അയ്യപ്പന്‍ ഹിന്ദുവല്ലെന്ന് ഫെയ്‌സ് ബുക്കില്‍ പോസ്റ്റിട്ടയാള്‍ എന്തിനാണ് ശബരിമലയ്ക്ക് പോയത് ? ഒരാളുടെ വിശ്വാസം മറ്റൊരാളുടെ വിശ്വാസത്തെ ഹനിക്കുന്നതാവരുത് . രഹനാ ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവേയായിരുന്നു കോടതിയുടെ ഈ പരാമര്‍ശം. എന്നാൽ താൻ വിശ്വാസിയാണെന്നും തത്ത്വമസിയിൽ വിശ്വസിക്കുന്നുവെന്നും ആണ് രഹ്ന കോടതിയിൽ വ്യക്തമാക്കിയത് . മുസ്ലീം ആചാര പ്രകാരം ജീവിക്കുന്ന വ്യക്തിയല്ലെന്നും അയ്യപ്പ വേഷം ധരിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടത് തെറ്റാണെന്ന് കരുതുന്നില്ലെന്നും രഹ്ന പറഞ്ഞു. തൃശൂരിലെ പ്രസിദ്ധമായ പുലിക്കളിയിൽ ആദ്യത്തെ പെൺപുലിയായി ചരിത്രം സൃഷ്ടിച്ചയാളാണ് രഹ്ന . ഇത് 2016ൽ ആയിരുന്നു. നഗ്നശരീരത്തിലായിരുന്നു പുലി വര. ചരിത്രത്തിൽ ആദ്യമായി തൃശൂർ പൂരത്തോടനുബന്ധിച്ച് പെൺ പുലിക്കളി സംഘം ഇറങ്ങിയതും അന്നായിരുന്നു. പുലിയായി വേഷമിട്ട് രഹ്നയും പെൺപടയും തൃശൂർ നഗരമാകെ തുള്ളിയപ്പോൾ അതുവരെ ഈ മേഖലയിൽ തുടർന്നുവന്ന പുരുഷാധിപത്യത്തെ തകർത്തെറിഞ്ഞ സന്തോഷമായിരുന്നു ഫെമിനിസ്റ്റ് ആക്ടിവിസ്റ്റുകൾക്ക് . ചരിത്രം ശബരിമലയിലും ആവർത്തിക്കാൻ ശ്രമിച്ചെങ്കിലും ഭക്തരുടെ എതിർപ്പിനെ തുടർന്ന് നടന്നില്ല സുപ്രീം കോടതിവിധിയുടെ പിൻബലത്തിൽ ആന്ധ്രയിൽ നിന്നുള്ള മാധ്യമപ്രവര്‍ത്തകയ്ക്കൊപ്പമാണ് രഹ്ന ശബരിമല കയറാന്‍ എത്തിയത്. പൊലീസ് കനത്ത സുരക്ഷയൊരുക്കിയിരുന്നെങ്കിലും നടപ്പന്തൽ വരെ മാത്രമേ രഹ്ന ഫാത്തിമക്ക് എത്തഹാൻ കഴിഞ്ഞുള്ളു .അയ്യപ്പഭക്തരുടെ കടുത്ത പ്രതിഷേധത്തെത്തുടർന്ന് നടപ്പന്തലില്‍ നിന്ന് മടങ്ങുകയായിരുന്നു അവര്‍. സോഷ്യൽ മീഡിയയിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിലാണ് രഹ്നയ്ക്കെതിരെ പൊലീസ് കേസെടുത്തത്. താന്‍ മത സ്പർദ്ധ വളർത്താൻ ശ്രമിച്ചിട്ടില്ലെന്ന് രഹ്ന ഫാത്തിമ ഹൈക്കോടതിയിൽ പറഞ്ഞു. .വ്രതമനുഷ്ഠിച്ചാണ് ശബരിമലയില്‍ പോയത് . വിശ്വസിക്കുന്നത് തത്വമസി ആശയത്തില്‍ ആണ് . അതേസമയം മതവികാരം വ്രണപ്പെടുത്തുന്ന വിധം രഹന ഫാത്തിമ ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിന് തെളിവുണ്ടെന്ന് പ്രോസിക്യുഷന്‍ ചുണ്ടിക്കാട്ടി. ഇതിനെ തുടര്‍ന്ന് ജാമ്യാപേക്ഷ വിധി പറയാനായി കോടതി മാറ്റി
"
ശബരിമലയില്‍ ക്ഷേത്രദര്‍ശനത്തിന് ശ്രമിച്ച രഹ്ന ഫാത്തിമക്കെതിരെ പത്തനംതിട്ട പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. രഹ്നയുടെ പോസ്റ്റുകള്‍ മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന ബിജെപി നേതാവ് ആർ. രാധാകൃഷ്ണ മേനോന്‍റെ പരാതിയെ തുടര്‍ന്നായിരുന്നു നടപടി.