മേലാല്‍ സത്യം പറയരുത്... ബീഡിത്തൊഴിലാളികളുടെ ഭവന പദ്ധതി ഉദ്ഘാടനം ചെയ്യാനെത്തിയ നരേന്ദ്രമോഡി മൂന്ന് വര്‍ഷം കഴിഞ്ഞ് പദ്ധതി പൂര്‍ത്തിയാകുമ്പോഴും പ്രധാനമന്ത്രിയായി വരണം; വന്നത് 70 വര്‍ഷം ഇല്ലാതിരുന്ന വികസനം, 2022 ലും മോഡി തന്നെ പ്രധാനമന്ത്രിയായി ഇരിക്കണം; പ്രസംഗിച്ച സംസ്ഥാന സെക്രട്ടറിയെ പുറത്താക്കി

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ഇനി എന്തൊക്കെ ചെയ്താലും ഒരു കമ്മ്യൂണിസ്റ്റുകാരന്‍ പുകഴ്ത്താന്‍ പാടുണ്ടോ? പുകഴ്ത്തിയവര്‍ക്ക് എന്തുണ്ടായെന്ന് ഇവിടത്തെ അബ്ദുള്ള കുട്ടിയോടും ഷിബു ബേബിജോണിനോടും ചോദിച്ചാല്‍ മതി. എന്നാല്‍ ഇതിനേക്കാള്‍ പെട്ടുപോയിരിക്കുന്നത് സിപിഎമ്മിന്റെ കരുത്തനായ സംസ്ഥാന സെക്രട്ടറിയാണ്. മഹാരാഷ്ട്ര സിപിഎം സംസ്ഥാന സെക്രട്ടറിയും കേന്ദ്രകമ്മറ്റി അംഗവുമായ നരസയ്യ ആദമാണ് കുടുങ്ങിപ്പോയത്.
ബീഡിത്തൊഴിലാളികളുടെ ഭവന പദ്ധതി ഉദ്ഘാടനം ചെയ്യാനെത്തിയ നരേന്ദ്രമോഡി മൂന്ന് വര്‍ഷം കഴിഞ്ഞ് പദ്ധതി പൂര്‍ത്തിയാകുമ്പോഴും പ്രധാനമന്ത്രിയായി ഇരിക്കണമെന്ന് ആശംസിച്ച സിപിഎം നേതാവാണ് പുറത്തായത്. പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങില്‍ അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തില്‍ പൊതുവേദിയില്‍ വെച്ച് പുകഴ്ത്തിയ ആദമാണ് കുടുങ്ങിപ്പോയത്.
നേതാവിനെ മൂന്ന് മാസത്തേക്ക് പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്റു ചെയ്തു. ബീഡിത്തൊഴിലാളികളുടെ ക്ഷേമനിധി ഉദ്ഘാടന ചടങ്ങിനിടെ അവരുടെ ഭവന പദ്ധതിയെക്കുറിച്ചായിരുന്നു സംസാരം. ബീഡിത്തൊഴിലാളികളുടെ ഭവന പദ്ധതിയുടെ ചുമതലക്കാരന്‍ കൂടിയായ ആദം ഇപ്പോള്‍ തുടങ്ങിയിരിക്കുന്ന ഭവനപദ്ധതി 2022 ല്‍ പൂര്‍ത്തിയാകുമ്പോഴും മോഡി തന്നെ പ്രധാനമന്ത്രിയായി ഇരിക്കണമെന്ന് അഭിപ്രായപ്പെടുകയായിരുന്നു. എന്നാല്‍ പ്രസ്താവനയില്‍ ആദം പാര്‍ട്ടിയെ കളങ്കപ്പെടുത്തി എന്നാരോപിച്ചായിരുന്നു നടപടി. ബിജെപി സര്‍ക്കാര്‍ പാവങ്ങള്‍ക്ക് നല്‍കിയ വീടുകള്‍, ബംഗഌവുകളാണ്. ജനങ്ങള്‍ എന്നും മോദിയോട് കടപ്പെട്ടിരിക്കുന്നു എന്നായിരുന്നു നരസയ്യ പരാമര്‍ശം.
