Widgets Magazine
11
Nov / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മലയാളികളുടെയും കേരളത്തിന്റെയും നേട്ടങ്ങളെ എണ്ണിപ്പറഞ്ഞ് യു.എ.ഇ മന്ത്രി ഷെയ്ഖ് നഹ്യാൻ മുബാരക്: ഹൃദയത്തിൽ നിന്നുള്ള വാക്കുകളാണ് മന്ത്രിയുടേതെന്ന് പിണറായി വിജയൻ: കേരളത്തെ കഞ്ഞികുടി മുട്ടിക്കാതെ മുന്നോട്ടുകൊണ്ടുപോകുന്ന രാജ്യങ്ങളിലൊന്നാണ് യുഎഇ: യുഎഇ-കേരള ബന്ധം കൂടുതൽ ശക്തമാക്കും...


സംസ്കാര ചടങ്ങുകൾക്കായി മൃതദേഹം ചിതയിലേയ്ക്ക് വയ്ക്കും മുമ്പ് ശ്വാസമെടുത്ത് യുവാവ്: ഡോക്ടർമാർ മരിച്ചുവെന്ന് വിധിയെഴുതിയ 35കാരന്റെ തിരിച്ചുവരവിൽ ഞെട്ടൽ...


ഓരോരുത്തരുടെയും ചുമതലകൾ കൃത്യമായി നിർവചിച്ച്, അവരവരുടെ ജോലി മാത്രമേ ചെയ്യൂവെന്ന് ഉറപ്പാക്കും: മേൽശാന്തിക്കൊപ്പം കീഴ്ശാന്തിയായി വരുന്നവര്‍ ആ ജോലി ചെയ്താൽ മതി; തീർത്ഥാടകരുടെ ക്ഷേമത്തിനാണ് ബോർഡിന്റെ മുൻഗണന, അതിനായി സന്നിധാനത്തിലെ എല്ലാ ക്രമക്കേടുകളും പരിഹരിക്കും- കെ. ജയകുമാർ...


കട്ടിളയിലെ പാളികളും ദ്വാരപാലക ശില്പ പാളികളും തിരിച്ച് സന്നിധാനത്തേക്ക് കൊണ്ടുവന്നപ്പോഴുണ്ടായ പ്രദർശനം, ഇവ യാഥാർത്ഥമെന്ന് സ്ഥാപിക്കാനുള്ള ശ്രമത്തിന്റെ ഭാഗമെന്ന് വിലയിരുത്തൽ: 2019-ൽ തന്നെ പാളികൾ മറിച്ചുവിറ്റതായുള്ള സംശയം ശക്തമാകുന്നു...


തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് സ്വർണം കാണാതായ സംഭവം... ആറ് ജീവനക്കാരുടെ നുണപരിശോധന നടത്താൻ കോടതി ഉത്തരവ്

കെവിന്റെ അരുംകൊലയ്ക്ക് കൂട്ടുനിന്ന ചാക്കോയുടെ ഭാര്യ രഹന കഴിഞ്ഞ ദിവസം വീട്ടിലെത്തി മടങ്ങിയതായി പൊലീസിന് വിവരം; ഭര്‍ത്താവിന്റേയും ഭാര്യയുടേയും അറസ്റ്റോടെ വീട് പൂട്ടിപ്പോയ രഹന വീണ്ടുമെത്തി മണിക്കൂറുകളോളം ചെലവിട്ടു; പോലീസിന് വിവരം ലഭിച്ചത് രഹന വീടുവിട്ട ശേഷം

01 JULY 2018 11:57 AM IST
മലയാളി വാര്‍ത്ത

കെവിന്റെ അരുംകൊലയ്ക്ക് കൂട്ടുനിന്നതായി ആരോപണം നേരിടുന്ന നീനുവിന്റെ അമ്മ രഹന കഴിഞ്ഞ ദിവസം വീട്ടിലെത്തി മടങ്ങിയതായി പൊലീസിന് വിവരം ലഭിച്ചു. ഇത്രയൊക്കെ നടന്നെങ്കിലും രഹന വീടുവിട്ട ശേഷമാണ് പോലീസിന് വിവരം ലഭിച്ചത്. 

