Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വെടിനിർത്തൽ വേണം ... യുദ്ധം അവസാനിപ്പിക്കണം !! സെപ്റ്റംബർ 23 മുതൽ ലെബനനിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 1580 പേരെ വധിച്ചു

25 OCTOBER 2024 06:40 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ന് രാത്രി ഇറാനില്‍ അതിശക്തമായ ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്

80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..

  ഹോർമുസ് കടലിടുക്കിൽ മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ, ഇറാനിൽ ശക്തമായ സൈനിക ആക്രമണവുമായി അമേരിക്ക

വെടിനിർത്തലിനിടെ ഹോർമുസ് കടലിടുക്കിൽ വൻ ഇന്ധന ടാങ്കർ ആക്രമണം

ഇന്തോനേഷ്യയുടെ പരമോന്നത ബഹുമതിയായ 'ബിന്താങ് അദിപൂര്‍ണ ഓഫ് ദി റിപ്പബ്ലിക് ഓഫ് ഇന്തോനേഷ്യ'പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിച്ചു....

ഗാസയിൽ വെടിനിർത്തലിന് തയാറാവുകയാണെങ്കിൽ യുദ്ധം അവസാനിപ്പിക്കാമെന്ന് ഇസ്രയേലിനോട് ഹമാസ്. ഇസ്രായേൽ ചാര മേധാവി നടത്തിയ ചർച്ചയിൽ വെടിനിർത്തൽ കരാർ അവതരിപ്പിക്കുകയാണെങ്കിൽ പോരാട്ടം അവസാനിപ്പിക്കാമെന്നാണ് ഹമാസ് അറിയിച്ചിരിക്കുന്നത്. ഹമാസ് തലവൻ യഹിയ സിൻവർ കൊല്ലപ്പെട്ടതോടെയാണ് ഒരു സമവായചർച്ചയ്ക്ക് ഇസ്രായേൽ തയാറാകുന്നത്. ഹമാസ് തലവൻ കൊല്ലപ്പെട്ടതോടെ ഒരു കരാറിന് സാധ്യതയുണ്ടെന്ന് അമേരിക്കയും വിലയിരുത്തിയിരുന്നു.

ഇസ്രയേലിന്റെ കണക്കിൽ 101 ബന്ദികൾ മോചിതരാകാനുണ്ട്. അവരിൽ പകുതിയും മരിച്ചെന്ന് അവർതന്നെ കരുതുന്നു. ഗാസയിൽനിന്ന് ഇസ്രയേൽസൈന്യം പൂർണമായി പിന്മാറണമെന്ന് ആവശ്യപ്പെട്ടിരുന്ന നേതാവാണ് സിൻവാർ. അതിനുതയ്യാറല്ലെന്ന ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വാശിയുംകൂടിയാണ് വെടിനിർത്തൽസാധ്യത ഇല്ലാതാക്കിയത്. സിൻവാർ ഇനിയില്ല. ആ സാഹചര്യത്തിൽ ഹമാസ് ഒന്നയഞ്ഞാൽ വെടിനിർത്തൽ സാധ്യമായേക്കാം. ബന്ദികളുടെ ബന്ധുക്കളുടെ സമ്മർദവും നെതന്യാഹുവിനുമേലുണ്ട്.

 

ഗാസയിൽ വെടിനിർത്തൽ കരാർ കൊണ്ടുവരാൻ കെയ്റോയിൽ വച്ച് ഈജിപ്ഷ്യൻ ഉദ്യോഗസ്ഥരുമായി തങ്ങളുടെ ദോഹ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വിഭാഗം ചർച്ചകൾ നടത്തിയതായി ഹമാസ് അറിയിക്കുന്നു. ആക്രമണം അവസാനിപ്പിക്കാൻ ഹമാസ് തയാറാണ്. എന്നാൽ ഗാസ മുനമ്പിൽ ഇസ്രയേൽ വെടിനിർത്തൽ പ്രഖ്യാപിക്കണം. ഗാസയിലേക്ക് അവശ്യസാധനങ്ങൾ എത്തിക്കാനും, മനുഷ്യാവകാശ സഹായങ്ങൾ എത്തിക്കാനും സാധിക്കണം. രണ്ടു വിഭാഗവും ബന്ദികളാക്കിയിട്ടുള്ള ആളുകളെ കൃത്യമായ കരാറിന്റെ പുറത്ത് വിട്ടയക്കണം എന്നിങ്ങനെയാണ് ഹമാസ് മുന്നോട്ടു വയ്ക്കുന്ന ആവശ്യങ്ങൾ.

