പാകിസ്താനിനുള്ളിൽ പ്രവർത്തിക്കുന്ന ഭീകരകേന്ദ്രങ്ങൾക്കെതിരെ പാക് സർക്കാർ നടപടി സ്വീകരിച്ചില്ലെങ്കിൽ ആക്രമിക്കുമെന്ന് ഇറാൻ

അതിര്‍ത്തി ഭീകരവാദത്തിനും ഭീകരരെ സംരക്ഷിക്കുകയും ചെയ്യുന്ന പാകിസ്ഥാന് മുന്നറിയിപ്പുമായി അയല്‍രാജ്യങ്ങള്‍. ഇറാന്‍, ഇന്ത്യ, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളാണ് പാകിസ്താന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അതിര്‍ത്തി ഭീകരവാദം സ്‌പോണ്‍സര്‍ ചെയ്യുന്നത് പാകിസ്താനാണാണെന്ന് മൂന്ന് അയല്‍ രാജ്യങ്ങളും അവകാശപ്പെടുന്നു.
പാകിസ്താനിനുള്ളിലുള്ള ഭീകരകേന്ദ്രങ്ങള്‍ക്കെതിരെ പാകിസ്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടില്ലെങ്കില്‍ ഭീകരകേന്ദ്രങ്ങള്‍ ആക്രമിച്ച് തകര്‍ക്കുമെന്നാണ് ഇറാന്‍ നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.പാകിസ്താന്‍ അഭയം നല്‍കുന്ന സുന്നി മീലീഷ്യകള്‍ നടത്തിയ ആക്രമണത്തില്‍ പത്ത് ഇറാന്‍ അതിര്‍ത്തി രക്ഷാ സേനാംഗങ്ങള്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഇറാന്റെ ഭീഷണി.
ഇറാന്‍ പാക് അതിര്‍ത്തിയില്‍ മയക്കുമരുന്ന് കച്ചവടക്കാര്‍, വിഘടനവാദികള്‍ എന്നിവരുടെ പ്രവര്‍ത്തനങ്ങള്‍ ശക്തമാണ്. പാകിസ്താനില്‍ നിന്ന് പ്രവര്‍ത്തിയ്ക്കുന്ന ജെയ്ഷ് അല! അദല്‍ എന്ന ഭീകരസംഘടന ലോഗ് റേഞ്ച് തോക്കുകള്‍ ഉപയോഗിച്ച് അതിര്‍ത്തി രക്ഷാസേനയെ ആക്രമിച്ചതെന്നാണ് ഇറാന്‍ നല്‍കുന്ന വിവരം. ഇറാന്റെ സമാധാനം നഷ്ടമായാല്‍ എവിടെയായിരുന്നാലും ഭീകരകേന്ദ്രങ്ങള്‍ നശിപ്പിക്കുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. പാകിസ്താന്റെ അതിര്‍ത്തിക്കുള്ളിലെ ഭീകരകേന്ദ്രങ്ങള്‍ തകര്‍ക്കുമെന്ന് മേജര്‍ ജനറല്‍ മുഹമ്മദ് ബാഖേരിയാണ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.
ഇറാനിലെ ഷിയാക്കളെ ലക്ഷ്യം വച്ച് പാകിസ്താനില്‍ താവളമുറപ്പിച്ചിരിക്കുന്ന സുന്നി മിലീഷ്യകളാണ് ഇറാന്‍ അതിര്‍ത്തിയില്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. അതിര്‍ത്തി കടന്നുള്ള പാക് ഭീകരരുടെ ആക്രമണങ്ങള്‍ തുടരാന്‍ തങ്ങള്‍ അനുവദിക്കില്ലെന്നും ഇപ്പോഴത്തെ സ്ഥിതി തുടരണമെന്ന് ആഗ്രഹിക്കുന്നില്ലെന്നും മേജര്‍ ജനറലിനെ ഉദ്ധരിച്ച് ഇറാന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. പാകിസ്താന്‍ അധികൃതര്‍ ഇടപെട്ട് അതിര്‍ത്തിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് കരുതുന്നുവെന്നും അല്ലാത്ത പക്ഷം ഭീകരരുടെ താവളങ്ങള്‍ തകര്‍ക്കുമെന്നാണ് ഇറാന്റെ ഭീഷണി.
https://www.facebook.com/Malayalivartha
























