ബാര്‍ക്ക് റേറ്റിംഗില്‍ അംബാനിയുടെ ചാനൽ ആറാം സ്ഥാനത്ത്; ഭക്തർക്കെതിരായാൽ പണി തെറിക്കുമെന്ന് കണ്ടതോടെ കഷ്ടപ്പെട്ട് കടുത്ത നിലപാട് മാറ്റത്തിലേയ്ക്ക്

ടെലിവിഷന്‍ ബാര്‍ക്ക് റേറ്റിംഗില്‍ മീഡിയ വണ്ണിനും പിന്നില്‍ ആറാം സ്ഥാനത്താണ് അംബാനിയുടെ ചാനലായ ന്യൂസ് 18. മലയാളത്തിലെ മുന്‍നിര ചാനലുകളുമായുള്ള മത്സരത്തിനായാണ് ന്യൂസ് 18 ചാനല്‍ കളത്തിലിറങ്ങിയത്. എന്നാല്‍ ആ മത്സരംഗത്തേക്ക് കടന്നുവരാന്‍ ഇതുവരെ ഈ ചാനലിനായിട്ടില്ല. കേരളത്തില്‍ ഇടതുപക്ഷത്തോടും, എല്‍ഡിഎഫ് സര്‍ക്കാരിനോടും ചേര്‍ന്നുനില്‍ക്കുന്നതാണ് പുരോഗതിക്ക് നല്ലതെന്ന നിലപാടാണ് ഇടതുപക്ഷചായ്വുള്ള എഡിറ്റോറിയല്‍ സ്വീകരിച്ചു വരന്നത്.
എന്നാല്‍, ശബരിമല സമരം എല്ലാം മാറ്റിമറിച്ചു. റേറ്റിങ് കൂട്ടാന്‍ ഭക്തര്‍ക്കൊപ്പം നില്‍ക്കുകയാണ് ബുദ്ധിയെന്ന് മാനേജ്മെന്റിനും എഡിറ്റോറിയലിനും ബോധ്യമായിരിക്കുകയാണ്. അതിന്റെ പ്രതിഭലനമാണ് സന്നിധാനം റിപ്പോര്‍ട്ടര്‍ സനോജ് സുരേന്ദ്രനെതിരെ എടുത്ത അച്ചടക്ക നടപടി. ഇതിന്റെ ഭാഗമായി സനോജ് സുരേന്ദ്രന്റെ മാപ്പപേക്ഷയും ഫേസ്ബുക്കിലുണ്ടായിരുന്നു
ഇടതുപക്ഷ ആശയങ്ങള്‍ പിന്തുടരുന്ന സനോജ് സുരേന്ദ്രന്‍ ഫേസ്ബുക്കിലിട്ട ഒരുപോസ്റ്റാണ് കഴിഞ്ഞ ദിവസം വിവാദമായത്.
ആ പോസ്റ്റ് ഇങ്ങനെ:
' സന്നിധാനത്ത് എത്തുന്നവര്‍ക്ക് അറിയാം പന്നികള്‍ എത്രത്തോളം ഉണ്ടെന്ന്. ഇപ്പോ പന്നികളെ പോലും നാണിപ്പിക്കുന്ന കലാപകാരികളായ ചില പന്നികള്‍ കൂടി എത്തി അവിടെ വലിയ തോതില്‍ മലിനമാക്കുന്നുണ്ട്. എല്ലാ വര്‍ഷവും നടപ്പന്തലും പരിസരവും രാവിലെയും വൈകിട്ടും വൃത്തിയാക്കാന്‍ കരാര്‍ നല്‍കാറുണ്ട്. ഈ വര്‍ഷവും നല്‍കിയിട്ടുണ്ട്. അവര്‍ അവരുടെ ജോലി കൃത്യമായി ചെയ്യുന്നു. അതുരണ്ടാമത് പറഞ്ഞ പന്നികള്‍ക്ക് പിടിക്കുന്നില്ല. അത്രയും ഉള്ളു പ്രശ്നം.' ശബരിമലയില്‍ വൃത്തിഹീനമായ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന രീതിയില്‍ ചില ബിജെപി നേതാക്കള്‍ വിമര്‍ശനമുന്നയിച്ചിരുന്നു. ഇതിന് പുറമേ സോഷ്യല്‍ മീഡിയയിലും ഒരുവിഭാഗം ഇക്കാര്യം ഉയര്‍ത്തിക്കാട്ടി സര്‍ക്കാരിനും, ദേവസ്വം ബോര്‍ഡിനുമെതിരെ അധിക്ഷേപങ്ങള്‍ ചൊരിഞ്ഞു.
പോസ്റ്റ് വന്നതോടെ സനോജിനെതിരെ സോഷ്യല്‍ മീഡിയയില്‍ മുറവിളികളായി. അയ്യപ്പഭക്തരെ മുറിവേല്‍പ്പിക്കുന്ന നിലപാട് എടുത്താല്‍ ഇപ്പോള്‍ തന്നെ റേറ്റിംഗില്‍ പിന്നില്‍ നില്‍ക്കുന്ന തങ്ങള്‍ക്ക് അത് വന്‍ തിരിച്ചടിയാകുമെന്ന് മാനേജ്മെന്റും എഡിറ്റോറിയലും തിരിച്ചറിഞ്ഞു. ഇതോടെ വിശദീകരണവുമായി ന്യൂസ് 18 മാനേജ്മെന്റ് രംഗത്തെത്തി. 'ന്യൂസ് 18 കേരളം അസിസ്റ്റന്റ് ബുള്ളറ്റിന്‍ പ്രൊഡ്യൂസര്‍ സനോജ് സുരേന്ദ്രന്‍ ശബരിമലയിലെ പ്രതിഷേധങ്ങളെ കുറിച്ച് ഫേസ്ബുക്കില്‍ ഇട്ട കമന്റ് തികച്ചും വ്യക്തിപരമായ അഭിപ്രായം മാത്രമാണ്. സ്ഥാപനമെന്ന നിലയില്‍ ന്യൂസ് 18 കേരളത്തിന് അത്തരം പരാമര്‍ശങ്ങളുമായി ഒരുബന്ധവുമില്ല. വ്യക്തമായ സോഷ്യല്‍ മീഡിയ നയമുള്ള സ്ഥാപനമാണ് ന്യൂസ് 18. സനോജ് സുരേന്ദ്രന്റെ നടപടി ഞങ്ങളുടെ സോഷ്യല്‍ മീഡിയ നയത്തിന് എതിരാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മാനേജ്മെന്റ് അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ട്'.
എന്നല്‍ അപകടം മണത്താണ് ന്യൂസ് 18 സനോജ് സുരേന്ദ്രനെതിരെ അച്ചടക്ക നടപടിയിലേക്ക് നീങ്ങിയത്. അയ്യപ്പഭക്തരെ പിണക്കിയാല്‍ തിരിച്ചടി ഉറപ്പെന്നും മാനേജ്മെന്റിനും എഡിറ്റോറിയലിനും ബോധ്യമായിട്ടുണ്ട്. റേറ്റിംഗില്‍ ആറാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍, ഇനി കൈവിട്ട കളി ഗുണകരമാകില്ല. ഏതായാലും ശബരിമല സമരം കേരളത്തിലെ മാധ്യമങ്ങളുടെ നിലപാടുകളെ പോലും സ്വാധീനിക്കുന്ന തരത്തിലേക്ക് വളര്‍ന്നിരിക്കുന്നു. അതുതന്നെയാണ് ഈ ചാനലുകളുടെ നിലപാട് മാറ്റത്തിന് കാരണവും.
https://www.facebook.com/Malayalivartha

