കെവിന്റെ മണത്തില്‍ പങ്കുണ്ടെന്ന് വ്യക്തമായതിന്റെ അടിസ്ഥാനത്തില്‍ രഹനയുടെ ഭര്‍ത്താവ് ചാക്കോയെയും മകന്‍ ഷെറിനെയും അന്വേഷണ സംഘം അറസ്റ്റുചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇവര്‍ വീട് പൂട്ടി സ്ഥലം വിട്ടത്. ഒളിവിലിരുന്ന് ഇവര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഹര്‍ജി പരിഗണിച്ച കോടതി ഇവരോട് അന്വേഷണ ഉദ്യോഗ്യഗസ്ഥന് മുന്നില്‍ ഹാജരാവാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

വരുന്ന ചൊവ്വാഴ്ചവരെയാണ് ഇക്കാര്യത്തില്‍ കോടതി സമയപരിധി നിശ്ചയിച്ചിട്ടുള്ളത്. മൊഴി രേഖപ്പെടുത്തുന്നതിനായി ഇവരെ നോട്ടീസ് നല്‍കി വിളിപ്പിക്കാന്‍ പുനലൂര്‍ ഡി വൈ എസ് പി യെ ചുമതലപ്പെടുത്തിയിരുന്നതായി ജില്ലാ പൊലീസ് മേധാവി ഹരിശങ്കര്‍ നേരത്തെ മറുനാടനോട് വ്യക്തമാക്കിയിരുന്നു. കെവിനെ തട്ടിക്കൊണ്ടുപോകുന്നതിനുള്ള പദ്ധതി തയ്യാറാക്കിയത് ചാക്കോയുടെ ഒറ്റക്കലെ വീട്ടില്‍ പലവട്ടം നടന്ന കൂടിയാലോനയിലാണെന്നും ഇതേക്കുറിച്ച് രഹനയ്ക്ക് അറിയാമായിരുന്നെന്നുമാണ് പൊലീസിന്റെ അനുമാനം.അറസ്റ്റിലായ പ്രികളില്‍ ചിലരും എല്ലാകാര്യങ്ങളും രഹനക്ക് അറിയാമെന്ന് മൊഴി നല്‍കിയതായിട്ടാണ് പരക്കെ പ്രചരിച്ചിട്ടുള്ള വിവരം. കെവിന്റെ ഭാര്യ നീനുവും ഇക്കാര്യത്തില്‍ മാതാവിന് മനസറിവുണ്ടാവുമെന്ന് പലവട്ടം ആവര്‍ത്തിച്ചിട്ടുണ്ട്.

മാന്നാനത്ത് കെവിന്‍ താമസിച്ചിരുന്ന വീട്ടില്‍ രഹന എത്തിയതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.എന്തെങ്കിലും തെളിവുകള്‍ നശിപ്പിക്കുന്നതിനാണോ ഇവര്‍ അഭിഭാഷകനൊപ്പം വീട്ടിലെത്തിയതെന്നാണ് ഇപ്പോള്‍ പരക്കെ ഉയര്‍ന്നിട്ടുള്ള സംശയം. തെന്മല പൊലീസ് സ്‌റ്റേഷന്‍ അതിര്‍ത്തിയിലെ ഒറ്റക്കല്‍ റെയില്‍വേ സ്റ്റഷന് സമീപമുള്ള വീട്ടില്‍ കഴിഞ്ഞ ദിവസം വൈകിട്ടാണ് രഹന എത്തിയത്. മണിക്കൂറുകളോളം ഇവര്‍ ഇവിടെ തങ്ങിയെന്നാണ് ബന്ധുവില്‍ നിന്നും പൊലീസിന് ലഭിച്ച വിവരം.

വീട് പൂട്ടി താക്കോല്‍ ബന്ധുവിനെ ഏല്‍പ്പിച്ചിട്ടാണ് ചാക്കോയും കുടുമ്ബവും സ്ഥലം വിട്ടത്.രഹനയെ ആശൂപത്രിയില്‍ കൊണ്ടുപോകുകയാണെന്നാണ് ചാക്കോ അയല്‍വാസികളോട് വെളിപ്പെടുത്തിയിരുന്നത്.ശക്തമായ പൊലീസ് തിരച്ചിലില്‍ ചാക്കോയെയും ഷെറിനെയും പൊലീസ് പിടികൂടുയെങ്കിലും രഹന ഇപ്പോഴും ഒളിവ് ജീവിതം തുടരുകയാണ്. കുടുംബത്തിന്റെ പ്രധാന സാമ്ബത്തീക സ്രോതസ്സ് രഹനയായിരുന്നെന്നാണ് മകള്‍ നീനു പുറത്തുവിട്ട വിവരം .ഇവരുടെ ഗള്‍ഫിലെ ജോലികൊണ്ടാണ് കുടുംബം പച്ചപിടിച്ചതെന്ന് നാട്ടുകാരും ബന്ധുക്കളും വെളിപ്പെടുത്തിയിട്ടുമുണ്ട്.

