മന്ത്രി മാത്യു ടി.തോമസിനെതിരെ നിലപാട് കടുപ്പിച്ച് ദേശീയ നേതൃത്വം; യെ മാറ്റണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഇന്ന് തന്നെ കത്ത് നല്‍കുമെന്ന്റിപ്പോര്‍ട്ട്; ജനതാദള്‍ എസ് സംസ്ഥാന നേതാക്കള്‍ , ദേശീയ അധ്യക്ഷൻ ദേവഗൗഡയുമായി ചര്‍ച്ച നടത്തി

മന്ത്രി മാത്യു ടി.തോമസിനെതിരെ നിലപാട് കടുപ്പിച്ച് ദേശീയ നേതൃത്വം. മന്ത്രിയെ മാറ്റണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഇന്ന് തന്നെ കത്ത് നല്‍കുമെന്ന്റിപ്പോര്‍ട്ട്. രണ്ടര വര്‍ഷം കഴിയുമ്പോള്‍ മന്ത്രി മാറാമെന്ന് ധാരണയുണ്ടെന്ന് ദേവഗൗഡ വിശദമാക്കി.
മന്ത്രിസ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കം പരിഹരിക്കാന്‍ ജനതാദള്‍ എസ് സംസ്ഥാന നേതാക്കള്‍ , ദേശീയ അധ്യക്ഷൻ ദേവഗൗഡയുമായി ചര്‍ച്ച നടത്തി. സംസ്ഥാന പ്രസിഡന്റ് കെ.കൃഷ്ണന്‍കുട്ടി, സി.കെ.നാണു എന്നിവരുമായാണ് ചർച്ച നടത്തിയത് . ജെഡിഎസ് ദേശീയ ജനറല്‍ സെക്രട്ടറി ഡാനിഷ് അലിയും ചര്‍ച്ചയില്‍ പങ്കെടുത്തു. രണ്ടരവര്‍ഷം കഴിഞ്ഞ് മന്ത്രിയെ മാറ്റാന്‍ ധാരണയുണ്ടായിരുന്നതായി ദേവെഗൗഡ പറഞ്ഞതായി സി. കെ നാണു അറിയിച്ചു. മാത്യു ടി. തോമസിനെയും ചര്‍ച്ചയ്ക്ക് വിളിച്ചെങ്കിലും അദ്ദേഹം ബെംഗളൂരുവിലെത്തിയിട്ടില്ല. വ്യക്തിപരമായി അധിക്ഷേപിച്ച കൃഷ്ണൻകുട്ടിക്കൊപ്പം ഒരു ചർച്ചക്കുമില്ലെന്നാണ് മന്ത്രിയുടെ നിലപാട്.
മന്ത്രിയെ മാറ്റണമെന്നാണ് പാർട്ടിയിലെ ഭൂരിപക്ഷ അഭിപ്രായമെന്ന് കൃഷ്ണൻ കുട്ടി വിഭാഗം ദേശീയ നേതൃത്വത്തെ ധരിപ്പിച്ചത്. കെ.കൃഷ്ണന്‍കുട്ടിയെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടുള്ള സംസ്ഥാന ഭാരവാഹി യോഗത്തിന്‍റെ കത്ത് പ്രമേയ രൂപത്തിലും ദേവഗൗഡക്ക് ലഭിച്ചിരുന്നു.
https://www.facebook.com/Malayalivartha

























