Widgets Magazine
13
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഏകദേശം 80 സീറ്റ് കിട്ടി അധികാരത്തിൽ തിരിച്ചെത്താമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി പ്രത്യാശ..സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന ഇ വി എമ്മുകളുടെ സുരക്ഷ സംബന്ധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ആശങ്ക..


രാവിലെ മുതല്‍ ഇറാനിയന്‍ തുറമുഖങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ കപ്പല്‍ ഗതാഗതവും തടയുമെന്ന് യുഎസ്..കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഇറാന്‍ മുന്നറിയിപ്പ്..


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..

ഹിസ്ബുള്ളയ്ക്കും ഹമാസിനും വന്‍തോതില്‍ ആയുധം നല്‍കുന്ന സാഹചര്യത്തിലാണ് ഇറാനുനേരേ ആക്രമണം നടത്താന്‍ ഇസ്രായേൽ; ഏതു നിമിഷവും ഇസ്രായേല്‍ ഇറാനെതിരെ വ്യോമാക്രമണം അഴിച്ചുവിടും

25 OCTOBER 2024 04:34 PM IST
മലയാളി വാര്‍ത്ത

ഇനി ഏതു നിമിഷവും ഇസ്രായേല്‍ ഇറാനെതിരെ  വ്യോമാക്രമണം അഴിച്ചുവിടും. ഹിസ്ബുള്ളയ്ക്കും ഹമാസിനും വന്‍തോതില്‍ ആയുധം നല്‍കുന്ന സാഹചര്യത്തിലാണ് ഇറാനുനേരേ ആക്രമണം നടത്താന്‍ ഇസ്രായേലിനെ പ്രേരിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിന് രാത്രി ഇസ്രായേലില്‍ ഹമാസ് നടത്തിയ നരവേട്ടയ്ക്ക ഇറാന്റെ വ്യക്തമായ സഹായമുണ്ടായിരുന്നു. ഇസ്രായേലിനു നേരെ ഹമാസ് പ്രയോഗിക്കുന്ന ആയുധങ്ങളെല്ലാം റഷ്യയില്‍ നിന്ന് ഇറാന്‍ വാങ്ങിയതാണെന്ന് ഇസ്രായേലിന് വ്യക്തമാണ്.

ഇസ്രായേല്‍-ഹമാസ് പോരാട്ടം നടത്തിയതിനുശേഷം ഇറാന്‍ ഹമാസിന് നല്‍കുന്ന സംരക്ഷണവും സഹായവും ഇസ്രായേലിനെ പ്രകോപിപ്പിക്കുന്നു. ഹിസ്ബുള്ള  ഇറാന്‍ സഹായം നല്‍കുക മാത്രമല്ല ബെയ്‌റൂട്ടില്‍ സൈനികതാവളം ഒരുക്കിക്കൊടുത്തതിലും ഇസ്രായേല്‍ പ്രകോപനം കൊണ്ടുനില്‍ക്കുകയാണ്. ഈ മാസം ഒന്നാം തീയതി ഇറാന്‍ ഇസ്രായേലിനു നേരെ ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തിരുന്നു. ഇതിന് ഏതു നിമിഷവും ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇറാന്‍ മനസിലാക്കിയിട്ടുണ്ട്. ഭീതിയോടെ  ഇറാന്‍ റഷ്യയുടെ സഹായം തേടിയിരിക്കുകയാണ്.

സിറിയന്‍ തലസ്ഥാനത്ത് ഇസ്രയേല്‍ ഇന്നലെ  മിസൈല്‍ ആക്രമണം നടത്തിയിരുന്നു.  ഇറാനുമായി ബന്ധമുള്ള സൈനികകേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഡമാസ്‌കസില്‍ ഇസ്രയേലിന്റെ ആക്രമണമെന്ന് വ്യക്തമായിക്കഴിഞ്ഞു. ഡമാസ്‌കസിലെ  പാര്‍പ്പിടങ്ങള്‍ക്ക് നേരെയായിരുന്നു ഇസ്രായേലിന്റെ കനത്ത ആക്രമണം. ഇതേ സമയം  ഗാസയിലെ   അഭയാര്‍ഥി ക്യാമ്പിലെ സ്‌കൂളിലേക്ക് ഇസ്രായേല്‍ നടത്തിയ ബോംബാക്രമണത്തില്‍ 11 മാസം പ്രായമുള്ള കുഞ്ഞടക്കം 17 പേരാണ് കൊല്ലപ്പെട്ടത്. 57 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. അഭയാര്‍ഥികള്‍ തങ്ങിയിരുന്ന ഷുഹദ അല്‍ നുസെയ്റത്ത് സ്‌കൂളാണ് ആക്രമിക്കപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ 13 കുട്ടികളും മൂന്ന് സ്ത്രീകളുമുണ്ട്.

