പ്രക്ഷോഭം നിര്‍ത്തിവച്ചാല്‍ പരസ്യ സംവാദമാകാമെന്ന് കോടിയേരി; പ്രക്ഷോഭം അവസാനിപ്പിച്ച് സംവാദത്തിനില്ലെന്ന് ശ്രീധരന്‍പിള്ള

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പ്രക്ഷോഭം നിര്‍ത്തിവച്ചാല്‍ പരസ്യ സംവാദമാകാമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ളയോട് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
ശബരിമല തര്‍ക്കത്തില്‍ സംവാദത്തിനുള്ള വെല്ലുവിളി ശ്രീധരന്‍പിള്ള സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോടിയേരിയുടെ പ്രതികരണം. അതേസമയം ആശയസംവാദം ആകാമെന്നും സമയവും സ്ഥലവും കോടിയേരിക്ക് തീരുമാനിക്കാമെന്നും ഇന്നലെ ഡല്‍ഹിയിലാണ് ശ്രീധരന്‍ പിള്ള പ്രഖ്യാപിച്ചത്.
ശബരിമല സ്ത്രീ പ്രവേശനത്തിന് ബി ജെ പി എതിരല്ലെന്നും ക്ഷേത്രം തകർക്കുന്ന കമ്മ്യൂണിസ്റ്റുകൾക്കെതിരെയാണ് സമരമെന്നും ബി ജെ പി സംസ്ഥാന പ്രസിഡന്റ് പ്രഖ്യാപിച്ചപ്പോൾ എങ്കിൽ എന്തിനാണ് ശബരിമല കേന്ദ്രമാക്കി സമരം നടത്തുന്നതെന്നും സമരം നിർത്തിവെച്ചു കമ്മ്യൂണിസ്റ്റ്കാരോട് സംവാദത്തിനു തയ്യാറാണോ എന്നും ചോദിച്ചിരുന്നു.
എന്നാൽ പ്രക്ഷോഭം അവസാനിപ്പിച്ച് സംവാദത്തിനില്ലെന്നാണ് ശ്രീധരൻ പിള്ളയുടെ നിലപാട്. പ്രക്ഷോഭം അവസാനിപ്പിച്ച് സംവാദത്തിന് തയ്യാറാണെങ്കിൽ സ്ഥലവും തീയ്യതിയും നിശ്ചയിച്ച് സംവാദമാകാം എന്ന് ശ്രീധരൻപിള്ളയെ അറിയിക്കുന്നു എന്നദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha

























