Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അവസാനം പാകിസ്ഥാനും സമ്മതിക്കുന്നു... ഇന്ത്യന്‍ വ്യോമാക്രമണത്തെ സംബന്ധിച്ച് തര്‍ക്കം തുടരവെ പാകിസ്ഥാനില്‍ നിന്നുള്ള സാക്ഷ്യപ്പെടുത്തലുകള്‍ പുറത്ത്; വലിയ സ്‌ഫോടനം കേട്ടതോടെ പെട്ടെന്ന് തന്നെ പാക് സൈന്യം എത്തി മദ്രസയില്‍ നിന്നും കുട്ടികളെ മറ്റൊരിടത്തേക്ക് മാറ്റി

05 MARCH 2019 09:51 AM IST
മലയാളി വാര്‍ത്ത

More Stories...

മെഡിക്കല്‍ കോളജില്‍ രോഗികള്‍ തറയില്‍ കിടക്കുന്നത് ഒഴിവാക്കാന്‍ ഇടപെടലുമായി ആരോഗ്യവകുപ്പ്

കണ്ടാൽ മാന്യന്മാർ, ചെറുപ്പക്കാർ; കാക്കി കണ്ടതും ഓടി... പിന്നാലെ പോലിസും , ഒടുവിൽ അറസ്റ്റിലായത് ചെറുപ്പക്കാരികളടക്കമുള്ള ലഹരി മാഫിയ സംഘത്തെ

തിരുവനന്തപുരം ആര്യനാട് പൊലീസിനെ ആക്രമിച്ചത് സോഷ്യൽ മീഡിയ താരം.

അവരെന്നെ ആക്രമിച്ചു; സ്കൂളിൽ നടന്ന കൗൺസിലിങിനിടെ 13 വയസ്സുകാരിയുടെ പരാതി.. 6 പേർ കസ്റ്റഡിയിൽ.. വൈദ പരിശോധന ഫലം വന്നപ്പോൾ ട്വിസ്റ്റ്... പീഢന കഥ കാമുകനോട് കലിപ്പ് തീർക്കാൻ

പി എസ് സി നിയമന തട്ടിപ്പ് ഫയലുകൾ മുക്കി; കുറുക്കനെ കാവൽ ഏൽപ്പിച്ചു, പിന്നിൽ പിണറായിയുടെ അതിബുദ്ധി

പാകിസ്ഥാനെ സംബന്ധിച്ചടുത്തോളം വലിയൊരു പ്രത്യാഘാതമായിരുന്നു ഇന്ത്യന്‍ വ്യോമസേനയുടെ വ്യോമാക്രമണം. ജെയ്‌ഷെ ക്യാമ്പില്‍ ഇന്ത്യന്‍ സേന ബോംബിട്ട് തകര്‍ത്തെന്ന വസ്തുത അവര്‍ പുറം ലോകത്തെ അറിയിച്ചിട്ടില്ല. മറിച്ച് ലോക മാധ്യമങ്ങളെ വേറെ സ്ഥലങ്ങള്‍ കാട്ടിയാണ് വ്യോമാക്രമണ സ്ഥലങ്ങളാണെന്ന് തെറ്റിദ്ധരിപ്പിച്ചത്.

അതിനിടെ ഈ മദ്രസ തീവ്രവാദികളെ വളര്‍ത്തിയിരുന്ന ക്യാമ്പായിരുന്നെന്നും ഇവിടെ ആക്രമണ സമയത്ത അനേകര്‍ ഉണ്ടായിരുന്നെന്നുമാണ് വെളിപ്പെടുത്തലില്‍ പറയുന്നത്. വലിയ ശബ്ദം കേട്ടാണ് പുലര്‍ച്ചെ താനും സഹപാഠികളും ഉണര്‍ന്നതെന്ന് വിദ്യാര്‍ത്ഥി തന്റെ ബന്ധുക്കളോട് പറഞ്ഞത്. ഇത് തൊട്ടടുത്തു തന്നെയായിരുന്നു എന്നും ശബദ്ം കേട്ട് ആദ്യം പേടിച്ചുണര്‍ന്നുവെങ്കിലും പിന്നീട് കുറെ നേരത്തേക്ക് നിശബ്ദത ആയതിനാല്‍ വീണ്ടും കിടന്നുറങ്ങി. ഒന്നുകില്‍ എവിടെയെങ്കിലും ഭൂമികുലുക്കം ഉണ്ടായിരിക്കാം അല്ലെങ്കില്‍ തോന്നലായിരിക്കാമെന്നും വിദ്യാര്‍ത്ഥികള്‍ കരുതി. തൊട്ടു പിന്നാലെ മദ്രസയില്‍ നിന്നും പാകിസ്താന്‍ പട്ടാളം വിദ്യാര്‍ത്ഥികളെ മുഴുവന്‍ ഒഴിപ്പിച്ച് മറ്റൊരിടത്തേക്ക് മാറ്റി.

