എസ്പിയെ തെറിപ്പിക്കാൻ കച്ചകെട്ടിയിറങ്ങി ബിജെപി; ശബരിമല ദർശനത്തിനെത്തിയ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് എസ്പി യതീഷ് ചന്ദ്രയ്ക്കെതിരെ പരാതിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള രംഗത്ത്

ശബരിമല ദർശനത്തിനെത്തിയ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് എസ്പി യതീഷ് ചന്ദ്രയ്ക്കെതിരെ പരാതിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള . എസ്പിയ്ക്കെതിരായി ശ്രീധരന്‍ പിള്ള കേന്ദ്ര പഴ്‌സനല്‍ മന്ത്രാലയത്തിന് പരാതി നൽകി.
ബുധനാഴ്‌ച ശബരിമല ദര്‍ശനത്തിനെത്തിയ കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്‌ണനും എസ്.പി യതീഷ് ചന്ദ്രയും തമ്മില്‍ വാക്കു തര്‍ക്കം നടന്നിരുന്നു. പമ്ബയിലേക്ക് സ്വകാര്യ വാഹനങ്ങള്‍ കടത്തി വിടാത്തത് എന്താണെന്ന കേന്ദ്രമന്ത്രിയുടെ ചോദ്യത്തിന് നിലയ്ക്കലില്‍ വണ്ടി നിറുത്തിയിടാനുള്ള സൗകര്യമില്ലായെന്ന് യതീഷ് മറുപടി പറഞ്ഞിരുന്നു. ഗതാഗത കുരുക്ക് ഉണ്ടായാല്‍ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ കേന്ദ്രമന്ത്രി തയ്യാറാണോയെന്നും യതീഷ് ചന്ദ്ര ചോദിച്ചു. തുടര്‍ന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്‌ണന്‍ യതീഷ് ചന്ദ്രയോട് കയര്‍ത്ത് സംസാരിക്കുകയും ചെയ്തു.
അതേസമയം യതീഷ് ചന്ദ്രയ്ക്കെതിരെ പരാതി നല്‍കുമെന്ന് എ.എന്‍ രാധാകൃഷ്ണനും അറിയിച്ചിട്ടുണ്ട്. മന്ത്രിയെ നിങ്ങള്‍ എന്ന് വിളിച്ച് വളരെ മോശമായാണ് എസ്പി പെരുമാറിയത്. പ്രതിപക്ഷ നേതാവ്രമേശ് ചെന്നിത്തലയെ കണ്ടപ്പോള്‍ എസ്പി ഒച്ഛാനിച്ച് നില്‍ക്കുകയായിരുന്നു. എന്നാല്‍ കേന്ദ്രമന്ത്രിക്കൊപ്പം ദര്‍ശനത്തിന് എത്തിയ രാധാകൃഷ്ണനെ യതീഷ് ചന്ദ്ര നിലയ്ക്കലല്‍ വെച്ച് തടഞ്ഞു. ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടിയായിട്ടും തങ്ങളോട് എന്തിനാണ് പോലീസിന്റെ ഈ കാട്ടുനീതി. കേന്ദ്ര മന്ത്രി കറുത്തനായതുകൊണ്ടാണോ എസ്പി ഇങ്ങനെ പെരുമാറിയത്. യതീഷ് ചന്ദ്രയ്ക്ക് പിണറായി വിജയന്റെ പ്രേതം കൂടിയതാണോയെന്നും രാധകൃഷ്ണന്‍ ചോദിച്ചു.
https://www.facebook.com/Malayalivartha

























