പൊലീസിന് പേടി; ശബരിമലയിൽ ജനുവരി 14 വരെ നിരോധനാജ്ഞ നീട്ടണമെന്ന് പോലീസ്; പത്തനംതിട്ട എസ്പി ടി. നാരായണൻ കളക്ടർക്ക് റിപ്പോർട്ട് നൽകി

ശബരിമലയിൽ നിരോധനാജ്ഞ നീട്ടണമെന്ന് പോലീസ്. ജനുവരി 14 വരെ നിരോധനാജ്ഞ നീട്ടണമെന്ന് പോലീസ് ആവശ്യപ്പെട്ടു. ആവശ്യമുന്നയിച്ച് പത്തനംതിട്ട എസ്പി ടി. നാരായണൻ കളക്ടർക്ക് റിപ്പോർട്ട് നൽകി. സന്നിധാനം, പമ്പ, നിലയ്ക്കൽ, ഇലവുങ്കൽ എന്നിവടങ്ങളിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് നിരോധനാജ്ഞ നീട്ടണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. ജനുവരി 14വരെ നിരോധനാജ്ഞ നീട്ടണമെന്നാണ് പൊലീസിന്റെ ആവശ്യം.
അതേസമയം നിലവിൽ സംഘർഷാവസ്ഥയില്ലാത്ത സാഹചര്യത്തിൽ ശബരിമലയിൽ നിരോധനാജ്ഞ നീട്ടേണ്ടതില്ലെനന്നായിരുന്നു റാന്നി, കോന്നി തഹസിൽദാർമാരാണ് പത്തനംതിട്ട കളക്‌ടർക്ക് റിപ്പോർട്ട് സമർപ്പിച്ചത്. തിരുമുറ്റത്തെ ബാരിക്കേഡുകൾ മാറ്റാമെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.
ഇപ്പോഴത്തെ സാഹചര്യത്തിൽ ശബരിമല സന്നിധാനത്ത് സംഘർഷ സാധ്യതയില്ല. അതിനാൽ സന്നിധാനത്ത് സ്ഥാപിച്ചിട്ടുള്ള ബാരിക്കേഡുകൾ മുഴുവൻ നീക്കണം ചെയ്യണം. തീർഥാടകർക്ക് സുഗമമായി സഞ്ചരിക്കുന്നതിനുള്ള അവസരങ്ങൾ ഒരുക്കണം. പ്രതിഷേധക്കാർ സന്നിധാനത്ത് ഉണ്ടെങ്കിലും പ്രകോപനപരമായ സംഭവങ്ങൾ നടക്കുന്നില്ല. അതിനാൽ, നിരോധനാജ്ഞ തുടരേണ്ട ആവശ്യമില്ലെന്നും തഹസിൽദാർമാ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ചിത്തരിആട്ടത്തിന് നടതുറന്നപ്പോഴും നിരോധനാജ്ഞയുണ്ടായിരുന്നു. അതേസമയം, നിരോധനാജ്ഞ ഉടന്‍ പിന്‍വലിക്കണം എന്നാവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്കു കത്തു നല്‍കിയിട്ടുണ്ട്. കഴിഞ്ഞദിവസം ഗവര്‍ണര്‍ക്കും ഇതേ ആവശ്യം ഉന്നയിച്ചു ചെന്നിത്തല കത്തു നല്‍കിയിരുന്നു.
ഭക്തരെ തടയുന്ന നിരോധനാജ്ഞ ശബരിമലയില്‍ ഇല്ലെന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഇപ്പോഴത്തെ നിയന്ത്രണങ്ങള്‍ സാങ്കേതികം മാത്രമാണെന്നും കടകംപള്ളി പറഞ്ഞു. അതിനിടയില്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്റെ വാഹനവ്യൂഹം പമ്പയില്‍ പൊലീസ് തടഞ്ഞെന്നാരോപിച്ചു തമിഴ്‌നാട് കന്യാകുമാരി ജില്ലയില്‍ വെള്ളിയാഴ്ച ബിജെപി ബന്ദ് പ്രഖ്യാപിച്ചു. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണു ബന്ദ്. അയ്യപ്പഭക്തരെ ഒഴിവാക്കിയിട്ടുണ്ട്. മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ പ്രതിഷേധിക്കാനുള്ള സാധ്യതയുള്ളതിനാല്‍ യുവമോര്‍ച്ച പത്തനംതിട്ട ജില്ലാ ജനറല്‍ സെക്രട്ടറി വിഷ്ണു മോഹനടക്കം 3 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
നേരത്തെ ബി ജെ പി ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ നടത്തിയ സമരങ്ങള്‍ ക്രമസമാധാന പ്രശ്‌നമായി വളര്‍ന്ന സാഹചര്യത്തിലാണ് 144 പ്രഖ്യാപിച്ചത്. വ്യശ്ചികം ഒന്നിന് നട തുറക്കുന്നതിന്റെ തലേന്നാണ് നിരോധനം നിലവില്‍ വന്നത്.
https://www.facebook.com/Malayalivartha

























