സുഹൃത്തിന്റെ ബാങ്ക് വായ്പ്പയ്ക്ക് ജാമ്യം നിന്ന പ്രീതയ്ക്ക് വീട് നഷ്ടമായി; 48 മണിക്കൂറിനകം വീട് ഒഴിഞ്ഞ് താക്കോൽ കൈമാറണം; പ്രതിഷേധ സമരം കാറ്റിൽപ്പറത്തി ഹൈക്കോടതിയുടെ അന്ത്യശാസനം
സുഹൃത്തിന്റെ ബാങ്ക് വായ്പ്പയ്ക്ക് ജാമ്യം നിന്നതിനെത്തുടർന്ന് സ്വന്തം വീട് ബാങ്ക് ജപ്തി ചെയ്തതിനെതിരായി സമരം നടത്തിയ പ്രീത ഷാജിയ്ക്ക് ഹൈക്കോടതിയുടെ അന്ത്യശാസനം. ഇടപ്പളളി സ്വദേശിനി പ്രീത ഷാജിയോട് 48 മണിക്കൂറിനകം വീട് ഒഴിഞ്ഞ് താക്കോൽ തൃക്കാക്കര വില്ലേജ് ഓഫീസർക്ക് കൈമാറണമെന്ന് കോടതി നിർദ്ദേശിച്ചു. തുടർന്ന് വീടിന്റെ താക്കോല്‍ വില്ലേജ് ഓഫീസര്‍ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് കൈമാറണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.
മുൻപ് പ്രീത ഷാജിക്ക് പ്രശ്‌ന പരിഹാരത്തിന് പലതവണ അവസരം നല്‍കിയല്ലേയെന്നും ജുഡിഷ്യല്‍ സംവിധാനങ്ങളെ പരിഹസിക്കുകയാണോയെന്നും ഹൈക്കോടതി ചോദിച്ചിരുന്നു. പ്രീത കോടതിയില്‍ നിന്ന് ഒരു ആനുകൂല്യവും അര്‍ഹിക്കുന്നില്ല. പകരം സ്ഥലം നല്‍കാമെന്ന് ജപ്തി ചെയ്ത സ്ഥലം വാങ്ങിയ രതീഷ് എന്നയാളുടെ വാഗ്ദാനം വേണമെങ്കില്‍ സ്വീകരിക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
അതേസമയം ഡിആര്‍ടിയുടെ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ട് സിംഗിള്‍ ബെഞ്ചില്‍ ഹര്‍ജി നല്‍കിയിട്ടുണ്ടെന്നും അത് പരിഗണിക്കുന്നത് വരെ സമയം തരണമെന്നും പ്രീത ഷാജി കോടതിയില്‍ ആവശ്യമുന്നയിച്ചു. ഈ വാദം തളളിയാണ് കോടതി ഉത്തരവ്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ഈ മാസം 24ന് സമര്‍പ്പിക്കാന്‍ സ്റ്റേറ്റ് അറ്റോര്‍ണിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി.
https://www.facebook.com/Malayalivartha