നിർമല സീതാരാമനും കേന്ദ്ര മന്ത്രിസംഘവും ശബരിമലയിലേക്ക് ; കൂടുതൽ കേന്ദ്രമന്ത്രിമാരെ സന്നിധാനത്തെത്തിക്കാൻ ബി.ജെ.പി നീക്കം

കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് പ്രതിരോധ മന്ത്രി നിർമ്മലാ സീതാരാമൻ എന്നിവർ ശബരിമലയിലേക്ക്. ശബരിമലയെ തകർക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കുന്നുവെന്ന സംഘപരിവാറിന്റെയും ബി.ജെ.പിയുടെയും ആരോപണങ്ങൾക്കിടയിലാണ് കേന്ദ്രത്തിലെ ഏറ്റവും മുതിർന്ന രണ്ട് മന്ത്രിമാർ ശബരിമലയിലേക്ക് എത്തുന്നത്.
സന്നിധാനത്ത് ശരണം വിളിക്കുകയും നാമജപം നടത്തുകയും ചെയ്ത 69 പേരെ അറസ്റ്റ് ചെയ്ത ജയിലിലാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗും രാജ്യരക്ഷാ മന്ത്രി നിർമ്മലാ സീതാരാമനും ശബരിമലയിൽ വരാൻ സന്നദ്ധത പ്രകടിപ്പിച്ചത്. എന്നാൽ ഇവരുടെ വരവ് സംബന്ധിച്ച കൃത്യമായ തിയതികൾ ലഭിച്ചിട്ടില്ല.
നേരത്തെ ബി.ജെ.പി എം.പിമാരായ വി.മുരളീധരനും നളിൻകുമാർ കട്ടീലും സന്നിധാനത്തെത്തിയിരുന്നു. കൂടുതൽ കേന്ദ്രമന്ത്രിമാരെ സന്നിധാനത്തെത്തിക്കാൻ ബി.ജെ.പി നീക്കം ആരംഭിച്ചിട്ടുണ്ട്. ശബരിമല സന്നിധാനത്തും പമ്പയിലും നിലയ്ക്കലിലുമെല്ലാം നിരോധനാജ്ഞ നടപ്പിലാക്കിയ സംസ്ഥാന സർക്കാർ ഒട്ടേറെ ബി.ജെ.പി, സംഘപരിവാർ നേതാക്കളെ കസ്റ്റഡിയിലെടുക്കുകയും കേസുകളെടുക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം ചിത്തിരയാട്ട വിശേഷ സമയത്ത് സന്നിധാനത്ത് നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ റിമാന്റ് ചെയ്തു. ഡിസംബര്‍ ആറ് വരെ റിമാന്റ് ചെയ്യാന്‍ റാന്നി കോടതി ഉത്തരവിട്ടു. അതേസമയം കസ്റ്റഡിയില്‍ വേണമെന്ന പൊലീസിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.
വീട്ടുകാരുമായി ഫോണില്‍ ബന്ധപ്പെടാന്‍ അനുവദിക്കണമെന്നും തന്നെ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റണമെന്നുമുള്ള സുരേന്ദ്രന്റെ ആവശ്യം കോടതി ഇന്ന് പരിഗണിച്ചില്ല. ഇക്കാര്യം പിന്നീട് കോടതി പരിഗണിക്കും. ശബരിമലയില്‍ അമ്ബത്തിരണ്ടുകാരിയെ തടഞ്ഞ കേസടക്കം ഒമ്ബത് കേസുകളാണ് സുരേന്ദ്രനെതിരെ നിലവിലുള്ളത്. കണ്ണൂരിലെ വാറണ്ടുമുള്ളതിനാല്‍ ജാമ്യം ലഭിച്ചാലും സുരേന്ദ്രന് ഉടന്‍ പുറത്തിറങ്ങാനാവില്ല.
https://www.facebook.com/Malayalivartha

























