമേഷ്യയില്‍ നിന്ന് തുടച്ചുനീക്കുമെന്നാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ചിരിക്കുന്നത്.

ഒരു മാസത്തിനുള്ളില്‍ ഹമാസിനെയും പശ്ചിമേഷ്യയില്‍നിന്നു ഇസ്രായേല്‍ തുടച്ചുനീക്കുമെന്നാണ് നെതന്യാഹുവിന്റെ അന്ത്യശാസനം. ഹിസ്ബുള്ളയുടെ പുതിയ ആഗോള നേതാവായി അംഗീകരിക്കപ്പെട്ട ഷിയാ പുരോഹിതന്‍ ഹാഷിം സഫിയുദ്ദീനെ വധിച്ചതായി ഇസ്രായേല്‍ പറയുമ്പോള്‍ സഫിയുദീന്‍ വീരചരമം പ്രാപിച്ചതായി ഹിസ്ബുള്ളയും അംഗീകരിച്ചിരിക്കുന്നു. ഹിസ്ബുള്ളയുടെ സായുധസേനാ വിഭാഗമായ ജിഹാദ് കൗണ്‍സിലിന്റെ തലവനായിരുന്നു സഫീദി.

ലബനോന്റെ തലസ്ഥാനമായ ബെയ്റൂട്ടില്‍ വ്യോമാക്രമണത്തിലാണ് ഹിസ്ബുള്ളയുടെ സ്ഥാപക നേതാക്കളില്‍ പ്രമുഖനായ ഹാഷിം സഫിയുദ്ദീന്‍ കൊല്ലപ്പെട്ടതെന്ന് ഹിസ്ബുള്ള സമ്മതിച്ചു. മൂന്നു പതിറ്റാണ്ട് ഹിസ്ബുള്ളയെ നയിച്ച ഹസന്‍ നസറുള്ള സെപ്റ്റംബര്‍ 27ന് ഇസ്രേലി വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതോടെ അടുത്ത നേതാവായി മാറിയിരുന്നു ഹാഷീം. ഒപ്പം ഹിസ്ബുള്ളയുടെ സായുധസേനാ വിഭാഗമായ ജിഹാദ് കൗണ്‍സിലിന്റെ തലവനായിരുന്നു ഇയാള്‍.

 

ഒക്ടോബര്‍ നാലിനു ബെയ്റൂട്ടിലുണ്ടായ ഇസ്രയേലി വ്യോമാക്രമണത്തില്‍ സഫിയുദ്ദീന്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ ഉറപ്പാക്കിയെങ്കിലും അന്നേദിവസം അക്കാര്യം പുറത്തുവിട്ടിരുന്നില്ല. സഫിയുദ്ദീനൊപ്പം ഹിസ്ബുള്ള ഇന്റലിജന്‍സ് വിഭാഗം കമാന്‍ഡര്‍ അലി ഹുസൈന്‍ ഹാസിമയെയും വധിച്ചതായി ഇസ്രയേലി സേന ഇന്നലെയാണ് വ്യക്തമാക്കിയത്. 1964ല്‍ ദക്ഷിണ ലബനാനില്‍ ജനിച്ച ഹാഷിം സഫിയുദ്ദീന്‍ ഏറെക്കാലം ഇറാന്‍ നഗരമായ ഖുമ്മില്‍ കഴിച്ചുകൂട്ടിയ ശേഷമാണ് ലബനോനില്‍ തിരിച്ചെത്തിയത്. 2017ല്‍ യു.എസ് ഇദ്ദേഹത്തെ ഭീകരപ്പട്ടികയില്‍ പെടുത്തിയിരുന്നു.