കുറച്ചുദിവസം ഇവിടെ താമസിപ്പിച്ചതിനു ശേഷം പിന്നീട് എല്ലാവരേയും അവരവരുടെ വീടുകളിലേക്ക് തിരിച്ചയച്ചു. കൃത്യം ഏതു സമയത്താണ് വിദ്യാര്‍ത്ഥികളെ സൈന്യം നീക്കിയതെന്ന് ബന്ധുവിന് അറിയില്ല. അതേസമയം എവിടേയ്ക്കാണ് മാറ്റിയതെന്ന് വിവരം നല്‍കിയയാള്‍ക്ക് വ്യക്തമല്ല. ബലാകോട്ടില്‍ ജെയ്‌ഷെ മൊഹമ്മദ് നടത്തുന്ന 'തലീം ഉല്‍ ഖുറാന്‍' എന്ന മദ്രസ തീവ്രവാദികളെ വളര്‍ത്തിയെടുക്കുന്ന ക്യാമ്പാണെന്നാണ് വിലയിരുത്തല്‍. ജബ്ബാ കുന്ന് എന്നറിയപ്പെടുന്ന ഉയര്‍ന്ന പ്രദേശത്താണ് ഈ മദ്രസയുള്‍പ്പെടെയുള്ള ഭീകരവാദ ക്യാമ്പ് പ്രവര്‍ത്തിക്കുന്നത്. പുല്‍വാമാ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇവിടുത്തെ സുരക്ഷാ പരിശോധിക്കാന്‍ സൈന്യവും രംഗത്ത് വന്നിരുന്നു.

ആക്രമണത്തിനു മുമ്പ് ക്യാമ്പില്‍ 300 മൊബൈല്‍ ഫോണുകള്‍ പ്രവര്‍ത്തനക്ഷമമായി ഉണ്ടായിരുന്നതായി ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗം സാങ്കേതിക നിരീക്ഷണത്തിലൂടെ കണ്ടെത്തിയിരുന്നു. ഇങ്ങനെയാണ് ഭീകരകേന്ദ്രത്തിലുണ്ടായിരുന്നവരുടെ എണ്ണം സംബന്ധിച്ച നിഗമനത്തിലെത്തിയത്. പാകിസ്താനിലെ െഖെബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലാണ് ആക്രമണം നടന്ന ബാലാകോട്ട് ഭീകരതാവളം. ആക്രമണ ലക്ഷ്യം വ്യോമസേന ഉറപ്പിച്ചതോടെ സാങ്കേതിക രഹസ്യാന്വേഷണ വിഭാഗമായ നാഷണല്‍ ടെക്‌നിക്കല്‍ റിസര്‍ച്ച് ഓര്‍ഗെനെസേഷന്‍ (എന്‍.ടി.ആര്‍.ഒ.) പ്രദേശത്ത് നിരീക്ഷണം ആരംഭിച്ചു. ഇതുവഴിയാണു പ്രവര്‍ത്തിക്കുന്ന മൊെബെലുകളുടെ എണ്ണം ലഭിക്കുന്നത്.

രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥരും ഇതു സ്ഥിരീകരിച്ചു. കഴിഞ്ഞ 26 നാണു വ്യോമസേനയുടെ 12 മിറാഷ്2000 വിമാനങ്ങള്‍ പാകിസ്താനിലെ ജയ്ഷ് ക്യാമ്പില്‍ ആക്രമണം നടത്തിയത്. 1000 കിലോഗ്രാം സ്‌െപെസ് 2000 ബോംബുകള്‍ ഭീകരക്യാമ്പുകള്‍ക്ക് മേല്‍ തീമഴ പെയ്യിച്ചു. മിറാഷ് 2000 വിമാനങ്ങളില്‍ ഇലക്‌ട്രോ ഒപ്റ്റിക്കല്‍ സെന്‍സറുകള്‍ ഉണ്ടായിരുന്നെങ്കിലും ആകാശം മേഘാവൃതമായിരുന്ന സാഹചര്യത്തില്‍ പുലര്‍ച്ചെ നടന്ന ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നില്ല.

മിറാഷ് വിമാനങ്ങള്‍ക്ക് സുരക്ഷയൊരുക്കാന്‍ ഒപ്പമുണ്ടായിരുന്ന സുഖോയ്30 എം.കെ.ഐ. വിമാനങ്ങളില്‍ ഘടിപ്പിച്ചിരിക്കുന്ന എസ്.എ.ആര്‍. സംവിധാനം ഇത്തരം സാഹചര്യങ്ങളിലും ചിത്രങ്ങളെടുക്കാന്‍ കെല്‍പ്പുള്ളതാണ്. ഇവയില്‍ ആക്രമണത്തിന്റെ ചിത്രങ്ങള്‍ പതിഞ്ഞിട്ടുണ്ടെന്നാണ് സൂചന. പ്രതിദിനം ബാലാകോട്ട് ക്യാമ്പില്‍ 300 മുതല്‍ 500 വരെ ആളുകള്‍ വന്നു പോയിരുന്നതായാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് മുന്നൂറിലധികം ഭീകരര്‍ കൊല്ലപ്പെട്ടുവെന്ന വാദം. ആക്രമണത്തില്‍ എത്ര ഭീകരര്‍ കൊല്ലപ്പെട്ടുവെന്ന വിവരം ഇതുവരെ കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല.

ഫെബ്രുവരി 26 നായിരുന്നു ബാലാകോട്ടിലെ ജെബാ കുന്നിന്‌മേല്‍ ഇന്ത്യന്‍ പട്ടാളം വ്യോമാക്രമണം നടത്തിയത്. എന്നാല്‍ ആക്രമണം നടന്ന പ്രദേശത്ത തീവ്രവാദി ക്യാമ്പുകള്‍ പ്രവര്‍ത്തിച്ചിരുന്നില്ല എന്നും പൈന്‍മര കാട്ടിലാണ് വ്യോമസേന ആക്രമണം നടത്തിയത് എന്നുമായിരുന്നു അന്താരാഷ്ട്ര മാധ്യമങ്ങള്‍ പറഞ്ഞത്. എന്നാല്‍ ഈ റിപ്പോര്‍ട്ടുകളെ തള്ളുന്ന രീതിയിലുള്ള റിപ്പോര്‍ട്ടുകളാണ് പിന്നാലെ വരുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൂര്യയും മമിതാ ബൈജൂവും കേന്ദ്ര കഥാപാത്രങ്ങളാകുന്ന വിശ്വനാഥന്‍ ആന്റ് സണ്‍സ് ആഗസ്റ്റ് പതിന്നാലിന്  (22 minutes ago)

മെഡിക്കല്‍ കോളജില്‍ രോഗികള്‍ തറയില്‍ കിടക്കുന്നത് ഒഴിവാക്കാന്‍ ഇടപെടലുമായി ആരോഗ്യവകുപ്പ്  (36 minutes ago)

വിജയനും ഗോവിന്ദനും വേണ്ട പാര്‍ട്ടിയെ തിരിച്ചു പിടിക്കണം ! CPMല്‍ പുതുവിഭാഗം തലപൊക്കി ബേബിയുടെ പിന്തുണ; വന്‍ ട്വിസ്റ്റ്  (50 minutes ago)

