സനലിനെ ആക്രമിച്ചതിന് ശേഷം ഹരികുമാറിന് രക്ഷപെടാൻ അവസരമൊരുക്കിയത് ബിനു എന്ന ജുവലറി ഉടമ; ഹരികുമാറിന്റെ പല ബിനാമി ഇടപാടുകളും നിയന്ത്രിച്ചിരുന്നത് ബിനുവെന്ന് നാട്ടുകാർ; അയ്യപ്പൻ എന്ന വ്യക്തിയുടെ കൊലപാതകത്തെ ആത്മഹത്യയാക്കി തീർത്തത് ഹരികുമാറിന്റെ സഹായത്തോടെ ;നെയ്യാറ്റിന്‍കര കൊലപാതകത്തില്‍ പ്രതിയായ പോലീസ് ഉദ്യോഗസ്ഥൻ ഹരികുമാറിനെതിരെ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ

നെയ്യാറ്റിന്‍കര കൊലപാതകത്തില്‍ പ്രതിയായ പോലീസ് ഉദ്യോഗസ്ഥൻ ഹരികുമാറിനെതിരെ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ. സംഭവസ്ഥലത്തെത്തിയ മലയാളി വാർത്താ പ്രധിനിധിയോടാണ് നാട്ടുകാരിൽ ചിലർ പ്രതിയായ പോലീസ് ഉദ്യോഗസ്ഥനെക്കുറിച്ച് കൂടുതൽ ആരോപണങ്ങൾ ഉന്നയിച്ചത് .
ജങ്ഷനു സമീപത്തെ ഹോട്ടലിൽ വന്ന സനലിനെ തന്റെ കാറിന് മുന്നിൽ കാർ പാർക്ക് ചെയ്തുവെന്നാരോപിച്ചാണ് ഹരികുമാർ മർദിച്ചത്. സനലിന്റെ മുഖത്ത് ആഞ്ഞടിച്ച ഹരികുമാർ തുടർന്നും ആക്രോശിച്ചുകൊണ്ട് ആക്രമിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ദൂരെനിന്നും വരുന്ന മറ്റൊരു കണ്ടിട്ടും സനലിനെ ഹരികുമാർ മനഃപൂർവം റോഡിലേക്ക് എടുത്തെറിയുകയായിരുന്നു.
സനലിനെ ആക്രമിച്ചതിന് ശേഷം സമീപവാസിയായ ബിനു എന്ന ജൂവലറി ഉടമയാണ് ഹരികുമാറിന് രക്ഷപ്പെടാനുള്ള വാഹനം ഒരുക്കിയതെന്നും നാട്ടുകാർ പറയുന്നു. പോലീസ് ഉദ്യോഗസ്ഥനെ നാട്ടുകാർ മർദിച്ചെന്നു പറയുന്നതിൽ യാതൊരു സത്യവുമില്ലെന്ന് അവർ ആവർത്തിക്കുന്നു.
പ്രതിയായ പോലീസ് ഉദ്യോഗസ്ഥൻ ബിനുവിന്റെ വീട്ടിലെ നിത്യസന്ദർശകനാണ്. ഹരികുമാറിന്റെ പല ബിനാമി ഇടപാടുകളും കൈകാര്യം ചെയ്യുന്നത് ബിനുവാണെന്നും നാട്ടുകാർ ആരോപിക്കുന്നു.എ.ബി.എസ് ജുവലറി ഉടമയായ ബിനുവിന്റെ പേരിലുള്ള പല ക്രിമിനൽ കേസുകളും തേച്ചുമാച്ചുകളയാൻ സഹായിക്കുന്നതും ഹരികുമാറാണെന്നും നാട്ടുകാർ പറയുന്നു .ബിനുവിന്റെ ജുവലറി പങ്കാളിയായിരുന്നു അയ്യപ്പൻ എന്ന വ്യക്തിയുടെ മരണം ആത്മഹത്യയാക്കി തീർത്തത് ഹരികുമാറിന്റെ സഹായത്തോടെയാണെന്നും നാട്ടുകാർ ആരോപിക്കുന്നു
https://www.facebook.com/Malayalivartha

