ഈജിപ്തിന്റെ നേതൃത്വത്തിൽ നടക്കുന്ന വെടിനിർത്തൽ ശ്രമങ്ങളുടെ ഭാഗമായാണ് ഇപ്പോൾ നടക്കുന്ന ചർച്ചകളെല്ലാം. ഹമാസ് ബന്ദികളാക്കിയ ആളുകളെ വിട്ടുകിട്ടുന്നത്തിനായി ഒരു കരാർ ഉണ്ടാക്കാൻ ഈജിപ്തിന്റെ ഭാഗത്തുനിന്നുമുള്ള ഈ ശ്രമം സ്വാഗതാർഹമാണ് എന്നാണ് ഇസ്രയേലിന്റെ ആദ്യപ്രതികരണം.

കൈറോയിൽ വച്ച് നടന്ന ചർച്ചകൾക്കു ശേഷം വിഷയത്തിൽ മധ്യസ്ഥത വഹിക്കുന്ന ഖത്തറുമായി സംസാരിക്കുന്നതിനായി മൊസാദിന്റെ പ്രതിനിധികളെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞയച്ചു എന്നാണ് ഒടുവിൽ പുറത്ത് വരുന്ന വിവരം. അജണ്ടയിലുള്ള പദ്ധതികളെ മുന്നോട്ടുകൊണ്ടു പോവുക എന്നതാണ് അവർക്ക് നൽകിയിട്ടുള്ള നിർദേശം. ഗാസയിലെ വെടിനിർത്തലുമായി ബന്ധപ്പെട്ട ചർച്ചകളെല്ലാം ഖത്തർ കേന്ദ്രീകരിച്ചാകും നടക്കുക എന്നാണ് അമേരിക്കയും ഖത്തറും അറിയിക്കുന്നത്. യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആന്റണി ബ്ലിങ്കൻ വ്യാഴാഴ്ച ദോഹയിൽ വച്ച് ഖത്തർ നേതാക്കളുമായി ചർച്ച നടത്തിയിരുന്നു.

ഇസ്രയേല്‍ ഗാസയില്‍ വെടിനിര്‍ത്തലിനു തയാറായാല്‍ യുദ്ധം അവസാനിപ്പിക്കാമെന്ന് ഹമാസ്
ആന്റണി ബ്ലിങ്കന്റെ ഇസ്രയേൽ സന്ദർശനത്തിന് മണിക്കൂറുകൾ മുൻപ് ഹിസ്‌ബുള്ള ആക്രമണം; ഭാവിയെന്തെന്നറിയാതെ പശ്ചിമേഷ്യ

ഗാസ മുനമ്പിൽ സമാധാനം പുനഃസ്ഥാപിക്കാൻ മധ്യസ്ഥത വഹിക്കുന്നവർ പുതിയ മാർഗങ്ങൾ സ്വീകരിക്കുമെന്നാണ് ആന്റണി ബ്ലിങ്കൻ അറിയിക്കുന്നത്. ഗാസയിൽ നിന്നും ഇസ്രായേൽ പിന്മാറുകയും ഹമാസ് ഇനി വീണ്ടും ശക്തിപ്രാപിക്കാതിരിക്കുകയും പലസ്തീനിലെ ജനങ്ങൾ സമാധാനപൂർണമായ സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നതിനും സഹായിക്കുന്ന ഒരു കരാറിലേക്ക് എത്തുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് ബ്ലിങ്കൻ പറഞ്ഞത്.