ഗാസ മുനമ്പില്‍ ഇസ്രയേല്‍ ആക്രമിക്കുന്ന 196-ാമത്തെ സ്‌കൂളാണിത്. അഭയാര്‍ഥിക്യാമ്പുകളില്‍ ഒട്ടേറെ ഹമാസ് തീവ്രവാദികള്‍ തമ്പടിച്ചിട്ടുണ്ടെന്നാണ് ഇസ്രായേലിന്റെ കണ്ടെത്തല്‍. മാത്രവുമല്ല യുദ്ധത്തില്‍ പരിക്കേല്‍ക്കുന്ന ഹമാസ് തീവ്രവാദികള്‍ക്ക് ചികിത്സ നല്‍കുന്നതും ഇത്തരം സ്‌കൂളുകളിലാണ്. ഇതേ സമയം വടക്കന്‍ ഗാസയില്‍ അതിശക്തമായ ആക്രമണം തുടരുകയാണ് ഇസ്രയേല്‍. മൂന്ന് ആഴ്ചയ്ക്കുള്ളില്‍  ജബാലിയ ക്യാമ്പില്‍ മാത്രം 770 പേര്‍ കൊല്ലപ്പെട്ടു. ആയിരത്തിലധികം പേര്‍ക്കാണ് പരിക്കേറ്റത്. ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് ലബനോന്‍ തലസ്ഥാനമായ  ബെയ്‌റൂട്ടിന്റെ തെക്കന്‍ ഭാഗത്തേക്ക് ഇസ്രയേല്‍ ബുധന്‍  17 മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയതില്‍  എട്ട് കൂറ്റന്‍ കെട്ടിടങ്ങള്‍ നിലംപൊത്തി.

യുദ്ധം ഒരു വര്‍ഷം പിന്നിടുമ്പോള്‍ ഗാസയില്‍ മാത്രം 43,000 പേര്‍ കൊല്ലപ്പെട്ടുകഴിഞ്ഞു.പരിക്കേറ്റവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. അതിനിടെ  ലബനാനിലെ ഇസ്രായേല്‍ അധിനിവേശവും ഹിസ്ബുല്ലയുടെ പ്രത്യാക്രമണവും അവസാനിപ്പിക്കണമെന്ന് ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ രണ്ടാം തവണയും  ആവശ്യപ്പെട്ടു. ലബനോന് ് ഫ്രാന്‍സ് 100 ദശലക്ഷം യൂറോയുടെ  ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഇറാനെ സഹായിക്കുമെന്ന്  റഷ്യ തുറന്നടിച്ചതും ഇസ്രായേലിനെ പ്രകോപ്പിച്ചിട്ടുണ്ട്. കാര്‍ഷിക മേഖലയില്‍ ഉള്‍പ്പെടെ ഇസ്രായേല്‍ റഷ്യയെ സഹായിക്കുന്നുണ്ട്. ഇറാനെ റഷ്യ പരസ്യമായി സഹായിച്ചാല്‍ ആ നിമിഷം ഇസ്രായല്‍ റഷ്യയ്ക്കു നല്‍കി വരുന്ന സഹായങ്ങള്‍ നിറുത്തലാക്കും.

