ടിപ്പു സുൽത്താന്റെ പടയോട്ട കാലത്ത് ക്ഷേത്ര വിശ്വാസികളുടെ വീട്ടിലെ നായയുടെ പേര് 'ടിപ്പു' എന്നായിരുന്നു ;സമീപഭായിൽ ക്ഷേത്ര വിശ്വാസികളുടെ വീട്ടിലെ നായയുടെ പേര് മുഖ്യമന്ത്രിയുടേതായാൽ ഞങ്ങളാരും അതിന് ഉത്തരവാദികളല്ല; മുഖ്യമന്ത്രി പിണറായി വിജയനു നേരെ എ.എൻ രാധാകൃഷ്ണന്റെ അറ്റകൈപ്രയോഗം

മുഖ്യമന്ത്രി പിണറായി വിജയനു നേരെ എ.എൻ രാധാകൃഷ്ണന്റെ അറ്റകൈപ്രയോഗം. കാസർകോഡ് നിന്നും ആരംഭിച്ച രഥയാത്രയ്ക്ക് തലശ്ശേരിയിൽ ഏർപ്പെടുത്തിയ സ്വീകരണ സമ്മേളനത്തിലാണ് എ.എൻ രാധാകൃഷ്‌ണൻ മുഖ്യമന്ത്രിയെ കടന്നാക്രമിച്ചത്. ഒരു കാലത്ത് രാജ്യത്തെമ്പാടുമുള്ള ക്ഷേത്രങ്ങളെ ആക്രമിച്ച് കീഴ്പ്പെടുത്തി ടിപ്പു തന്റെ തേരോട്ടം തുടരുമ്പോൾ . വിശ്വാസികളാലയ ബഹുജനസമൂഹം വളരെ ഹൃദയവേദനയോടെ അവരുടെ വീടുകളിലെ വളർത്തുനായയ്ക്കിട്ട പേര് പലപ്പോഴും ടിപ്പു എന്നായിരുന്നു. ഞാൻ മനസ്സിലാക്കുന്നത് അധികകാലം കഴിയുന്നതിന് മുൻപ് കേരളത്തിലെ കുടുംബങ്ങളിലെ വളർത്തു നായകളുടെ പേര് കേരളത്തിലെ മുഖ്യമന്ത്രിയുടേത് ഇട്ടാൽ അതിന് ഞങ്ങളാരും ഉത്തരവാദികളല്ല .എ.എൻ രാധാകൃഷ്ണൻ പറഞ്ഞു .
എട്ടിന് നിലേശ്വരത്തും ആരംഭിച്ച രഥയാത്ര പത്തിന് രാവിലെ 10ന് വടകര, 12ന് കൊയിലാണ്ടി, വൈകിട്ട് നാലിന് കോഴിക്കോട് കടപ്പുറം, ആറിന് ചേളാരി, 11ന് രാവിലെ 10ന് എടപ്പാള്‍, ഉച്ചയ്ക്ക് 12ന് ഷൊര്‍ണൂര്‍, വൈകിട്ട് മൂന്നിന് ഗുരുവായൂര്‍, അഞ്ചിന് കൊടുങ്ങല്ലൂര്‍, 12ന് രാവിലെ 10ന് പറവൂര്‍, ഉച്ചയ്ക്ക് 12ന് തൃപ്പൂണിത്തുറ, വൈകിട്ട് മൂന്നിന് മൂവാറ്റുപുഴ, അഞ്ചിന് തൊടുപുഴ, 13ന് രാവിലെ 10ന് ഏറ്റുമാനൂര്‍, ഉച്ചയ്ക്ക് 12ന് എരുമേലി എന്നിവിടങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങി നാലിന് പത്തനംതിട്ടയില്‍ നടക്കുന്ന സമ്മേളനത്തോടെ യാത്ര സമാപിക്കും.
https://www.facebook.com/Malayalivartha

























