Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

ഭക്തര്‍ക്കൊപ്പം നില്‍ക്കാത്ത ദേവസ്വം ബോര്‍ഡിന് കാണിക്കയ്ക്ക് പകരം സ്വാമി ശരണം നല്‍കി ടെസ്റ്റ് ഡോസ് നല്‍കി... ദേവസ്വം ബോര്‍ഡിന്റെ സാമ്പത്തിക അടിത്തറ ഇളകിയിട്ടും രക്ഷയില്ല; ശബരിമലയില്‍ സ്ത്രീപ്രവേശനം ആകാമെന്ന നിലപാടിലേക്ക് ദേവസ്വം ബോര്‍ഡ് പോകുമ്പോള്‍...

09 NOVEMBER 2018 02:16 PM IST
മലയാളി വാര്‍ത്ത

ശബരിമല വിഷയത്തില്‍ ആദ്യം മുതലേ ഭക്തര്‍ക്ക് എതിരായ നിലപാടാണ് ദേവസ്വം ബോര്‍ഡ് എടുത്തിരുന്നത്. അതേസമയം ശബരിമലയിലെ കോടിക്കണക്കിന് വരുമാനം കൊണ്ടാണ് ദേവസ്വം ബോര്‍ഡ് ധനികരായി നില്‍ക്കുന്നത് എന്ന് സമ്മതിയ്ക്കുകയും ചെയ്യുന്നുണ്ട്. ഇത് മനസിലാക്കിയ ഭക്തര്‍ ഒന്നിക്കുകയും ഭക്തരുടെ കാണിക്ക കൊണ്ട് ദേവസ്വം ബോര്‍ഡ് അഹങ്കരിക്കേണ്ടതില്ലെന്നും തീരുമാനിച്ചു. ഇതോടെ കാണിക്കയ്ക്ക് പകരം സ്വാമിശരണം മാത്രമായി. ശബരിമലയിലെ വരുമാനം വലിയ തോതില്‍ കുറഞ്ഞുവെന്നാണ് കണക്കാക്കിയിരിക്കുന്നത്.

എന്നാല്‍ ഇതുകൊണ്ടൊന്നും ദേവസ്വം ബോര്‍ഡ് പിന്നോട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ആദ്യമൊക്കെ അനുകൂല നിലപാട് സ്വീകരിച്ച ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പോലും മുഖ്യമന്ത്രി പിണറായി വിജയന്റെ വിരട്ടലില്‍ മലക്കം മറിഞ്ഞു. റിവ്യൂ ഹര്‍ജി കൊടുക്കുമെന്ന് ഒരു ഘട്ടത്തില്‍ പറഞ്ഞ ദേവസ്വം ബോര്‍ഡ് വീണ്ടും മലക്കം മറിഞ്ഞിരിക്കുകയാണ്. 

സര്‍ക്കാര്‍ നിലപാടിനെ പിന്തുണച്ചു സുപ്രീം കോടതിയില്‍ പുതിയ നിലപാട് അറിയിക്കാനാണു ദേവസ്വം ബോര്‍ഡിന്റെ നീക്കം. ചൊവ്വാഴ്ചയാണു യുവതീ പ്രവേശനം സംബന്ധിച്ച പുനപരിശോധനാ ഹര്‍ജികള്‍ കോടതി പരിഗണിക്കുന്നത്. യുവതീ പ്രവേശനമാകാം എന്ന നിലപാടിലേക്കാണ് ദേവസ്വം ബോര്‍ഡ് നീങ്ങുന്നത്. യുവതീപ്രവേശനം സംബന്ധിച്ച് രണ്ടു പതിറ്റാണ്ടിലേറെയായി ദേവസ്വം ബോര്‍ഡ് സ്വീകരിച്ചുവന്ന നിലപാടില്‍ നിന്നുള്ള വലിയ മാറ്റമാണ് ഇപ്പോഴത്തേത്.

അതേസമയം ദേവസ്വം ബോര്‍ഡിന്റെ സാമ്പത്തിക അടിത്തറയിളകുമെന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. വരുമാനത്തില്‍ വന്‍ ഇടിവാണ് ഇപ്പോള്‍ കാണിക്കുന്നത്. ഇങ്ങനെ പോയാല്‍ ശമ്പളവും പെന്‍ഷനും കൊടുക്കാനാകാതെ ബോര്‍ഡ് വെള്ളം കുടിക്കും. വളരെ ലാഭത്തിലായിരുന്ന ദേവസ്വം ബോര്‍ഡ് എല്ലും തോലുമാകുകയാണ്. 

