കാലിഫോര്‍ണിയ വൻ കാട്ടുതീ ; 'തോമസ് ഫയര്‍' എന്ന വിളിപ്പേരിൽ അറിയപ്പെട്ട കാട്ടുതീ അമേരിക്ക 1932 മുതല്‍ നേരിട്ടതില്‍ ഏറ്റവും വലുത്

കാലിഫോര്‍ണിയയില്‍ ഉണ്ടായ കാട്ടുതീ അമേരിക്ക 1932 മുതല്‍ നേരിട്ടതില്‍ ഏറ്റവും വലുതെന്ന് കാലിഫോര്‍ണിയ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഫോറസ്ട്രി ആന്‍ഡ് ഫയര്‍ പ്രൊട്ടക്ഷന്‍.'തോമസ് ഫയര്‍' എന്നാണ് കാലിഫോര്‍ണിയയെ വിഴുങ്ങിയ കാട്ടുതീയ്ക്ക് അധികൃതര്‍ നല്‍കിയ പേര്.
ശക്തമായി കത്തിയ തീ ഏകദേശം 273,400 ഏക്കര്‍ (70,172 ഹെക്ടര്‍) നശിപ്പിച്ചു. 1,063 കെട്ടിടങ്ങള്‍ക്ക് നാശനഷ്ടം സംഭവിച്ചു. തീയില്‍ ഉണ്ടായ നഷ്ടങ്ങള്‍ ഏകദേശം 177 ദശലക്ഷം ഡോളറിന് മുകളില്‍ വരുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.2,800 അഗ്നിശമന സേനാംഗങ്ങളാണ് തീയണയ്ക്കാന്‍ പരിശ്രമം നടത്തിയത്. നിലവില്‍ പകുതിയോളം തീ അടങ്ങി അപകട ഭീഷണി മാറിയിട്ടുണ്ട്.
ഡിസംബര്‍ 14 ന് വെന്റുറ കൗണ്ടയില്‍ ഫയര്‍ എന്‍ജിനീയര്‍ കോറി ഐവിഴ്സണ്‍ തീയണയ്ക്കാന്‍ പരിശ്രമിക്കുന്നതിനിടെ മരണപ്പെട്ടിരുന്നു.തോമസ് ഫയര്‍ 2003ലെ സെഡാര്‍ ഫയറിനെക്കാളും വലുതാണ്. സെഡാര്‍ ഫയര്‍ 273,246 ഏക്കര്‍ അഗ്നിക്കിരയാക്കിയിരുന്നു.
കാലിഫോര്‍ണിയയിലെ 1932 മുതലുള്ള ഏറ്റവും വലിയ 20 കാട്ടുതീകളുടെ പട്ടികയില്‍ ഒന്നാമതാണ് തോമസ് ഫയര്‍.എന്നാല്‍ 1932ന് മുന്‍പ് 1889ല്‍ ഉണ്ടായ സാന്റിയാഗോ കാന്യോണ്‍ ഫയറാണ് 300,000 ഏക്കര്‍ നശിപ്പിച്ച വലിയ തീപിടിത്തം.
https://www.facebook.com/Malayalivartha