സഫീദിയോടൊപ്പം ഹിസ്ബുള്ളയുടെ കമാന്‍ഡര്‍മാരില്‍ ആറു പേര്‍ക്കൂടി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇസ്രയേലിന്റെ ഈ അവകാശവാദത്തില്‍ ഹിസ്ബുള്ള പ്രതികരണം പുറത്തിറക്കിയിട്ടില്ലെന്നു മാത്രമല്ല പ്രസ്ഥാനത്തെ നയിക്കാന്‍ ഇനി നേതാക്കളില്ലാതെ വരുന്നതില്‍ കടുത്ത ആശങ്കയിലുമാണ്. ഹിസ്ബുള്ളയെ ഏറ്റവുമധികം സഹായിച്ചിരുന്ന ഇറാനുനേരേയും ഇസ്രായേല്‍ ആക്രമണം അഴിച്ചുവിട്ടേക്കുമെന്നാണ് സൂചനകള്‍. ഹിസ്ബുള്ള നേതാവ് ഹസന്‍ നസ്രള്ളയെയും അയാളുടെ പകരക്കാരുള്‍പ്പെടെ ആയിരക്കണക്കിന് ഭീകരരെയും വധിച്ചുകഴിഞ്ഞുവെന്നാണ് ലെബനനിലെ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു ഇന്നലെ പറഞ്ഞത്.

ഹിസ്ബുള്ളയുടെ പ്രധാന ഇന്റലിജന്‍സ് തലസ്ഥാനമായ വടക്കന്‍ ബെയ്‌റൂട്ടില്‍ ഹാഷിം രഹസ്യസന്ദര്‍ശനത്തിന് എത്തിയതായി ഇസ്രായേലിന്റെ രഹസ്യനിരീക്ഷണ ഡ്രോണുകള്‍ കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഹാഷിനും അനുയായികളും എത്തിയ കെട്ടിടം ഇസ്രായേല്‍ മിസൈല്‍ അയച്ച് തകര്‍ത്തത്. ആക്രമണം നടക്കുമ്പോള്‍ ഇരുപത്തിയഞ്ചിലധികം ഹിസ്ബുള്ള പ്രവര്‍ത്തകരായിരുന്നു അവിടെയുണ്ടായിരുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നു. കൊല്ലപ്പെട്ട ഹിസ്ബുള്ള തലവന്‍ ഹസന്‍ നസറുള്ളയ്ക്ക് പകരക്കാരനായി ഇറാന്‍ കണ്ടെത്തിയ നേതാവാണ് ഹാഷിം. ഹിസ്ബുള്ളയുടെ സൈനിക വിഭാഗത്തിനെ സഫീദിനാണ് നിയന്ത്രിച്ചിരുന്നത്.

ഇസ്രയേല്‍ ആക്രമണങ്ങളെ അതിജീവിച്ച സഫീദിനെ അമേരിക്ക 2017 ജൂണില്‍ ഭീകരവാദിയായി പ്രഖ്യാപിച്ചിരുന്നു. ഇറാന്റെ പിന്തുണയോടു കൂടി ലെബനോന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഷിയ ഇസ്ലാമിസ്റ്റ് രാഷ്ട്രീയ പാര്‍ട്ടിയും സായുധ കലാപകാരികളുമായ ഹിസ്ബുള്ളയെ അമേരിക്കയും ബ്രിട്ടണും ഓസ്േ്രടലിയയും ഭീകരവാദ സംഘടനയായി പ്രഖ്യാപിച്ചിട്ട് ഏറെക്കാലമായി. ലെബനീസ് പൗരന്മാര്‍ ധാരാളമുള്ള ഓസ്ട്രേലിയയില്‍, ഹിസ്ബുള്ളയില്‍ അംഗത്വമെടുക്കുന്നതും സംഘടനയ്ക്ക് വേണ്ടി ഫണ്ട് നല്‍കുന്നതും ഓസ്‌ട്രേലിയ നിരോധിച്ചിരുന്നു.

