കർഷകർക്ക് ആശ്വാസമാകുമോ?? സംസ്ഥാനത്ത് കര്‍ഷക ആത്മഹത്യ വർദ്ധിക്കുന്ന സാഹചര്യത്തിൽ പ്രത്യേക മന്ത്രിസഭായോഗം ഇന്ന്... അടിയന്തിരമായി ബാങ്കുകളുടെ യോഗത്തിനും തീരുമാനം

പ്രളയത്തിത്തെത്തുടര്‍ന്ന് സംസ്ഥാനത്തെ കാര്‍ഷിക മേഖലകള്‍ കടുത്ത സാമ്ബത്തിക പ്രതിസന്ധിയുടെ നേരിടുകയാണ്. മൊറട്ടോറിയം നിലനില്‍ക്കെ വായ്പാ തിരിച്ചടവിന് ബാങ്കുകള്‍ സമ്മര്‍ദ്ദം ശക്തമാക്കിയതോടെ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം കൂടി. പ്രളയ ശേഷം ഇടുക്കിയില്‍ മാത്രം ആറ് കര്‍ഷകര്‍ ജീവനൊടുക്കിയതായാണ് കണക്ക്.
പ്രളയത്തെ തുടര്‍ന്ന് മൊറൊട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അതൊന്നും ബാങ്കുകള്‍ വകവയ്ക്കുന്നില്ല. എന്നാല്‍ സര്‍ക്കര്‍ ഗ്യാരണ്ടി നല്‍കാതെ വിട്ടുവീഴ്ചക്കില്ലെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. സംസ്ഥാനത്ത് കര്‍ഷക ആത്മഹത്യയുടെ പശ്ചാത്തലത്തിലാണ് ഇന്ന് പ്രത്യേക മന്ത്രിസഭായോഗം ചേരുന്നത്. ഇടുക്കി അടക്കമുള്ള പ്രദേശങ്ങളില്‍ കര്‍ഷക ആത്മഹത്യ വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ ഈ വിഷയം മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും.കര്‍ഷകര്‍ക്ക് എതിരായ ജപ്തി നടപടികളും ചര്‍ച്ച ചെയ്യും. അടിയന്തിരമായി ബാങ്കുകളുടെ യോഗവും ചേരുന്നുണ്ട്. കാര്‍ഷിക വായ്പകള്‍ക്ക് പുറമെ കര്‍ഷകരെടുത്ത എല്ലാതരം വായ്പകള്‍ക്കും മൊറട്ടോറിയം ബാധകമാക്കുന്ന കാര്യം മന്ത്രിസഭ ചര്‍ച്ച ചെയ്യും.
https://www.facebook.com/Malayalivartha


























