Widgets Magazine
13
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഏകദേശം 80 സീറ്റ് കിട്ടി അധികാരത്തിൽ തിരിച്ചെത്താമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി പ്രത്യാശ..സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന ഇ വി എമ്മുകളുടെ സുരക്ഷ സംബന്ധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ആശങ്ക..


രാവിലെ മുതല്‍ ഇറാനിയന്‍ തുറമുഖങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ കപ്പല്‍ ഗതാഗതവും തടയുമെന്ന് യുഎസ്..കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഇറാന്‍ മുന്നറിയിപ്പ്..


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..

വെടിനിർത്തൽ വേണം ... യുദ്ധം അവസാനിപ്പിക്കണം !! സെപ്റ്റംബർ 23 മുതൽ ലെബനനിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 1580 പേരെ വധിച്ചു

25 OCTOBER 2024 06:40 PM IST
മലയാളി വാര്‍ത്ത

ഗാസയിൽ വെടിനിർത്തലിന് തയാറാവുകയാണെങ്കിൽ യുദ്ധം അവസാനിപ്പിക്കാമെന്ന് ഇസ്രയേലിനോട് ഹമാസ്. ഇസ്രായേൽ ചാര മേധാവി നടത്തിയ ചർച്ചയിൽ വെടിനിർത്തൽ കരാർ അവതരിപ്പിക്കുകയാണെങ്കിൽ പോരാട്ടം അവസാനിപ്പിക്കാമെന്നാണ് ഹമാസ് അറിയിച്ചിരിക്കുന്നത്. ഹമാസ് തലവൻ യഹിയ സിൻവർ കൊല്ലപ്പെട്ടതോടെയാണ് ഒരു സമവായചർച്ചയ്ക്ക് ഇസ്രായേൽ തയാറാകുന്നത്. ഹമാസ് തലവൻ കൊല്ലപ്പെട്ടതോടെ ഒരു കരാറിന് സാധ്യതയുണ്ടെന്ന് അമേരിക്കയും വിലയിരുത്തിയിരുന്നു.

ഇസ്രയേലിന്റെ കണക്കിൽ 101 ബന്ദികൾ മോചിതരാകാനുണ്ട്. അവരിൽ പകുതിയും മരിച്ചെന്ന് അവർതന്നെ കരുതുന്നു. ഗാസയിൽനിന്ന് ഇസ്രയേൽസൈന്യം പൂർണമായി പിന്മാറണമെന്ന് ആവശ്യപ്പെട്ടിരുന്ന നേതാവാണ് സിൻവാർ. അതിനുതയ്യാറല്ലെന്ന ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വാശിയുംകൂടിയാണ് വെടിനിർത്തൽസാധ്യത ഇല്ലാതാക്കിയത്. സിൻവാർ ഇനിയില്ല. ആ സാഹചര്യത്തിൽ ഹമാസ് ഒന്നയഞ്ഞാൽ വെടിനിർത്തൽ സാധ്യമായേക്കാം. ബന്ദികളുടെ ബന്ധുക്കളുടെ സമ്മർദവും നെതന്യാഹുവിനുമേലുണ്ട്.

 

ഗാസയിൽ വെടിനിർത്തൽ കരാർ കൊണ്ടുവരാൻ കെയ്റോയിൽ വച്ച് ഈജിപ്ഷ്യൻ ഉദ്യോഗസ്ഥരുമായി തങ്ങളുടെ ദോഹ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വിഭാഗം ചർച്ചകൾ നടത്തിയതായി ഹമാസ് അറിയിക്കുന്നു. ആക്രമണം അവസാനിപ്പിക്കാൻ ഹമാസ് തയാറാണ്. എന്നാൽ ഗാസ മുനമ്പിൽ ഇസ്രയേൽ വെടിനിർത്തൽ പ്രഖ്യാപിക്കണം. ഗാസയിലേക്ക് അവശ്യസാധനങ്ങൾ എത്തിക്കാനും, മനുഷ്യാവകാശ സഹായങ്ങൾ എത്തിക്കാനും സാധിക്കണം. രണ്ടു വിഭാഗവും ബന്ദികളാക്കിയിട്ടുള്ള ആളുകളെ കൃത്യമായ കരാറിന്റെ പുറത്ത് വിട്ടയക്കണം എന്നിങ്ങനെയാണ് ഹമാസ് മുന്നോട്ടു വയ്ക്കുന്ന ആവശ്യങ്ങൾ.