കണ്ണീര്‍കാഴ്ചയായി ഖമനേയിയുടെ മൃതദേഹത്തിനരികെ 14 മാസം മാത്രം പ്രായമുള്ള കൊച്ചുമകളുടെ കുഞ്ഞ് ശവപ്പെട്ടി  (51 minutes ago)

കമ്മിണി ഗീനാ കുമാരി വക്കീല്‍ കുപ്പായം അഴിച്ചുവെച്ചോ ! EDയെ തൊട്ട CPM ഗുണ്ടകളെ താങ്ങിയവരെ തൂക്കാന്‍ കേന്ദ്രം ?  (57 minutes ago)

തെറ്റ് തിരുത്തിയാല്‍ ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും പാര്‍ട്ടിയില്‍ വരുന്നതില്‍ തടസ്സമില്ലെന്ന് എം വി ജയരാജന്‍  (1 hour ago)

നിയമസഭയിലോട്ട് ഇനിയില്ല ? ഒരു വിലയുമില്ല, കൂടെയുള്ളവരും ആട്ടുന്നു ! സമനിലതെറ്റി വിജയന്‍ VD-ചെന്നിത്തല കൂട്ടച്ചിരി  (1 hour ago)

കണ്ടാൽ മാന്യന്മാർ, ചെറുപ്പക്കാർ; കാക്കി കണ്ടതും ഓടി... പിന്നാലെ പോലിസും , ഒടുവിൽ അറസ്റ്റിലായത് ചെറുപ്പക്കാരികളടക്കമുള്ള ലഹരി മാഫിയ സംഘത്തെ  (1 hour ago)

ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതിയും, അദാനിയുടെ ആളുകളും അവിടെ ഉണ്ടായിരുന്നു; അവരുമായി തയ്യാറാക്കിയ ഡീലാണ് ഇപ്പോൾ പുറത്തു വരുന്നത്, വിഴിഞ്ഞത്തെ MSCക്ക് വിൽക്കാൻ അനുവദിക്കില്ല; എം വി ​ഗോവിന്ദൻ  (1 hour ago)

ഇടനിലക്കാരെ വെച്ച് കോടികൾ കൊടുത്ത് ആരെയും വശത്താക്കേണ്ട ഗതികേട് പാർട്ടിക്ക് ഇല്ല, സിനിമ വേഷധാരികളായ ചില രാഷ്ട്രീയക്കാർ ബിജെപിയെ വലിച്ചിഴയ്ക്കും; അമ്മ സംഘടന വിവാദത്തിൽ ഇടപെടാനില്ലെന്ന് എസ് സുരേഷ്  (1 hour ago)

തിരുവനന്തപുരം ആര്യനാട് പൊലീസിനെ ആക്രമിച്ചത് സോഷ്യൽ മീഡിയ താരം.  (1 hour ago)

"ഇവിടം തങ്ങളുടെ ജലാതിർത്തി" ഹോർമൂസിൽ ഇറാന്റെ ആ നീക്കം നടപ്പായാൽ വീണ്ടും യുദ്ധം!!!  (2 hours ago)

കൈയ്യും കാലും പിടിച്ച് കെട്ടി ആസിഡ് കുടിപ്പിച്ച് കൊന്നു; ഭാര്യ നോക്കി നിൽക്കെ 23കാരനോട് മാതാപിതാക്കളുടെ കൊടുംക്രൂരത  (2 hours ago)

അബാക്കസ് അന്താരാഷ്ട്ര ഒളിമ്പ്യാഡിന്റെ ചരിത്രത്തിൽ ഇന്ത്യയ്ക്ക് പൊൻതിളക്കമേകി മലയാളി; അഭിമന്യു എസ്. ടി.  (2 hours ago)

അവരെന്നെ ആക്രമിച്ചു; സ്കൂളിൽ നടന്ന കൗൺസിലിങിനിടെ 13 വയസ്സുകാരിയുടെ പരാതി.. 6 പേർ കസ്റ്റഡിയിൽ.. വൈദ പരിശോധന ഫലം വന്നപ്പോൾ ട്വിസ്റ്റ്... പീഢന കഥ കാമുകനോട് കലിപ്പ് തീർക്കാൻ  (2 hours ago)

Malayali Vartha Recommends