സർക്കാരിന്റെ സത്യവാഗ്മൂലത്തിൽ സത്യമില്ല ! ; സുരേന്ദ്രനെ കള്ളകേസിൽ കുടുക്കി ജയിലിൽ അടക്കാനായി ആസൂത്രിത നീക്കം; മോചനത്തിനായി ക്ലിഫ് ഹൗസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ശ്രീധരന്‍പിള്ള

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ചിത്തിര ആട്ടവിശേഷത്തിനിടെ നടന്ന ആക്രമണങ്ങളുടെ പേരില്‍ അറസ്റ്റിലായി ഇപ്പോൾ ചോറൂണിനായെത്തിയ 52കാരിയെ ആക്രമിച്ച സംഭവത്തില്‍ പോലീസ് കസ്റ്റഡിയിൽ കഴിയുന്ന ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്റെ മോചനത്തിനായി ക്ലിഫ് ഹൗസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള.
കെ സുരേന്ദ്രനെ കള്ളകേസിൽ കുടുക്കി ജയിലിൽ അടക്കാനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നതെന്നും അറസ്റ്റിനെതിരെ നിയമനടപടി സ്വീകരിച്ച് മുന്നോട്ട് പോകുമെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി. അതേസമയം മുഖ്യമന്ത്രിയുമായി പൊതുസംവാദത്തിന് തയ്യാറാണെന്നും ശനിയാഴ്ച തൃശൂര്‍, കോഴിക്കോട് പൊലീസ് കമ്മിഷണര്‍മാരുടെ ഓഫീസുകളിലേക്ക് മാര്‍ച്ച് നടത്തുമെന്നും ശ്രീധരന്‍പിള്ള അറിയിച്ചു.
നവംബര്‍ 25 ന് മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെ മാര്‍ച്ച് നടത്തുമെന്നും നാളെ തൃശൂര്‍ കമ്മീഷ്ണര്‍ ഓഫീസിന് നേരെയും മാര്‍ച്ച് നടത്തുമെന്നും ശ്രീധരന്‍പിള്ള അറിയിച്ചു. മൂന്ന് ഓഫീസർമാർ പിണറായി കിങ്കരന്മാരായി അയ്യപ്പ വേട്ടക്ക് വേണ്ടി പ്രവർത്തിക്കുകയാണ്. സർക്കാരിന്റെ സത്യവാഗ്മൂലത്തിൽ സത്യമില്ല. നടവരവ് കുറഞ്ഞതില്‍ മുഖ്യപ്രതികള്‍ മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും പൊലീസുമാണെന്നും ശ്രീധരന്‍പിള്ള ആരോപിച്ചു.
https://www.facebook.com/Malayalivartha

























