Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

ജനം എല്ലാം കാണുന്നുണ്ട്... പാര്‍ട്ടിക്ക് വേണ്ടാത്ത, പാര്‍ട്ടി നടപടിയെടുത്ത സി. ദിവാകരനെ ജനങ്ങളുടെ മേല്‍ കെട്ടിയിറക്കുന്നു; കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബെന്നറ്റ് ഏബ്രഹാം സ്ഥാനാര്‍ഥിയായതുമായി ബന്ധപ്പെട്ടു പാര്‍ട്ടി നടപടി നേരിട്ടയാള്‍ ഇപ്പോള്‍ അതേ സ്ഥാനത്ത്

05 MARCH 2019 10:50 AM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ സി. ദിവാകരന്‍ സിപിഐ സ്ഥാനാര്‍ത്ഥിയായതോടെ പേയ്‌മെന്റ് വിവാദം വീണ്ടും തലപൊക്കുകയാണ്. കഴിഞ്ഞ തവണ പാര്‍ട്ടി നടപടി നേരിട്ടയാള്‍ അതേസീറ്റില്‍ സ്ഥാനാര്‍ത്ഥിയായതോടെ മറുപടി പറയേണ്ട ബാധ്യത സിപിഎമ്മിനു കൂടിയായി. കാനം വിഭാഗത്തിനു തിരിച്ചടി നല്‍കിക്കൊണ്ടാണ് കെ.ഇ. ഇസ്മയില്‍ പക്ഷം കരുത്താര്‍ജിക്കുന്നു എന്ന വാദവും കനക്കുകയാണ്.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബെന്നറ്റ് ഏബ്രഹാം തിരുവനന്തപുരം മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായതുമായി ബന്ധപ്പെട്ട് വലിയ പേരുദോഷമാണ് സിപിഐയ്ക്ക് ഉണ്ടായത്. മുന്‍ ദേശീയ എക്‌സിക്യൂട്ടീവ് അംഗം കൂടിയായ സി. ദിവാകരനാണ് അന്ന് പ്രതിക്കൂട്ടിലായത്. അന്ന് അദ്ദേഹത്തെ സംസ്ഥാന കൗണ്‍സിലിലേക്കാണ് തരംതാഴ്ത്തിയത്. കാനത്തിന്റെ ഏറ്റവും വിശ്വസ്തരായിരുന്നു അന്നത്തെ അന്വേഷണ കമ്മിഷനില്‍ അംഗങ്ങളായിരുന്നത്.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബെന്നറ്റ് ഏബ്രഹാം തിരുവനന്തപുരം മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായതുമായി ബന്ധപ്പെട്ടു പാര്‍ട്ടി നടപടി നേരിട്ടയാളാണ് മുന്‍ ദേശീയ എക്‌സിക്യൂട്ടീവ് അംഗം സി. ദിവാകരന്‍. അന്ന് അദ്ദേഹത്തെ സംസ്ഥാന കൗണ്‍സിലിലേക്കാണ് തരംതാഴ്ത്തിയത്. കാനത്തിന്റെ ഏറ്റവും വിശ്വസ്തരായിരുന്നു അന്നത്തെ അന്വേഷണ കമ്മിഷനില്‍ അംഗങ്ങളായിരുന്നത്.

കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസില്‍ ദിവാകരനെ ദേശീയ എക്‌സിക്യൂട്ടീവില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഇസ്മയില്‍പക്ഷം മുന്നോട്ടുവച്ചെങ്കിലും കാനംവിഭാഗം തയാറായില്ല. ഒടുവില്‍ ദേശീയ കൗണ്‍സിലില്‍ ഉള്‍പ്പെടുത്തി. നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ ഉറച്ച സീറ്റായ കരുനാഗപ്പള്ളി നിഷേധിക്കപ്പെട്ടു. ശക്തമായ മത്സരം നടന്ന നെടുമങ്ങാട്ടുനിന്നാണ് സി. ദിവാകരന്‍ നിയമസഭയിലേക്കു ജയിച്ചത്.


ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സി.പി.ഐയുടെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അനുകൂല വിഭാഗത്തിനു തിരിച്ചടി നല്‍കിക്കൊണ്ടാണ് ദിവാകരന്‍ സ്ഥാനാര്‍ത്ഥിയാകുന്നത്. ദേശീയ എക്‌സിക്യൂട്ടീവ് അംഗം കെ.ഇ. ഇസ്മയില്‍ നേതൃത്വം നല്‍കുന്ന പക്ഷത്തെ മുതിര്‍ന്ന നേതാവ് സി. ദിവാകരന്‍ എം.എല്‍.എ. തിരുവനന്തപുരത്തും ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ. മാവേലിക്കരയിലും സ്ഥാനാര്‍ഥിയാകുമ്പോള്‍ ഇരു വിഭാഗത്തിലുമില്ലാത്ത രാജാജി മാത്യു തോമസാണ് തൃശൂരില്‍ മത്സരിക്കുന്നത്. വയനാട്ടില്‍ കാനവുമായി അടുപ്പം പുലര്‍ത്തുന്ന പി.പി. സുനീറിനു സ്ഥാനാര്‍ഥിത്വം ലഭിച്ചതുമാത്രമാണ് ആശ്വാസം.

കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിനുശേഷം, വിഭാഗീയത മറ്റൊരു തലത്തിലേക്കു നീങ്ങുന്നതിനിടെയാണ് സ്ഥാനാര്‍ഥിനിര്‍ണയം നടന്നത്. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ് ബാബു അടക്കം നേതൃനിരയിലുള്ള ചിലര്‍ ഇപ്പോള്‍ കാനത്തിനൊപ്പമല്ല. പാര്‍ട്ടിയില്‍ കാനത്തിന്റെ കടുത്ത എതിരാളിയായ സി. ദിവാകരനു പ്രധാന സീറ്റായ തിരുവനന്തപുരം നല്‍കാനുള്ള തീരുമാനം ഇസ്മയില്‍പക്ഷത്തിനു ലഭിച്ച ശ്രദ്ധേയനേട്ടമായി.

തൃശൂരില്‍ കാനത്തിന്റെ വിശ്വസ്തനായ സിറ്റിങ് എം.പി: സി.എന്‍. ജയദേവനെ ഒഴിവാക്കുമെന്നു സൂചനയുണ്ടായിരുന്നെങ്കിലും അദ്ദേഹത്തിനു പ്രിയങ്കരനായ എ.ഐ.ടി.യു.സി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. രാജേന്ദ്രന്‍ പകരക്കാരനാകുമെന്നായിരുന്നു പൊതുവെ കരുതിയിരുന്നത്. എന്നാല്‍, ഇതിന് വിരുദ്ധമായി ഗ്രൂപ്പുകളോട് അടുപ്പമില്ലാത്ത, പാര്‍ട്ടി മുഖപത്രമായ ജനയുഗത്തിന്റെ എഡിറ്റര്‍ കൂടിയായ രാജാജി മാത്യു തോമസിനെ സ്ഥാനാര്‍ഥിയാക്കാന്‍ സംസ്ഥാന കൗണ്‍സില്‍ ഐകക്ണഠ്യേന തീരുമാനിച്ചത് ഫലത്തില്‍ ഇസ്മയില്‍ പക്ഷത്തിന്റെ വിജയമായി.

ഒല്ലൂര്‍ എം.എല്‍.എയായിരുന്ന രാജാജി മാത്യുവിന് കാനം സംസ്ഥാന സെക്രട്ടറിയായശേഷം അവിടെ മത്സരിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. കാനത്തിന്റെ അടുപ്പക്കാരനായ കെ. രാജനുവേണ്ടി രാജാജി മാത്യുവിനെ ഒഴിവാക്കുകയായിരുന്നെന്ന വിമര്‍ശനവും അന്നുയര്‍ന്നിരുന്നു.

