ഇറാന്റെ പരമോന്നത നേതാവ് അലി ഖമേനി കൊല്ലപ്പെടുമോ..? ഇങ്ങനെയൊരു സാധ്യതയെക്കുറിച്ച് ചർച്ച ചെയ്യാൻ പോലും ഞാൻ ആഗ്രഹിക്കുന്നില്ല..പുടിന്റെ മറുപടി..

ഇതുവരെ, ഇറാന്‍ റഷ്യയില്‍ നിന്നും സൈനിക സഹായം ആവശ്യപ്പെടാതിരുന്നതില്‍ അമ്പരന്നിരിക്കുന്നത് അമേരിക്കയാണ്. അങ്ങനെയെങ്കില്‍, എത്രമാത്രം ആയുധശേഖരം ഇറാനില്‍ കാണുമെന്നതാണ്, ഇസ്രയേലിന്റെയും ചങ്കിടിപ്പിക്കുന്നത്. ഗാസയിലും ലെബനനിലും സിറിയയിലും നടത്തിയതു പോലെ, പെട്ടന്ന് ഇറാനെയും തീര്‍ക്കാമെന്ന് കരുതി ഇറങ്ങിതിരിച്ചവര്‍ കാര്യങ്ങൾ അല്പം പതുക്കെയാക്കുന്നതാണ് കാണാൻ സാധിക്കുന്നത് . വളരെക്കാലമായി ആയുധ നിര്‍മ്മാണ രംഗത്ത് ഇറാന്‍ ഉണ്ടാക്കിയ വിപ്ലവകരമായ മുന്നേറ്റമാണ് ശത്രുവിന്റെ നേര്‍ക്ക് അവരിപ്പോള്‍ എടുത്ത് പ്രയോഗിച്ച് കൊണ്ടിരിക്കുന്നത്.
ഏറ്റവും ഒടുവിലായി പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഇസ്രയേലിനെതിരെ ഒന്നിലധികം പോര്‍മുനകളുള്ള മിസൈലുകളും ഇറാന്‍ പ്രയോഗിച്ച് തുടങ്ങിയിട്ടുണ്ട്. അമേരിക്കയുമായുള്ള ചര്‍ച്ചയ്ക്കാണ് ഇറാന് താത്പര്യം. ഇസ്രയേലിനോട് ആക്രമണം നിര്‍ത്താന്‍ പറയാന്‍ യുഎസിന് ബുദ്ധിമുട്ടുണ്ട്.ഇറാന്‍ അടുത്തെങ്ങും ആണവായുധം നിര്‍മിക്കില്ലെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ട്രംപ് തള്ളുകയും ചെയ്തു. അതുകൊണ്ട് തന്നെ എന്താണ് സംഭവിക്കാൻ പോകുന്നത് എന്നുള്ള ആശങ്ക കൂടി നിലനിൽക്കുകയാണ് . ഈ യുദ്ധപാരമ്പരയിലെ റഷ്യയുടെ മറുപടിയും ഏറെ ആകാംക്ഷ ചെലുത്തുന്നതാണ് . ഇപ്പോഴിതാ ഖമേനി വധത്തെ കുറിച്ച് ചോദിച്ച മാധ്യമ പ്രവർത്തകരോട് ദേഷ്യത്തോടെ പ്രതികരിച്ചിരിക്കുകയാണ് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ .
ഇറാനിയൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ വധിക്കാൻ അമേരിക്കയോ ഇസ്രായേലോ ശ്രമിച്ചേക്കാമെന്ന ഊഹാപോഹത്തെക്കുറിച്ച് അന്താരാഷ്ട്ര മാധ്യമപ്രവർത്തകർ സമ്മർദ്ദം ചെലുത്തി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനോട് ചോദിച്ചപ്പോൾ അദ്ദേഹം വളരെ രോഷത്തോട് കൂടി ഇങ്ങനെയൊരു സാധ്യതയെക്കുറിച്ച് ചർച്ച ചെയ്യാൻ പോലും ഞാൻ ആഗ്രഹിക്കുന്നില്ല. സംസാരിക്കുന്നില്ല എന്നാണ് അദ്ദേഹം " സെന്റ് പീറ്റേഴ്‌സ്ബർഗ് ഇന്റർനാഷണൽ ഇക്കണോമിക് ഫോറത്തോടനുബന്ധിച്ച് നടന്ന ഒരു പത്രസമ്മേളനത്തിൽ പുടിൻ രൂക്ഷമായി പറഞ്ഞു, ഖമേനിയുടെ കൃത്യമായ സ്ഥാനം അറിയാമെന്ന് അവകാശപ്പെട്ട യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും ഇറാനിൽ നടന്നുകൊണ്ടിരിക്കുന്ന
സൈനിക നടപടി ഭരണമാറ്റത്തിന് കാരണമാകുമെന്ന് സൂചന നൽകിയ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെയുംസമീപകാല അഭിപ്രായങ്ങളെ പരാമർശിച്ചുകൊണ്ട് ഒരു മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് നേരിട്ടുള്ള മറുപടിയായാണ് പുടിന്റെ പ്രകോപനം ഉണ്ടായത്.അതോടു കൂടി ആ ചോദ്യവും നിന്നു. ഇറാൻ-ഇസ്രായേൽ സംഘർഷത്തിൽ ഒരു മധ്യസ്ഥനാകാൻ സാധ്യതയുള്ള വ്യക്തിയായി പുടിൻ സ്വയം സ്ഥാപിച്ചിട്ടുണ്ടെങ്കിലും, ടെഹ്‌റാനുമായി റഷ്യയ്ക്കുള്ള ശക്തമായ സഖ്യം കാരണം പാശ്ചാത്യ നേതാക്കൾ അദ്ദേഹത്തിന്റെ ശ്രമങ്ങളെ മിക്കവാറും നിരാകരിച്ചു. എന്നിരുന്നാലും, നയതന്ത്രപരമായ ഒരു പരിഹാരത്തിന്റെ ആവശ്യകതയെക്കുറിച്ച് വ്യാഴാഴ്ച അദ്ദേഹം ഇരട്ടിയായി പറഞ്ഞു.
റഷ്യന്‍ വിദഗ്ദര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്രകാരം, ഇറാന്‍ – ഇസ്രയേല്‍ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന പല വിവരങ്ങളും തെറ്റാണെന്നു തന്നെയാണ് റഷ്യന്‍ പ്രസിഡന്റും ഇപ്പോള്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ മുന്‍ നിര്‍ത്തി റഷ്യന്‍ മാധ്യമങ്ങള്‍പുറത്ത് വിട്ട വാര്‍ത്തകളില്‍ ഇറാന്‍ വ്യോമപാതയില്‍ കയറി ഇസ്രയേല്‍ ആക്രമണം നടത്തിയെന്ന വാദങ്ങളെയും രേഖകള്‍ സഹിതം പൊളിച്ചടുക്കിയിട്ടുണ്ട്. ഇറാഖ് ഉള്‍പ്പെടെയുള്ള അമേരിക്കയുടെ നിയന്ത്രണത്തിലുള്ള വ്യോമപാതയില്‍ നിന്നാണ് ഇസ്രയേലിന് നേരെ ഇറാന്‍ ആക്രമണം നടത്തിയതെന്നാണ് റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതിനെ സാധൂകരിക്കുന്ന വെളിപ്പെടുത്തലാണ് പുടിനും ഇപ്പോള്‍ നടത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha