എ കെ ജി സെന്ററിൽ പഠിച്ചാൽ ബ്രഹ്മജ്ഞാനം കിട്ടില്ല; മുഖ്യമന്ത്രി പിണറായി വിജയനു നേരെ രൂക്ഷ വിമർശനവുമായി ബിജെപി വക്താവ് ബി.ഗോപാലകൃഷ്ണന്

മുഖ്യമന്ത്രി പിണറായി വിജയനു നേരെ രൂക്ഷ വിമർശനവുമായി ബിജെപി വക്താവ് ബി.ഗോപാലകൃഷ്ണന്‍. എകെജി സെന്ററില്‍ പഠിച്ചാല്‍ ബ്രഹ്മജ്ഞാനം കിട്ടില്ലന്ന് ബിജെപി വക്താവ് ബി.ഗോപാലകൃഷ്ണന്‍ വിമർശിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ആദ്യം ബ്രാഹ്മണന്‍ ആരാണന്ന് പഠിക്കണമെന്നും സംസ്‌കൃത കോളേജില്‍ പോയി വിവരക്കേട് പറയരുതെന്നും അദ്ദേഹം തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെ കുറിച്ചു . ലോകത്തെ ആദ്യത്തെ ദളിത് കാവ്യമാണ് രാമായണം, ഇത് പിണറായി വിജയന്റെ കണ്ടുപിടിത്തമല്ലെന്നും ബി.ഗോപാലകൃഷ്ണന്‍ കുറ്റപ്പെടുത്തി.
ബി.ഗോപാലകൃഷ്ണന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ :
മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യം ബ്രാഹ്മണൻ ആരാണന്ന് പഠിക്കണം സംസ്കൃത കോളേജിൽ പോയി വിവരക്കേട് പറയരുത് ലോകത്തെ ആദ്യത്തെ ദളിത് കാവ്യമാണ് രാമായണം,, ഇത് പിണറായി വിജയന്റെ കണ്ടുപിടിത്തമല്ല,, ബ്രാഹ്മണൻ എന്നാൽ ബ്രഹ്മജ്ഞാനം നേടിയവൻ എന്നാണ്,,, കർമ്മമാണ്,,, അല്ലാതെ ജന്മമല്ല,,,, ഇത് മനസ്സിലാക്കാതെ ബ്രാഹ്മണൻ ജാതിയത ഉയർത്തി പിണറായി ജാതിയമായി അപമാനിക്കുന്നത് കേരളത്തിന് അപമാനമാണ്,,, എ കെ ജി സെന്ററിൽ പഠിച്ചാൽ ബ്രഹ്മജ്ഞാനം കിട്ടില്ലന്നും പിണറായി അറിയണം അതിന് ഭാരതിയ പൈതൃകം എന്തന്നും അറിയണം,,,സംസ്കൃത കോളേജിൽ പ്രഭാഷണത്തിന് പോകുമ്പോൾ ഏറ്റവും കുറവ് ഭാരതിയ പൈതൃക ത്തിന്റെ ആമുഖം എങ്കിലും അറിഞ്ഞിട്ട് പോകണം സംസ്കൃതം ജാതിയുടെ ഭാഷയാണന്ന് പറഞ്ഞ് വരുത്തുവനാണ് പിണറായി ശ്രമിച്ചത്,, എന്തായാലും സംസ്കൃതത്തെ വരേണ്യ ഭാഷ എന്ന് അപമാനിച്ച സി പി എം ഇന്ന് തിരിച്ച് പറയാൻ ശ്രമിക്കുന്നത് സ്വാഗതാർഹം ഇത് പറയാൻ ജാതിയത ഉയർത്തുകയൊ,, ബ്രാഹ്മണൻ എന്ന് അർത്ഥം അറിയാതെ വിദ്യാർത്ഥികളൊട് പറഞ്ഞ് സ്വയം വിവരക്കേട് കാണിക്കുകയുമല്ല വേണ്ടത്... എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ആള്‍ക്കൂട്ട ആക്രമണത്തിനെതിരെ പ്രധാനമന്ത്രിക്ക് കത്തയച്ച അടൂര്‍ ഗോപാലകൃഷ്ണനെതിരെയും പ്രതിഷേധവുമായി ബി. ഗോപാലകൃഷ്ണന്‍ മുന്നോട്ട് വന്നിരുന്നു. ജയ്ശ്രീറാം വിളി സഹിക്കുന്നില്ലെങ്കില്‍ അടൂര്‍ ഗോപാലകൃഷ്ണന് പേരുമാറ്റി അന്യഗ്രഹങ്ങളില്‍ ജീവിക്കാന്‍ പോകുന്നതാണ് നല്ലതെന്നും ജയ്ശ്രീറാം കേള്‍ക്കാന്‍ പറ്റില്ലെങ്കില്‍ അടൂരിന് ചന്ദ്രനിലേക്ക് പോകാമെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ജയ് ശ്രീരാംവിളി സഹിക്കുന്നില്ലങ്കില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പേര് മാറ്റി അന്യഗ്രഹങ്ങളില്‍ ജീവിക്കാന്‍ പോകുന്നതാണ് നല്ലത്,,കൃഷ്ണനും രാമനും ഒന്നാണ്, പര്യായപദങ്ങളാണ്, ഇത് രാമായണ മാസമാണ്,,ഇന്‍ഡ്യയിലും അയല്‍ രാജ്യങ്ങളിലും ജയ് ശ്രീരാംവിളി എന്നും ഉയരും,, എപ്പോഴും ഉയരും കേള്‍ക്കാന്‍ പറ്റില്ലങ്കില്‍ ശ്രീഹരി കോട്ടയില്‍ പേര് രജിസ്ട്രര്‍ ചെയ്ത് ചന്ദ്രനിലേക്ക് പോകാം,,,
ഇന്‍ഡ്യയില്‍ ജയ് ശ്രീരാംമുഴക്കാന്‍ തന്നെയാണ് ജനങ്ങള്‍ വോട്ട് ചെയ്തത്,,, ഇനിയും മുഴക്കും വേണ്ടിവന്നാല്‍ അടൂരിന്റെ വീടിന്റെ മുന്നിലും വിളിക്കും,, അത് ജനാധിപത്യ അവകാശമാണ്,, ഇന്‍ഡ്യയില്‍വിളിച്ചില്ലങ്കില്‍ പിന്നെ എവിടെ വിളിക്കും,, ഗാന്ധിജി ഇന്ന് ഉണ്ടായിരുന്നങ്കില്‍ അടൂരിന്റെ വീട്ട് പടിക്കല്‍ ഉപവാസം കിടന്നേനെ,,, സര്‍ ,അങ്ങ് ആദരിക്കപ്പെടേണ്ട സിനിമ സംവിധായകനാണ് പക്ഷെ രാജ്യത്തിന്റെ സംസ്‌കാരത്തെ അപലപിക്കരുത്,,, ജയ് ശ്രീരാംവിളിച്ചതിന് മമത ഹിന്ദുക്കളെ തടവറയിലിട്ടപ്പോളും,,,, ശരണം വിളിച്ചതിന് പിണറായി 144 പ്രഖ്യാപിച്ച് കേസ്സ് എടുത്തപ്പോളും,,, സ്വന്തം സഹപാഠിയുടെ നെഞ്ചില്‍ കത്തി ഇറക്കിപ്പോളും താങ്കള്‍ പ്രതികരിച്ചില്ലല്ലൊ,,, മൗനവൃതത്തിലായിരുന്നൊ,,, ഇപ്പോള്‍ ജയ് ശ്രീരാംവിളിക്കെതിരെ പ്രതികരിക്കുന്നത് കിട്ടാത്ത മുന്തിരിയുടെ കയ്പ് കൊണ്ടാണന്ന് അറിയാം, കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ഒന്നും കിട്ടാത്തതിനൊ അതൊ കിട്ടാനൊ,,, പരമപുഛത്തോടെ എന്നായിരുന്നു ബി.ഗോപാലകൃഷ്ണന്‍ ഫേസ്ബുക്കിൽ കുറിച്ചത്. വിഷയം വളരെ ചർച്ചയാവുകയും ചെയ്തു.
https://www.facebook.com/Malayalivartha
