അമേരിക്കൻ-ഇസ്രയേലി നേതാക്കൾ ചർച്ചകൾക്കായി ദോഹയിലേക്കെത്തുമെന്നാണ് സൂചന. ചർച്ചകൾക്ക് ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസ്സിം അൽ താനി നേതൃത്വം നൽകുമെന്നാണ് അറിയുന്നത്. ഹമാസ് തലവനായ യഹിയ സിൻവാറിനെ ആണ് ഇസ്രായേൽ ഒരു പ്രധാന തടസമായി കണ്ടിരുന്നത്. സിൻവർ ഉള്ള കാലത്തോളം ഗാസയിൽ ഹമാസ് തടവിലാക്കിയ ആളുകളെ പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് ഒരു ധാരണയിലെത്താൻ സാധിക്കില്ല എന്നുറപ്പാണെന്നും ഇസ്രയേലി-യുഎസ് ഉദ്യോഗസ്ഥർ പറയുന്നു. ആകെ 97പേരെയാണ് ഹമാസ് ബന്ദികളാക്കിയതെന്നാണ് കരുതുന്നത്. അതിൽ 34പേർ ഇതിനോടകം മരണപ്പെട്ടിട്ടുണ്ടെന്നാണ് കണക്കാക്കുന്നു. ബാക്കിയുള്ള ആളുകളെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ എന്തുകൊണ്ടാണ് ഇസ്രയേലിന്റെ ഭാഗത്തുനിന്നും ഉണ്ടാകാത്തതെന്ന വിമർശനം നേരത്തെ തന്നെ ഉണ്ട്.

വ്യാഴാഴ്ച ലണ്ടനിലെത്തിയ ആന്റണി ബ്ലിങ്കൻ വെള്ളിയാഴ്ച ജോർദാന്റെയും യുഎഇയുടെയും വിദേശകാര്യ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ചിലപ്പോൾ ലെബനൻ പ്രധാനമന്ത്രി നജീബ് മിക്കാത്തിയെയും ബ്ലിങ്കൻ നേരിൽ കണ്ടേക്കും.

ഈ മാസം വടക്കൻ ഗാസയിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ 770 പേരാണ് കൊല്ലപ്പെട്ടത്. ഹമാസിനെ സമ്മർദ്ദത്തിലാക്കുക എന്നതായിരുന്നു ഈ ആക്രമണത്തിന്റെ ലക്ഷ്യം. 19 ദിവസങ്ങൾകൊണ്ടാണ് ഇത്രയും ഉയർന്ന മരണനിരക്കുണ്ടായത്. കെട്ടിടാവശിഷ്ടങ്ങളിൽ പെട്ടുപോയ എല്ലാവരുടെയും മൃതദേഹങ്ങൾ കണ്ടെടുക്കാൻ പോലും സാധിച്ചിട്ടില്ല എന്നതാണ് സത്യം. ഇന്നലെ ജനങ്ങൾ ദുരിതാശ്വാസ കേന്ദ്രമായി കണക്കാക്കിയിരുന്ന ഒരു സ്‌കൂളിലേക്ക് നടന്ന ആക്രമണത്തിൽ 17 പേർ കൊല്ലപ്പെട്ടെന്ന വാർത്തയാണ് പുറത്തു വന്നത്. വടക്കൻ ഗാസയിൽ ഇനി തങ്ങൾക്ക് സേവനങ്ങൾ എത്തിക്കാൻ സാധിക്കില്ല എന്നാണ് സിവിൽ ഡിഫൻസ് പ്രവർത്തകർ അറിയിച്ചിരിക്കുന്നത്. എപ്പോൾ വേണമെങ്കിലും ബോംബ് വർഷിക്കാമെന്നും, കൊല്ലപ്പെടാമെന്നുമുള്ള ഭീഷണി ഇസ്രയേലിന്റെ ഭാഗത്തുനിന്നുമുണ്ടെന്നാണ് അവർ നൽകുന്ന വിശദീകരണം.

ഒരു വർഷമായി നടക്കുന്ന ആക്രമണങ്ങളിൽ ഒരു മാസം മുമ്പാണ് ഇസ്രായേൽ ലെബനനിലേക്ക് ശ്രദ്ധ തിരിച്ചത്. ഹമാസിന് പിന്തുണ നൽകുന്ന ഹിസ്ബുള്ളയെ ആക്രമിക്കുക എന്നതാണ് അതിന്റെ ലക്ഷ്യം. സെപ്റ്റംബർ 30ന് ലെബനൻ മേഖലയിലുള്ള ഹിസ്ബുള്ള ശക്തികേന്ദ്രങ്ങളിൽ അതിശക്തമായ ബോംബാക്രമണം നടത്തുകയായിരുന്നു ഇസ്രായേൽ. സെപ്റ്റംബർ 23 മുതൽ ലെബനനിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 1580 പേരെ വധിച്ചു. ഇതാണ് പുറത്ത് വന്ന കണക്കുകളെങ്കിലും യഥാർഥത്തിൽ മരിച്ചവരുടെ എണ്ണം ഇതിലും കൂടുതലാണ്.

