തിരുവനന്തപുരത്ത് കഞ്ഞിയും അപ്പവും വിൽക്കുന്ന കടകൾ തുടങ്ങാൻ ബാലഭാസ്കർ മുടക്കിയത് രണ്ട് കോടി; ബാലുവിന്റെ മരണത്തിൽ സാമ്പത്തിക ഇടപാടുകൾക്ക് പങ്ക് ; ബാലഭാസ്കറുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്ത്

തിരുവനന്തപുരത്ത് കഞ്ഞിയും അപ്പവും വിൽക്കുന്ന കടകൾ തുടങ്ങാൻ ബാലഭാസ്കർ മുടക്കിയത് രണ്ട് കോടി. തന്റെ മാനേജറുടെ നിർബന്ധത്തിന് വഴങ്ങി ചില സുഹൃത്തുക്കൾക്കാണ് തുക നൽകിയത്. ഇതും പാലക്കാട്ടെ ആശുപത്രിയിൽ മുടക്കിയ പണവുമാണ് ബാലുവിന്റെയും മകളുടെയും ജീവൻ അപഹരിച്ചതെന്ന് അഛൻ കരുതുന്നു.
പണം അപഹരിക്കുന്നതിനായി സംവിധായകൻ ബാലഭാസ്കറിനെ വാഹനാപകടമുണ്ടാക്കി കൊന്നതാണെന്നാണ് അഛനും കുടുംബത്തിനും സംശയം. ബാഭാസ്കറിന്റെ ഭാര്യയെ അപകടമുണ്ടാക്കിയവർ അവരുടെ വരുതിയിൽ ഭീഷണിപ്പെടുത്തി നിർത്തുന്നതായും പിതാവ് ആരോപിക്കുന്നു. ബാലുവിന്റെ വീട്ടിൽ സി സി റ്റി. വി. സ്ഥാപിക്കുകയും അതിന്റെ വിഷ്വലുകൾ ബാലുവിന്റെ സ്റ്റാഫിലുള്ള ഒരാളുടെ ഫോണിലെത്തുകയും ചെയ്യുന്നു. ബാലുവിന്റെ ഭാര്യയെ കാണാൻ ആരൊക്കെ വരുന്നു എന്നറിയാൻ വേണ്ടിയാണത്രേ ഇത്.
മരണത്തിൽ ദുരുഹത ആരോപിച്ച് അഛൻ മുഖ്യമന്ത്രിക്ക് നൽകിയ പരാതി ഡിജിപിക്ക് കൈമാറി. ഡിജിപിക്കും അദ്ദേഹം പരാതി നൽകിയിട്ടുണ്ട്. പരാതി നൽകിയ വിവരം അറിഞ്ഞയുടനെ ബാലഭാസ്കറിന്റെ മാനേജർമാർ അഛനെതിരെ രംഗത്തെത്തി. അഛന് ഭ്രാന്താണെന്നാണ് അവൾ പറയുന്നത്. എന്നാൽ സത്യസന്ധമായി അന്വേഷിച്ചാൽ വാഹനം ഇടിച്ചതല്ല ഇടിപ്പിച്ചതാണെന്ന് മനസിലാവുമെന്ന് പിതാവ് പറയുന്നു.
ലക്ഷമിയെ പ്രസവത്തിനു വേണ്ടി ചികിൽസിച്ച പാലക്കാട് സ്വദേശിയായ ഡോക്ടറാണ് സംശയനിഴലിലുള്ളത്. അദ്ദേഹത്തിന്റെ ഭാര്യയുടെ ചേട്ടന്റെ മകനാണ് കാർ ഓടിച്ചിരുന്നത്. അപകടത്തിന് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ഇയാൾ ബാലഭാസ്കറിന്റെ ഡ്രൈവറായി എത്തുന്നത്. അപകടം നടന്ന സമയം വാഹനം ഓടിച്ചിരുന്നത് ബാലഭാസ്കറാണെന്ന ഡ്രൈവറുടെ മൊഴിയാണ് സംശയത്തിന് ഇടയാക്കിയത്. ആദ്യം എല്ലാവരും ഇങ്ങനെയാണ് വിശ്വസിച്ചത്. സംഭവം നടന്ന സമയത്ത് വാഹനം ഓടിച്ചിരുന്നത് ഡ്രൈവറാണെന്നാണ് പുറം ലോകം അറിഞ്ഞത്. എന്നാൽ വളരെ പെട്ടെന്ന് തന്നെ കാർ ഓടിച്ചിരുന്നത് ബാലഭാസ്കർ ആണെന്ന് എല്ലാവരും അറിഞ്ഞു. ഡ്രൈവറിൽ നിന്നാണെന്നാണ് ലോകം അറിഞത് .
ബോധം വന്ന ശേഷം ലക്ഷ്മി നൽകിയ മൊഴിയാണ് നിർണായകമായത് . ഡ്രൈവറുടെയും ലക്ഷ്മിയുടെയും മൊഴികളിൽ വന്ന വ്യത്യാസത്തിന്റെ സാഹചര്യത്തിൽ പോലീസ് അന്വേഷണം ആരംഭിക്കാനിരിക്കെയായിരുന്നു പിതാവ് പരാതി നൽകിയത്.
പാലക്കാട്ടെ ഡോക്ടറുടെ ആശുപത്രിയിൽ ബാലഭാസ്കർ കോടികൾ മുടക്കിയിട്ടുണ്ട്. കുട്ടികൾ ഇല്ലാത്തവർക്ക് ചികിത്സ നൽകുന്ന പാലക്കാട്ടെ പ്രമുഖ സ്ഥാപനങ്ങളിലൊന്നാണ് ഇത്. എത്രരൂപ മുടക്കിയിട്ടുണ്ടെന്ന് ബാലഭാസ്കറിന് മാത്രമേ അറിയാവൂ . ഡോക്ടറുടെ ഭാര്യയെ അപകടത്തിന്റെ പിറ്റേന്ന് ബാലുവിന്റെ വീട്ടുകാർ വിരട്ടിവിട്ടതാണ്. എന്നാൽ രണ്ട് ദിവസം കഴിഞ്ഞപ്പോൾ അവർ തിരിച്ചെത്തി. സാമ്പത്തിക രഹസ്യം പുറത്തറിയാതിരിക്കാൻ വേണ്ടിയാണത്രേ ഇത്. മുടക്കിയ പണത്തിന്റെ കണക്ക് ബാലുവിന്റെ ഭാര്യക്ക് പോലും കൃത്യമായി അറിയില്ലെന്നാണ് വിവരം. വിവിധ ഇനം കഞ്ഞികൾ വിൽക്കുന്ന കs തുടങ്ങാൻ 75 ലക്ഷമാണ് മുടക്കിയത്. വിവിധ ഇനം അപ്പങ്ങൾ വിൽക്കുന്ന കട തുടങ്ങാൻ 50 ലക്ഷം മുടക്കിയത്രേ.
ഇതിന്റെയെല്ലാം കണക്കുകൾ അറിയുന്നത് ബാലഭാസ്കറിന്റെ മാനേജർമാർക്കാണ്. അവർ രഹസ്യം പുറത്തറിയിക്കുന്നില്ല. ബാലുവിന്റെ മാതാപിതാക്കൾ സമ്പാദ്യത്തിന്റെ കണക്കുകൾ അന്വേഷിച്ചെങ്കിലും അവരെ മാനേജർമാർ വിരട്ടി വിട്ടു. തീരെ സാധുക്കളായ മാതാപിതാക്കൾ വാസ്തവം അറിയാതെ തീ തിന്നുന്നു. അവർക്ക് വേണ്ടത് ബാലുവിന്റെ പണമല്ല. ബാലുവിനെയാണ്.
ബാലു വീട്ടുകാരെ സഹായിക്കാറില്ല. ഇപ്പോൾ ലക്ഷ്മിയും അവരെ കാണാറില്ലെന്നാണ് വിവരം. സമഗ്രമായ അന്വേഷണമാണ് വീട്ടുകാർ ആവശ്യപ്പെട്ടത്.
https://www.facebook.com/Malayalivartha

