കഴിഞ്ഞ ശനിയാഴ്ച ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ കടല്‍ത്തീര വസതിയിലുണ്ടായ ഡ്രോണ്‍ ആക്രമണവും ആശങ്കയേറ്റുന്നു. ആക്രമണം നടക്കുമ്പോള്‍ പ്രധാനമന്ത്രിയും ഭാര്യയും വീട്ടില്‍ ഉണ്ടായിരുന്നില്ല, ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹിസ്ബുള്ള ഏല്‍ക്കുകയും ചെയ്തു. പക്ഷേ,  ഈ ആക്രമണത്തിലും നെതന്യാഹു ഇറാന്റെ നേര്‍ക്കാണ് വിരല്‍ ചൂണ്ടിയിരിക്കുന്നത്.ഒരുതരത്തിലും ഇറാനെ ഉപേക്ഷിക്കുന്ന പ്രശ്നമില്ലെന്ന് ക്രെംലിന്‍ പ്രസ് സെക്രട്ടറി ദിമിത്രി പെസ്‌കോവ് അമേരിക്കന്‍  ന്യൂസ് ചാനലിനു  നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.  കഴിഞ്ഞ ദിവസം ഇറാനും ഇസ്രയേലും സുഹൃത്തുക്കളാണെന്നും അവര്‍ തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാന്‍ മാധ്യസ്ഥം വഹിക്കാന്‍ തയ്യാറാണെന്നും റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുട്ടിന്‍  പറഞ്ഞിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുനലൂര്‍ പൊലീസ് സ്‌റ്റേഷനില്‍ യുവാവിന്റെ ആത്മഹത്യാ ശ്രമം  (2 minutes ago)

യുപിയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് ആറുപേര്‍ക്ക് ദാരുണാന്ത്യം  (11 minutes ago)

ജിം ട്രെയിനര്‍ ജീവനൊടുക്കിയ നിലയില്‍; സംഭവത്തിന് പിന്നില്‍ യുവതിയുടെ ഭീഷണിയെന്ന് കുടുംബം  (48 minutes ago)

മേയ് നാലുവരെ കോൺഗ്രസ് പ്രവർത്തകർക്ക് ഉറക്കമില്ല  (2 hours ago)

AMERICA ഹോര്‍മുസ് കടലിടുക്കില്‍ ഇനി യുഎസ് ഉപരോധം  (3 hours ago)

നിതിന്‍ രാജിന്റെ മരണം ; പരിഷ്‌കൃത സമൂഹത്തിന് ഒരിക്കലും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത കാര്യങ്ങളാണ് നിതിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് പുറത്തുവന്നത്; ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ക  (7 hours ago)

നിതിന്റെ മരണം; അധ്യാപകർ ജാതിയുടെയും നിറത്തിന്റെയും പേരിൽ വിദ്യാർത്ഥികളെ മാറ്റി നിർത്തുന്നത് അപമാനകരമെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ  (7 hours ago)

നിതിൻ രാജിന്റെ മരണം; കോളേജിൽ നിതിൻ രാജ് ജാതി അധിക്ഷേപത്തിന് ഇരയായി എന്ന വാർത്ത അത്യന്തം ഞെട്ടിക്കുന്നത്; മുഖം നോക്കാതെ തന്നെ കർശനമായ നടപടികൾ ഉണ്ടാകുമെന്ന് മന്ത്രി വി. ശിവൻകുട്ടി  (7 hours ago)

ഭരണവിരുദ്ധ വികാരമില്ല; എൽഡിഎഫ് ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ നിലപാടുകൾക്ക് വലിയ അംഗീകാരം നൽകുന്ന സ്ഥിതി; 90ൽ കൂടുതൽ സീറ്റുകൾ നേടി എൽഡിഎഫ് അധികാരത്തിൽ വരുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്  (7 hours ago)

നിതിന്‍ രാജിന്റെ മരണം; കേരളത്തില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്; സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന കുറ്റകരമായ മൗനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍  (7 hours ago)

ഇത്തരം ആളുകള്‍ക്ക് അധ്യാപകരായി തുടരാന്‍ എന്ത് അവകാശമാണുള്ളത് ? അവരെയാണോ അധ്യാപകര്‍ എന്ന് വിളിക്കുന്നത്? കുട്ടികള്‍ക്ക് ജീവിതത്തില്‍ വഴികാട്ടിയാകേണ്ട അധ്യാപകരമാണ് മോശം പരാമര്‍ശം നടത്തിയത്; പൊട്ടിത്തെറി  (7 hours ago)

ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (7 hours ago)

സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം  (15 hours ago)

കുട്ടികളുടെ വഴക്ക് അവസാനിച്ചത് അയല്‍വാസികള്‍ തമ്മലുള്ള അടിപിടിയിലും പൊലീസ് കേസിലും  (15 hours ago)

അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: നിതിന്‍ രാജിന്റെ വീട്ടിലെത്തി സുരേഷ് ഗോപി  (15 hours ago)

Malayali Vartha Recommends