ഈജിപ്തിന്റെ നേതൃത്വത്തിൽ നടക്കുന്ന വെടിനിർത്തൽ ശ്രമങ്ങളുടെ ഭാഗമായാണ് ഇപ്പോൾ നടക്കുന്ന ചർച്ചകളെല്ലാം. ഹമാസ് ബന്ദികളാക്കിയ ആളുകളെ വിട്ടുകിട്ടുന്നത്തിനായി ഒരു കരാർ ഉണ്ടാക്കാൻ ഈജിപ്തിന്റെ ഭാഗത്തുനിന്നുമുള്ള ഈ ശ്രമം സ്വാഗതാർഹമാണ് എന്നാണ് ഇസ്രയേലിന്റെ ആദ്യപ്രതികരണം.

കൈറോയിൽ വച്ച് നടന്ന ചർച്ചകൾക്കു ശേഷം വിഷയത്തിൽ മധ്യസ്ഥത വഹിക്കുന്ന ഖത്തറുമായി സംസാരിക്കുന്നതിനായി മൊസാദിന്റെ പ്രതിനിധികളെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞയച്ചു എന്നാണ് ഒടുവിൽ പുറത്ത് വരുന്ന വിവരം. അജണ്ടയിലുള്ള പദ്ധതികളെ മുന്നോട്ടുകൊണ്ടു പോവുക എന്നതാണ് അവർക്ക് നൽകിയിട്ടുള്ള നിർദേശം. ഗാസയിലെ വെടിനിർത്തലുമായി ബന്ധപ്പെട്ട ചർച്ചകളെല്ലാം ഖത്തർ കേന്ദ്രീകരിച്ചാകും നടക്കുക എന്നാണ് അമേരിക്കയും ഖത്തറും അറിയിക്കുന്നത്. യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആന്റണി ബ്ലിങ്കൻ വ്യാഴാഴ്ച ദോഹയിൽ വച്ച് ഖത്തർ നേതാക്കളുമായി ചർച്ച നടത്തിയിരുന്നു.

ഇസ്രയേല്‍ ഗാസയില്‍ വെടിനിര്‍ത്തലിനു തയാറായാല്‍ യുദ്ധം അവസാനിപ്പിക്കാമെന്ന് ഹമാസ്
ആന്റണി ബ്ലിങ്കന്റെ ഇസ്രയേൽ സന്ദർശനത്തിന് മണിക്കൂറുകൾ മുൻപ് ഹിസ്‌ബുള്ള ആക്രമണം; ഭാവിയെന്തെന്നറിയാതെ പശ്ചിമേഷ്യ

ഗാസ മുനമ്പിൽ സമാധാനം പുനഃസ്ഥാപിക്കാൻ മധ്യസ്ഥത വഹിക്കുന്നവർ പുതിയ മാർഗങ്ങൾ സ്വീകരിക്കുമെന്നാണ് ആന്റണി ബ്ലിങ്കൻ അറിയിക്കുന്നത്. ഗാസയിൽ നിന്നും ഇസ്രായേൽ പിന്മാറുകയും ഹമാസ് ഇനി വീണ്ടും ശക്തിപ്രാപിക്കാതിരിക്കുകയും പലസ്തീനിലെ ജനങ്ങൾ സമാധാനപൂർണമായ സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നതിനും സഹായിക്കുന്ന ഒരു കരാറിലേക്ക് എത്തുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് ബ്ലിങ്കൻ പറഞ്ഞത്.