2022 ല്‍ ഭവന പദ്ധതി പൂര്‍ത്തിയാകും. അപ്പോഴും പ്രധാനമന്ത്രിയായി നരേന്ദ്രമോഡി തന്നെ പദ്ധതിയുടെ ഉദഘാടനം നിര്‍വഹിക്കാനെത്തണമെന്നാണ് ആഗ്രഹം. എഴുപത് വര്‍ഷം നടക്കാത്ത വികസനമാണ് മോദി നടത്തിയതെന്നു നരസയ്യ ആദം പറഞ്ഞു. ഈ രാജ്യത്തെ പാവപ്പെട്ട സ്ത്രീകള്‍ ഒരിക്കലും മോദിയെ മറക്കില്ല എന്നും പറഞ്ഞു. ബീഡിത്തൊഴിലാളികളുടെ ഭവനപദ്ധതി, കുടിവെള്ള പദ്ധതി എന്നയാണ് ഉദ്ഘാടനം ചെയ്തത്. പ്രധാനമന്ത്രിക്ക് പുറമെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ചടങ്ങില്‍ പങ്കെടുത്തിരുന്നു. പരിപാടിക്ക് തൊട്ടു പിന്നാലെ നരസയ്യ പാര്‍ട്ടിക്ക് പുറത്തായി.
തെരഞ്ഞെടുപ്പ് അടുത്ത കാലത്ത് സംസ്ഥാന സെക്രട്ടറിക്ക് നേരെ നടന്ന ഈ നടപടിയില്‍പാര്‍ട്ടി അണികള്‍ക്കും അമര്‍ഷമുണ്ട്.ആരും അറിയാതിരുന്ന കേവലം ഒരു പുകഴ്ത്തല്‍ ഇപ്പോള്‍ എല്ലാവരും അറിഞ്ഞിരിക്കുകയാണ്. കേരളത്തിലെ പത്രങ്ങള്‍ പോലും മുന്‍ പേജിലാണ് വാര്‍ത്ത നല്‍കിയിരിക്കുന്നത്.
അതേസമയം പശ്ചിമബംഗാളില്‍ കോണ്‍ഗ്രസുമായി നീക്കുപോക്കിനുള്ള സിപിഎം കേന്ദ്രകമ്മിറ്റിയുടെ തീരുമാനം ഏകകണ്ഠമായിരുന്നില്ലെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളത്തില്‍നിന്നുള്ള നേതാക്കള്‍ കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനത്തിനെതിരേ ശക്തമായ നിലപാടെടുത്തെന്ന സൂചന നല്‍കുന്നതായിരുന്നു യെച്ചൂരിയുടെ വാക്കുകള്‍. എതിര്‍പ്പുണ്ടായിരുന്നെന്നും ഭൂരിപക്ഷത്തിന്റെ അഭിപ്രായം മാനിച്ച് നീക്കുപോക്കിന് ധാരണയുണ്ടാക്കുകയായിരുന്നുവെന്നും യെച്ചൂരി വ്യക്തമാക്കി. പ്രധാന എതിരാളി ബിജെപിയാണ്. തൃണമൂലിനെ പശ്ചിമബംഗാളില്‍ തറപറ്റിച്ചേ തീരൂ. കോണ്‍ഗ്രസിന്റെ നാലും സിപിഐഎമ്മിന്റെ രണ്ടും സിറ്റിങ് സീറ്റുകളില്‍ പരസ്പരം മല്‍സരിക്കില്ലെന്നാണ് ധാരണയായിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. തമിഴ്‌നാട്, മഹാരാഷ്ട്ര, ബീഹാര്‍, ഒഡീഷ സംസ്ഥാനങ്ങളില്‍ സീറ്റ് വിഭജനചര്‍ച്ചകള്‍ പുരോഗമിക്കുന്നതായി സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അറിയിച്ചു.
ബിജെപിയും കോണ്‍ഗ്രസും മുഖാമുഖം വരുന്ന സംസ്ഥാനങ്ങളില്‍ ഒന്നോ രണ്ടോ സീറ്റുകളില്‍ മാത്രം സിപിഐഎം മത്സരിച്ച് ബാക്കി സ്ഥലങ്ങളില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ പ്രചാരണം നടത്തുമെന്ന് സീതാറാം യെച്ചൂരി വ്യക്തമാക്കി. റായ്ഗഞ്ച്, മൂര്‍ഷിദാബാദ് എന്നീ സിപിഐഎം സിറ്റിംഗ് സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിറുത്തില്ല. മാല്‍ഡ, ഉത്തര്‍ മാല്‍ഡ, ദക്ഷിണ്‍ ബഹ്‌റാംപൂര്‍, ജാംഗിപൂര്‍ എന്നീ കോണ്‍ഗ്രസ് സിറ്റിംഗ് സീറ്റുകളില്‍ സിപിഐഎമ്മും മത്സരിക്കില്ല. ബിജെപിയെ ഒന്നിച്ച് നിന്ന് നേരിടുക എന്നതാണ് ലക്ഷ്യമെന്ന് സിപിഎം സിസി വിലയിരുത്തി.
https://www.facebook.com/Malayalivartha

