ഈ സാഹചര്യത്തില്‍ രഹനയുമായി ആലോചിക്കാതെ കുടുംബാംഗങ്ങള്‍ അനിഷ്ട സംഭവങ്ങള്‍ക്കിടയാക്കിയ കര്‍മ്മപദ്ധതി തയ്യാറാക്കില്ലന്നാണ് പൊലീസ് ഉറച്ച് വിശ്വസിക്കുന്നത്. രഹനയെ ഇതുവരെ കേസില്‍ പ്രതിചേര്‍ത്തിട്ടില്ലന്നും മൊഴിയുടെയും തുടര്‍ന്നുള്ള തെളിവെടുപ്പിന്റെയും അടിസ്ഥാനത്തിലാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുക എന്നുമാണ് അന്വേഷക സംഘത്തിന്റെ നിലപാട്.

അടുത്ത മാസം അവസാനത്തോടെ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കുന്നതിനാണ് അന്വേഷക സംഘത്തിന്റെ തീരുമാനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ കോളേജില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി; ശ്രീക്കുട്ടിയേയും ബന്ധുക്കളേയും സന്ദര്‍ശിച്ചു  (1 hour ago)

സര്‍ക്കാര്‍ ആശുപത്രികള്‍ക്കുള്ള സമഗ്ര റഫറല്‍ പ്രോട്ടോകോള്‍ പുറത്തിറക്കി; റഫറല്‍ പ്രോട്ടോകോള്‍ പാലിക്കാന്‍ കര്‍ശന നിര്‍ദേശം  (1 hour ago)

ഡല്‍ഹി സ്‌ഫോടനത്തില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്ന് അമിത് ഷാ  (1 hour ago)

ഡല്‍ഹിയില്‍ പൊട്ടിത്തെറിച്ചത് ഹരിയാനയില്‍ രജിസ്റ്റര്‍ ചെയ്ത കാര്‍  (1 hour ago)

ചെങ്കോട്ട സ്‌ഫോടന പശ്ചാത്തലത്തില്‍ കേരളത്തിലും ജാഗ്രതാ നിര്‍ദേശം  (2 hours ago)

ശരീരമാസകലം മുറിവുകളേറ്റ നിലയില്‍ മോഡലിനെ ആശുപത്രിയിലാക്കി കാമുകന്‍ മുങ്ങി; മോഡലിന്റെ മരണത്തില്‍ അന്വേഷണം ആരംഭിച്ച് പൊലീസ്  (2 hours ago)

ഡല്‍ഹിയില്‍ അതീവ ജാഗ്രതാ നിര്‍ദേശം  (3 hours ago)

ദുബായില്‍ കെട്ടിടത്തിന് മുകളില്‍നിന്ന് വീണ് മലയാളി യുവാവിന് ദാരുണാന്ത്യം  (3 hours ago)

ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപം വന്‍ സ്‌ഫോടനം: നിര്‍ത്തിയിട്ടിരുന്ന കാറുകളാണ് പൊട്ടിത്തെറിച്ചത്  (4 hours ago)

നേപ്പാളിന്റെ 1,000 രൂപ നോട്ടുകള്‍ നിര്‍മ്മിക്കുന്നതിനുള്ള കരാര്‍ ഏറ്റെടുത്ത് ചൈനീസ് കമ്പനി  (4 hours ago)

തിരുവനന്തപുരം കോര്‍പറേഷനിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക എല്‍.ഡി.എഫ് പുറത്തുവിട്ടു  (4 hours ago)

ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപം കാറിൽ സ്ഫോടനം; 2 മരണം, ബോംബ് സ്ക്വാഡെത്തി, അതീവ ജാ​ഗ്രതയിൽ ‍ഡൽഹി  (4 hours ago)

ഉണ്ണികൃഷ്ണന്‍ പോറ്റിയേയും മുരാരി ബാബുവിനേയും റിമാന്‍ഡ് ചെയ്തു  (4 hours ago)

ദുർമന്ത്രവാദ പ്രവൃത്തികൾ തടയുന്നതിന് നിയമം അനിവാര്യം: വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി സതീദേവി  (4 hours ago)

ആര്യ രാജേന്ദ്രനെ ചവിട്ടി പുറത്തിട്ട cpmന് മറുപടി  (5 hours ago)

Malayali Vartha Recommends