 

ഇസ്ലാമിക് സ്‌റ്റേറ്റ്, ബൊക്കോ ഹറാം തുടങ്ങിയ ഭീകരപ്രസ്ഥാനങ്ങളെയും ഓസ്ട്രേലിയ ഭീകരവാദസംഘങ്ങളുടെ പട്ടികയില്‍ പെടുത്തിയിട്ടുണ്ട്. ലബനോനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളെ ഇസ്രായേല്‍ ചാമ്പലാക്കുമെന്ന് സൗദി അറേബ്യ കഴിഞ്ഞ ദിവസം മുന്നറിയിപ്പുനല്‍കിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ: പേടിച്ചിട്ടാണ് ഇതുവരെ പ്രതികരിക്കാതിരുന്നതെന്ന് വിദ്യാര്‍ഥിനി  (1 hour ago)

കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സോണിയ ഗാന്ധി  (1 hour ago)

പുനലൂര്‍ പൊലീസ് സ്‌റ്റേഷനില്‍ യുവാവിന്റെ ആത്മഹത്യാ ശ്രമം  (1 hour ago)

യുപിയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് ആറുപേര്‍ക്ക് ദാരുണാന്ത്യം  (2 hours ago)

ജിം ട്രെയിനര്‍ ജീവനൊടുക്കിയ നിലയില്‍; സംഭവത്തിന് പിന്നില്‍ യുവതിയുടെ ഭീഷണിയെന്ന് കുടുംബം  (2 hours ago)

മേയ് നാലുവരെ കോൺഗ്രസ് പ്രവർത്തകർക്ക് ഉറക്കമില്ല  (4 hours ago)

AMERICA ഹോര്‍മുസ് കടലിടുക്കില്‍ ഇനി യുഎസ് ഉപരോധം  (5 hours ago)

നിതിന്‍ രാജിന്റെ മരണം ; പരിഷ്‌കൃത സമൂഹത്തിന് ഒരിക്കലും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത കാര്യങ്ങളാണ് നിതിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് പുറത്തുവന്നത്; ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ക  (9 hours ago)

നിതിന്റെ മരണം; അധ്യാപകർ ജാതിയുടെയും നിറത്തിന്റെയും പേരിൽ വിദ്യാർത്ഥികളെ മാറ്റി നിർത്തുന്നത് അപമാനകരമെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ  (9 hours ago)

നിതിൻ രാജിന്റെ മരണം; കോളേജിൽ നിതിൻ രാജ് ജാതി അധിക്ഷേപത്തിന് ഇരയായി എന്ന വാർത്ത അത്യന്തം ഞെട്ടിക്കുന്നത്; മുഖം നോക്കാതെ തന്നെ കർശനമായ നടപടികൾ ഉണ്ടാകുമെന്ന് മന്ത്രി വി. ശിവൻകുട്ടി  (9 hours ago)

ഭരണവിരുദ്ധ വികാരമില്ല; എൽഡിഎഫ് ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ നിലപാടുകൾക്ക് വലിയ അംഗീകാരം നൽകുന്ന സ്ഥിതി; 90ൽ കൂടുതൽ സീറ്റുകൾ നേടി എൽഡിഎഫ് അധികാരത്തിൽ വരുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്  (9 hours ago)

നിതിന്‍ രാജിന്റെ മരണം; കേരളത്തില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്; സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന കുറ്റകരമായ മൗനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍  (9 hours ago)

ഇത്തരം ആളുകള്‍ക്ക് അധ്യാപകരായി തുടരാന്‍ എന്ത് അവകാശമാണുള്ളത് ? അവരെയാണോ അധ്യാപകര്‍ എന്ന് വിളിക്കുന്നത്? കുട്ടികള്‍ക്ക് ജീവിതത്തില്‍ വഴികാട്ടിയാകേണ്ട അധ്യാപകരമാണ് മോശം പരാമര്‍ശം നടത്തിയത്; പൊട്ടിത്തെറി  (9 hours ago)

ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (9 hours ago)

സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം  (17 hours ago)

Malayali Vartha Recommends