മാവേലിക്കരയില്‍ യുവനേതാവ് സി.എ. അരുണ്‍കുമാറിനെ സ്ഥാനാര്‍ഥിയാക്കാനായിരുന്നു കാനംപക്ഷത്തിനു താല്‍പ്പര്യം. എന്നാല്‍, കാനംപക്ഷത്തുനിന്നുതന്നെ ഭിന്നാഭിപ്രായമുണ്ടായി. വിജയസാധ്യത കണക്കിലെടുത്ത് ഒടുവില്‍ ചിറ്റയം ഗോപകുമാര്‍ എം.എല്‍.എയ്ക്ക് അവസരം നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പശ്ചിമബംഗാള്‍ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി  (6 minutes ago)

വിശ്വാസം ജനങ്ങളുടെ പോളിനെ മാത്രം  (54 minutes ago)

സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം  (58 minutes ago)

'ഇനി സഹിക്കാൻ വയ്യ..'; ഫിറോസ് ഖാനെതിരെ പോക്സോ കേസ് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി സജ്‌ന  (1 hour ago)

സർക്കാർ നയങ്ങളെ മാധ്യമങ്ങളിലൂടെ വിമർശിച്ചു; ബി. അശോകിനെ സസ്പെൻഡ് ചെയ്ത് സർക്കാർ…  (1 hour ago)

കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം;എല്ലാം മാറി മറിയുന്നു.. ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്...!  (1 hour ago)

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (1 hour ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടസ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍  (1 hour ago)

അമ്മയ്ക്ക് അവൻ മതി അമ്മച്ചീടെ നെഞ്ചത്ത് ഏലച്ചെടി നട്ടു തെളിവെടുപ്പിൽ സംഭവിച്ചത് കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് സജി  (1 hour ago)

AKG-യിൽ രാഹുലിന്റെ അഗ്നിഹോത്രം..!ഫ്യൂസും അടിച്ചോണ്ട് പോകുന്ന ഡാഷിനെ വലിച്ച് കീറിവിട്ട് MLA..മുഖ്യനെ KSEB ചതിച്ചു  (1 hour ago)

അത്താഴം ഊട്ട് ചടങ്ങ് കഴിഞ്ഞ് പള്ളിയിൽ നിന്ന് ഇറങ്ങി പിന്നാലെ കുഴഞ്ഞ് വീണു വിവാഹ ദിവസം വരൻ മരിച്ചു  (1 hour ago)

തണ്ണിമത്തനിൽ ഒളിഞ്ഞിരുന്നത് ആ മാരക വിഷം!! 4പേരുടെ ജീവനെടുത്തത് പാതിരാത്രി  (2 hours ago)

സോഷ്യല്‍ മീഡിയ വഴി ചിത്രങ്ങള്‍ കവര്‍ന്ന് മോര്‍ഫ് ചെയ്ത് വില്‍പന നടത്തിയ യുവാവ് അറസ്റ്റില്‍  (2 hours ago)

ആളനക്കം കേട്ടതും പത്തി വിടർത്തി, വിഷം ചീറ്റി പാമ്പ് !! പാഞ്ഞടുത്ത് കടുവ അമ്പമ്പോ ഇതെന്തൊരു കാഴ്ച  (2 hours ago)

പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ തടയാന്‍ കര്‍മ്മ പദ്ധതി: ആന്റി സ്‌നേക്ക് വെനം 151 സര്‍ക്കാര്‍, 150 സ്വകാര്യ ആശുപത്രികളില്‍ ലഭിക്കും; കനിവ് 108 വഴി 5 ദിവസത്തിനിടെ 137 പേര്‍ക്ക് സമയബന്ധിത ചികിത്സ നല്‍കി  (2 hours ago)

Malayali Vartha Recommends