അമേരിക്കൻ-ഇസ്രയേലി നേതാക്കൾ ചർച്ചകൾക്കായി ദോഹയിലേക്കെത്തുമെന്നാണ് സൂചന. ചർച്ചകൾക്ക് ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസ്സിം അൽ താനി നേതൃത്വം നൽകുമെന്നാണ് അറിയുന്നത്. ഹമാസ് തലവനായ യഹിയ സിൻവാറിനെ ആണ് ഇസ്രായേൽ ഒരു പ്രധാന തടസമായി കണ്ടിരുന്നത്. സിൻവർ ഉള്ള കാലത്തോളം ഗാസയിൽ ഹമാസ് തടവിലാക്കിയ ആളുകളെ പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് ഒരു ധാരണയിലെത്താൻ സാധിക്കില്ല എന്നുറപ്പാണെന്നും ഇസ്രയേലി-യുഎസ് ഉദ്യോഗസ്ഥർ പറയുന്നു. ആകെ 97പേരെയാണ് ഹമാസ് ബന്ദികളാക്കിയതെന്നാണ് കരുതുന്നത്. അതിൽ 34പേർ ഇതിനോടകം മരണപ്പെട്ടിട്ടുണ്ടെന്നാണ് കണക്കാക്കുന്നു. ബാക്കിയുള്ള ആളുകളെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ എന്തുകൊണ്ടാണ് ഇസ്രയേലിന്റെ ഭാഗത്തുനിന്നും ഉണ്ടാകാത്തതെന്ന വിമർശനം നേരത്തെ തന്നെ ഉണ്ട്.

വ്യാഴാഴ്ച ലണ്ടനിലെത്തിയ ആന്റണി ബ്ലിങ്കൻ വെള്ളിയാഴ്ച ജോർദാന്റെയും യുഎഇയുടെയും വിദേശകാര്യ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ചിലപ്പോൾ ലെബനൻ പ്രധാനമന്ത്രി നജീബ് മിക്കാത്തിയെയും ബ്ലിങ്കൻ നേരിൽ കണ്ടേക്കും.

ഈ മാസം വടക്കൻ ഗാസയിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ 770 പേരാണ് കൊല്ലപ്പെട്ടത്. ഹമാസിനെ സമ്മർദ്ദത്തിലാക്കുക എന്നതായിരുന്നു ഈ ആക്രമണത്തിന്റെ ലക്ഷ്യം. 19 ദിവസങ്ങൾകൊണ്ടാണ് ഇത്രയും ഉയർന്ന മരണനിരക്കുണ്ടായത്. കെട്ടിടാവശിഷ്ടങ്ങളിൽ പെട്ടുപോയ എല്ലാവരുടെയും മൃതദേഹങ്ങൾ കണ്ടെടുക്കാൻ പോലും സാധിച്ചിട്ടില്ല എന്നതാണ് സത്യം. ഇന്നലെ ജനങ്ങൾ ദുരിതാശ്വാസ കേന്ദ്രമായി കണക്കാക്കിയിരുന്ന ഒരു സ്‌കൂളിലേക്ക് നടന്ന ആക്രമണത്തിൽ 17 പേർ കൊല്ലപ്പെട്ടെന്ന വാർത്തയാണ് പുറത്തു വന്നത്. വടക്കൻ ഗാസയിൽ ഇനി തങ്ങൾക്ക് സേവനങ്ങൾ എത്തിക്കാൻ സാധിക്കില്ല എന്നാണ് സിവിൽ ഡിഫൻസ് പ്രവർത്തകർ അറിയിച്ചിരിക്കുന്നത്. എപ്പോൾ വേണമെങ്കിലും ബോംബ് വർഷിക്കാമെന്നും, കൊല്ലപ്പെടാമെന്നുമുള്ള ഭീഷണി ഇസ്രയേലിന്റെ ഭാഗത്തുനിന്നുമുണ്ടെന്നാണ് അവർ നൽകുന്ന വിശദീകരണം.