ബോര്‍ഡിന്റെ നിലനില്‍പിന് പ്രധാനമായും ആശ്രയിക്കുന്നത് ശബരിമലയിലെ വരുമാനത്തെയാണ്. കാണിക്കയില്‍ ഉണ്ടായ ഗണ്യമായ കുറവിനൊപ്പം ലേലങ്ങളിലൂടെ ലഭിക്കേണ്ട കോടികളും നഷ്ടമാകുകയാണ്. ബോര്‍ഡിന്റെ സാമ്ബത്തിക സൂക്ഷിപ്പുകാരായ ധനലക്ഷ്മി ബാങ്കിന്റെ കണക്കനുസരിച്ച് പ്രളയം മുതല്‍ ഇതുവരെ വരുമാനത്തില്‍ 30 ശതമാനത്തിന്റെ കുറവുണ്ട്.

1236 ക്ഷേത്രങ്ങളാണ് ബോര്‍ഡിന്റെ കീഴിലുള്ളത്. ഇതില്‍ ചെറുതും വലുതുമായ 127 ക്ഷേത്രങ്ങളാണ് സ്വയംപര്യാപ്തമായവ. ജീവനക്കാരുടെ ശമ്ബളം, പെന്‍ഷന്‍, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവയ്ക്ക് പുറമേ വരുമാനമില്ലാത്ത മറ്റ് ക്ഷേത്രങ്ങളുടെ നിത്യനിദാന ചെലവുകള്‍ക്കും പണം കണ്ടെത്തുന്നത് ശബരിമലയില്‍ നിന്നുള്ള വരുമാനത്തില്‍ നിന്നാണ്

12 കോടിയുടെ കുറവ് വരുമാനത്തിലുണ്ടായത്. പ്രളയത്തില്‍ തുടങ്ങിയ പ്രതിസന്ധിയും ശബരിമല പ്രശ്‌നവും ദേവസം ബോര്‍ഡിനെ ബാധിച്ചു. 

ചിത്തിര ആട്ടവിശേഷത്തിനായി പത്തിരട്ടിയിലധികം തീര്‍ത്ഥാടകര്‍ എത്തിയിട്ടും അപ്പം, അരവണ വില്പനയിലൂടെയും വിവിധ പൂജകള്‍ക്കുമായി ലഭിച്ച തുക 28 ലക്ഷം രൂപയാണ്. കാണിക്ക എണ്ണാനുണ്ട്. 90 കടമുറികള്‍മാത്രം ലേലത്തില്‍ പോയി : ശബരിമല, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ മൊത്തം 220 കടമുറികള്‍. ലേലമെടുത്ത പലരും ഒഴിയാന്‍ ബോര്‍ഡിനെ സമീപിച്ചു.

ഇന്നലെ ലേലത്തില്‍ പോയ ഏഴ് കടമുറികള്‍ക്കും കഴിഞ്ഞ സീസണെക്കാള്‍ 15 ശതമാനം കുറഞ്ഞ തുക. ശേഷിക്കുന്നവയ്ക്ക് 14ന് തുറന്ന ലേലം നടത്തും. കോടിക്കണക്കിന് രൂപയുടെ നഷ്ടത്തിന് സാധ്യത. പുഷ്പാഭിഷേകം 1.68 കോടി രൂപയ്ക്ക് പിടിച്ച കരാറുകാരനും പിന്‍മാറാന്‍ കത്തുനല്‍കി. ഇങ്ങനെ പോകുകയാണെങ്കില്‍ എല്ലാം അവതാളത്തിലാകുമെന്നാണ് ദേവസ്വം ബോര്‍ഡ് പോലും കണക്കാക്കുന്നത്. എന്നാല്‍ സര്‍ക്കാരിനെ പേടിച്ച് മാത്രമാണ് യുവതീ പ്രവേശനമാകാമെന്ന് വാദിക്കുന്നതും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (6 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (6 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (6 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (6 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (6 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (6 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (8 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (8 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (8 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (8 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (9 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (9 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (9 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (9 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (10 hours ago)

Malayali Vartha Recommends