വ്യാഴാഴ്ച കിഴക്കൻ ലെബനനിലെ ഗ്രാമങ്ങളിൽ നടന്ന ആക്രമണങ്ങളിൽ 12 പേർ കൊല്ലപ്പെട്ടു. അതിൽ മൂന്ന് കുട്ടികളും ഉൾപ്പെടും. ലെബനൻ അതിർത്തി കടന്ന് അകത്തേക്ക് അതിക്രമിച്ചു കടന്ന ഇസ്രയേലി സൈനിക ട്രൂപ്പുകളെ തങ്ങൾ തിരിച്ചും ആക്രമിച്ചതായി ഹിസ്ബുള്ളയും വെളിപ്പെടുത്തി. തെക്കൻ ലെബനനിൽ നടന്ന ആക്രമണത്തിൽ തങ്ങളുടെ അഞ്ച് സൈനികർ മരിച്ചതായി ഇസ്രയേലും അറിയിച്ചു. ലെബനനിൽ നടക്കുന്ന അതിക്രമം രാജ്യത്തിന്റെ സാമ്പത്തികാവസ്ഥയെ കാര്യമായി ബാധിച്ചതായാണ് റിപ്പോർട്ടുകൾ.

ഗാസയിലെ യുദ്ധത്തിന്റെ ലക്ഷ്യങ്ങൾ നെതന്യാഹു പലതവണ പറഞ്ഞിട്ടുണ്ട് -ഹമാസിനെ സൈനികമായും രാഷ്ട്രീയമായും തകർക്കുക, 2023 ഒക്ടോബർ ഏഴിന് ഹമാസ് ബന്ദികളാക്കിയവരെ തിരിച്ചുകൊണ്ടുവരുക. നേതാക്കൾ നഷ്ടപ്പെട്ടെങ്കിലും ഹമാസ് എറ്റുമുട്ടൽ തുടരുകയാണ്. സിൻവാർവധം ഇസ്രയേലിന്റെ വിജയമാണെങ്കിലും മറ്റു ലക്ഷ്യങ്ങൾ നേടിയെന്നുറപ്പാകുവോളം നെതന്യാഹു യുദ്ധം തുടരും.

 

അഴിമതിയാരോപണങ്ങളിൽപ്പെട്ടുഴലുന്ന അദ്ദേഹത്തിന് പ്രതിച്ഛായ തിരിച്ചുപിടിക്കാനും രാഷ്ട്രീയത്തിൽ തുടരാനും അത് ആവശ്യമാണ്. ഹമാസിന്റെ കാര്യത്തിലാണെങ്കിൽ 1990-കൾമുതൽ അവരുടെ എല്ലാ തലവന്മാരും ഇസ്രയേലിന്റെ കൈയാൽ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവർക്കെല്ലാം പിൻഗാമികളുണ്ടായി. അവർ ഇസ്രയേലുമായുള്ള ഏറ്റുമുട്ടൽ തുടരുകയും ചെയ്തു. ഗാസയിലെ ഇപ്പോഴത്തെ സാഹചര്യം വ്യത്യസ്തമാണ്. ഹമാസ് നേതൃത്വത്തിലെ വിടവുനോക്കി പ്രാദേശികമായി മറ്റുസംഘങ്ങളും നേതൃത്വങ്ങളും ഉയർന്നുവരാനിടയുണ്ട്. അത്തരമൊരാഭ്യന്തരശത്രുതയിൽ ഇസ്രയേൽ കണ്ണുവെക്കുന്നുണ്ടെന്നാണ് വാർത്തകൾ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ വള്ളസ്സദ്യ വഴിപാടുകൾ പള്ളിയോടസേവാസംഘത്തിന്റെ നേതൃത്വത്തിൽ ജൂലായ് 19-ന് തുടങ്ങും...  (8 minutes ago)