ഒരു വർഷമായി നടക്കുന്ന ആക്രമണങ്ങളിൽ ഒരു മാസം മുമ്പാണ് ഇസ്രായേൽ ലെബനനിലേക്ക് ശ്രദ്ധ തിരിച്ചത്. ഹമാസിന് പിന്തുണ നൽകുന്ന ഹിസ്ബുള്ളയെ ആക്രമിക്കുക എന്നതാണ് അതിന്റെ ലക്ഷ്യം. സെപ്റ്റംബർ 30ന് ലെബനൻ മേഖലയിലുള്ള ഹിസ്ബുള്ള ശക്തികേന്ദ്രങ്ങളിൽ അതിശക്തമായ ബോംബാക്രമണം നടത്തുകയായിരുന്നു ഇസ്രായേൽ. സെപ്റ്റംബർ 23 മുതൽ ലെബനനിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 1580 പേരെ വധിച്ചു. ഇതാണ് പുറത്ത് വന്ന കണക്കുകളെങ്കിലും യഥാർഥത്തിൽ മരിച്ചവരുടെ എണ്ണം ഇതിലും കൂടുതലാണ്.

വ്യാഴാഴ്ച കിഴക്കൻ ലെബനനിലെ ഗ്രാമങ്ങളിൽ നടന്ന ആക്രമണങ്ങളിൽ 12 പേർ കൊല്ലപ്പെട്ടു. അതിൽ മൂന്ന് കുട്ടികളും ഉൾപ്പെടും. ലെബനൻ അതിർത്തി കടന്ന് അകത്തേക്ക് അതിക്രമിച്ചു കടന്ന ഇസ്രയേലി സൈനിക ട്രൂപ്പുകളെ തങ്ങൾ തിരിച്ചും ആക്രമിച്ചതായി ഹിസ്ബുള്ളയും വെളിപ്പെടുത്തി. തെക്കൻ ലെബനനിൽ നടന്ന ആക്രമണത്തിൽ തങ്ങളുടെ അഞ്ച് സൈനികർ മരിച്ചതായി ഇസ്രയേലും അറിയിച്ചു. ലെബനനിൽ നടക്കുന്ന അതിക്രമം രാജ്യത്തിന്റെ സാമ്പത്തികാവസ്ഥയെ കാര്യമായി ബാധിച്ചതായാണ് റിപ്പോർട്ടുകൾ.

ഗാസയിലെ യുദ്ധത്തിന്റെ ലക്ഷ്യങ്ങൾ നെതന്യാഹു പലതവണ പറഞ്ഞിട്ടുണ്ട് -ഹമാസിനെ സൈനികമായും രാഷ്ട്രീയമായും തകർക്കുക, 2023 ഒക്ടോബർ ഏഴിന് ഹമാസ് ബന്ദികളാക്കിയവരെ തിരിച്ചുകൊണ്ടുവരുക. നേതാക്കൾ നഷ്ടപ്പെട്ടെങ്കിലും ഹമാസ് എറ്റുമുട്ടൽ തുടരുകയാണ്. സിൻവാർവധം ഇസ്രയേലിന്റെ വിജയമാണെങ്കിലും മറ്റു ലക്ഷ്യങ്ങൾ നേടിയെന്നുറപ്പാകുവോളം നെതന്യാഹു യുദ്ധം തുടരും.

 

അഴിമതിയാരോപണങ്ങളിൽപ്പെട്ടുഴലുന്ന അദ്ദേഹത്തിന് പ്രതിച്ഛായ തിരിച്ചുപിടിക്കാനും രാഷ്ട്രീയത്തിൽ തുടരാനും അത് ആവശ്യമാണ്. ഹമാസിന്റെ കാര്യത്തിലാണെങ്കിൽ 1990-കൾമുതൽ അവരുടെ എല്ലാ തലവന്മാരും ഇസ്രയേലിന്റെ കൈയാൽ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവർക്കെല്ലാം പിൻഗാമികളുണ്ടായി. അവർ ഇസ്രയേലുമായുള്ള ഏറ്റുമുട്ടൽ തുടരുകയും ചെയ്തു. ഗാസയിലെ ഇപ്പോഴത്തെ സാഹചര്യം വ്യത്യസ്തമാണ്. ഹമാസ് നേതൃത്വത്തിലെ വിടവുനോക്കി പ്രാദേശികമായി മറ്റുസംഘങ്ങളും നേതൃത്വങ്ങളും ഉയർന്നുവരാനിടയുണ്ട്. അത്തരമൊരാഭ്യന്തരശത്രുതയിൽ ഇസ്രയേൽ കണ്ണുവെക്കുന്നുണ്ടെന്നാണ് വാർത്തകൾ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുനലൂര്‍ പൊലീസ് സ്‌റ്റേഷനില്‍ യുവാവിന്റെ ആത്മഹത്യാ ശ്രമം  (3 minutes ago)

യുപിയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് ആറുപേര്‍ക്ക് ദാരുണാന്ത്യം  (12 minutes ago)

ജിം ട്രെയിനര്‍ ജീവനൊടുക്കിയ നിലയില്‍; സംഭവത്തിന് പിന്നില്‍ യുവതിയുടെ ഭീഷണിയെന്ന് കുടുംബം  (49 minutes ago)

മേയ് നാലുവരെ കോൺഗ്രസ് പ്രവർത്തകർക്ക് ഉറക്കമില്ല  (2 hours ago)

AMERICA ഹോര്‍മുസ് കടലിടുക്കില്‍ ഇനി യുഎസ് ഉപരോധം  (3 hours ago)

നിതിന്‍ രാജിന്റെ മരണം ; പരിഷ്‌കൃത സമൂഹത്തിന് ഒരിക്കലും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത കാര്യങ്ങളാണ് നിതിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് പുറത്തുവന്നത്; ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ക  (7 hours ago)

നിതിന്റെ മരണം; അധ്യാപകർ ജാതിയുടെയും നിറത്തിന്റെയും പേരിൽ വിദ്യാർത്ഥികളെ മാറ്റി നിർത്തുന്നത് അപമാനകരമെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ  (7 hours ago)

നിതിൻ രാജിന്റെ മരണം; കോളേജിൽ നിതിൻ രാജ് ജാതി അധിക്ഷേപത്തിന് ഇരയായി എന്ന വാർത്ത അത്യന്തം ഞെട്ടിക്കുന്നത്; മുഖം നോക്കാതെ തന്നെ കർശനമായ നടപടികൾ ഉണ്ടാകുമെന്ന് മന്ത്രി വി. ശിവൻകുട്ടി  (7 hours ago)

ഭരണവിരുദ്ധ വികാരമില്ല; എൽഡിഎഫ് ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ നിലപാടുകൾക്ക് വലിയ അംഗീകാരം നൽകുന്ന സ്ഥിതി; 90ൽ കൂടുതൽ സീറ്റുകൾ നേടി എൽഡിഎഫ് അധികാരത്തിൽ വരുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്  (7 hours ago)

നിതിന്‍ രാജിന്റെ മരണം; കേരളത്തില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്; സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന കുറ്റകരമായ മൗനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍  (7 hours ago)

ഇത്തരം ആളുകള്‍ക്ക് അധ്യാപകരായി തുടരാന്‍ എന്ത് അവകാശമാണുള്ളത് ? അവരെയാണോ അധ്യാപകര്‍ എന്ന് വിളിക്കുന്നത്? കുട്ടികള്‍ക്ക് ജീവിതത്തില്‍ വഴികാട്ടിയാകേണ്ട അധ്യാപകരമാണ് മോശം പരാമര്‍ശം നടത്തിയത്; പൊട്ടിത്തെറി  (7 hours ago)

ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (7 hours ago)

സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം  (15 hours ago)

കുട്ടികളുടെ വഴക്ക് അവസാനിച്ചത് അയല്‍വാസികള്‍ തമ്മലുള്ള അടിപിടിയിലും പൊലീസ് കേസിലും  (15 hours ago)

അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: നിതിന്‍ രാജിന്റെ വീട്ടിലെത്തി സുരേഷ് ഗോപി  (15 hours ago)

Malayali Vartha Recommends