അദ്ദേഹത്തിന്റെ പശ്ചാത്തലവും മുന്‍നിലപാടുകളും പരിശോധിച്ചാല്‍ തന്നെ മനസിലാകും... എസ്.പി. യതീഷ് ചന്ദ്ര നമ്പര്‍ വണ്‍ ക്രിമിനല്‍ ആഞ്ഞടിച്ച് ബിജെപി

ശബരിമലയിലും പരിസരങ്ങളിലും ക്രിമിനലുകളായ പോലീസ് ഉദ്യോഗസ്ഥരെയാണ് നിയോഗിക്കുന്നത്. സമ്പത്ത് കസ്റ്റഡി മരണത്തിൽ ആരോപണ വിധേയനായ ആളാണ് ഐ.ജി വിജയ് സാക്കറെ, എസ്.പി. യതീഷ്ചന്ദ്ര ഒന്നാന്തരം ക്രിമിനലാണ്.
നേരത്തെ ഗെയില്‍ സമരകാലത്ത് ഏഴുവയസുകാരനായ കുട്ടി വരെ അദ്ദേഹത്തിനെതിരെ പരാതിപ്പെട്ടിരുന്നു. പല സമരത്തെയും മര്‍ദ്ദനമുറകളിലൂടെ നേരിട്ടയാളാണ് യതീഷ് ചന്ദ്രയെന്നും എ.എന്‍. രാധാകൃഷ്ണന്‍ പറഞ്ഞു. എസ്.പി. യതീഷ് ചന്ദ്ര അറിയപ്പെടുന്ന നമ്പര്‍ വണ്‍ ക്രിമിനലാണെന്ന് ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍. അദ്ദേഹത്തിന്റെ പശ്ചാത്തലവും മുന്‍നിലപാടുകളും പരിശോധിച്ചാല്‍ ഇത് വ്യക്തമാകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ശബരിമലയിലും സന്നിധാനത്തും കശ്മീരില്‍ യുദ്ധം നടക്കുമ്പോള്‍ കാണുന്നതിന് സമാനമായ സാഹചര്യമാണ്.
കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനൊപ്പം ശബരിമലയില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ ആയുധധാരികളായ പോലീസുകാരെയാണ് കാണാന്‍ കഴിഞ്ഞതെന്നും, സന്നിധാനത്ത് പോലീസ് ബാരിക്കേഡുകള്‍ കൊണ്ട് നിറച്ചിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തില്‍ പോലീസ് രാജ് പ്രഖ്യാപിച്ചിരിക്കുകയാണെന്നും ശബരിമലയില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പോലീസുകാരെ കൊണ്ടുവന്ന് അരാജകത്വം സൃഷ്ടിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നീക്കമെന്നും അദ്ദേഹം ആരോപിച്ചു. സന്നിധാനത്തിന്റെ ചുമതലയുള്ള ഐ.ജി. വിജയ് സാഖറെക്കെതിരെയും എ.എന്‍. രാധാകൃഷ്ണന്‍ രൂക്ഷ വിമര്‍ശനം നടത്തി. വിജയ് സാഖറെ ഒന്നാന്തരം ക്രിമിനലാണെന്നും, അത്തരംകാര്യങ്ങളില്‍ പി.എച്ച്.ഡി എടുത്തയാളാണെന്നുംസമ്പത്തിന്റെ കസ്റ്റഡി മരണത്തില്‍ മുഖ്യപ്രതിയായ വിജയ് സാഖറെയെ പിണറായി വിജയന്‍ നേരിട്ട് താത്പര്യമെടുത്ത് നിയോഗിച്ചതാണെന്നും അദ്ദേഹം ആരോപിച്ചു.
https://www.facebook.com/Malayalivartha

