14-ാമത് ജെപിഇഎഫ് ഡയബറ്റിസ് കണ്‍വെന്‍ഷന് വെള്ളിയാഴ്ച  കോവളത്ത് തുടക്കം... ആഗോള ആരോഗ്യ വിദഗ്ധരെ ഒരുമിച്ച് കൊണ്ടുവരുന്ന സമ്മേളനം മന്ത്രി കെ. മുരളീധരന്‍ ഉദ്ഘാടനം ചെയ്യും  (12 minutes ago)

മുൻ മന്ത്രി ഡോ. എം.കെ. മുനീറിന്റെ ഭാര്യാ മാതാവ് നിര്യാതയായി  (23 minutes ago)

കാ​പ്പാ നി​യ​മ​പ്ര​കാ​രം ജ​യി​ലി​ൽ ക​ഴി​യു​ന്ന തി​രു​വ​ന​ന്ത​പു​രം കോ​ര്‍പ​റേ​ഷ​നി​ലെ ബി.​ജെ.​പി കൗ​ണ്‍സി​ല​ര്‍ ആ​ര്‍. സു​ഗ​ത​ന് സത്യപ്രതിജ്ഞ ചെയ്യാൻ താൽക്കാലിക ഇളവ് അനുവദിക്കണമെന്ന അടിയന്തര ഹർജി ഇന്  (47 minutes ago)

വീട്ടിലെ ലിഫ്റ്റിൽ കുടങ്ങി വയോധികന് ദാരുണാന്ത്യം‌  (56 minutes ago)

സങ്കടമടക്കാനാവാതെ.... അസീർ മേഖലയിലുള്ള അൽജഅ്ദ ചുരത്തിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഒരേ കുടുംബത്തിലെ ആറ് പേർ ക്ക് ദാരുണാന്ത്യം  (1 hour ago)

ആശുപത്രി വികസന സമിതികളിൽ എസ്.സി/എസ്.ടി, വനിതാ പ്രാതിനിധ്യം നിർബന്ധമാക്കി ഉത്തരവിറക്കി ആരോഗ്യ വകുപ്പ്....  (1 hour ago)

വയനാട് കള്ളാടിയിൽ മണ്ണിടിച്ചിൽ ദുരന്തം... കാണാതായവർക്കായി ഇന്നും തെരച്ചിൽ തുടരും.... മേഖലയിൽ നാല് സോണുകളായി തിരിച്ചാണ് തെരച്ചിൽ നടത്തുന്നത്, അപകട മേഖല പ്രതിപക്ഷ നേതാവ് പിണറായി വിജയനും, സിപിഐഎം സംസ്ഥാന  (1 hour ago)

ഓണക്കാലത്തെ യാത്രക്കാരുടെ തിരക്ക് പരിഹരിക്കാൻ സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ  (2 hours ago)

തലസ്ഥാനത്തെ രണ്ടാം മെഡിക്കല്‍ കോളജിന് 'കെ കരുണാകരന്‍ മെമ്മോറിയല്‍ മെഡിക്കല്‍ കോളേജ്' എന്ന് നാമകരണം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി  (2 hours ago)

തിരുവനന്തപുരത്തെ ജലാശയങ്ങളിൽ നിന്ന് നീക്കം ചെയ്തത് 5 കോടി പ്ലാസ്റ്റിക് കുപ്പികൾക്ക് തുല്യമായ പ്ലാസ്റ്റിക് മാലിന്യങ്ങൾ  (2 hours ago)

ഫിഫ ലോകകപ്പ്.... ഇനി ക്വാർട്ടർ ഫൈനൽ പോരാട്ടം  (2 hours ago)

തൊഴിൽ വിജയം, സാമ്പത്തികം, ആരോഗ്യം: (ജൂലൈ 09 സമ്പൂർണ്ണ രാശിഫലം)  (2 hours ago)

ഗുരുവായൂർ ക്ഷേത്രത്തിലെ ഈ വർഷത്തെ ഇല്ലം നിറ ഓഗസ്റ്റ് 18 ചൊവ്വാഴ്ച രാവിലെ എട്ടര മുതൽ ഒന്‍പതര വരെ നടക്കും...  (3 hours ago)

സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത... 3 ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (3 hours ago)

Malayali Vartha Recommends