അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക് വഴിമാറുന്നു. സമുദ്രത്തിനടിയില്‍ അയ്യായിരത്തിലധികം മീറ്റര്‍ ആഴത്തില്‍ തുടര്‍ച്ചയായി പത്തുദിവസത്തോളം ദൗത്യങ്ങള്‍ നടത്താന്‍ ശേഷിയുള്ള അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ (ഡ്രോണ്‍ സബ്മറൈന്‍) ഇറാന്‍ സൈന്യം പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്. ഇതിന്റെ ദൃശ്യങ്ങള്‍ ഇറാന്‍ പുറത്തുവിട്ടു. തങ്ങളുടെ അധീനതയിലുള്ള എണ്ണ ടാങ്കറുകള്‍ക്ക് നേരെ അമേരിക്കന്‍ ഭീഷണിയുണ്ടെന്നും ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കി.
സർവേ നടത്തുന്നതിനിടെ തങ്ങളുടെ അന്തർവാഹിനി ഡ്രോൺ തകരാറിലായതായി യുഎസ് സൈന്യം പ്രസ്താവനയിൽ അറിയിച്ചു. ഇറാൻ പിടിച്ചെടുത്തത് ഈ അന്തർവാഹിനി ആണോ എന്നു വ്യക്തമല്ല. തകരാറിലായ ഡ്രോൺ പഴയൊരു മോഡലാണെന്നും അത് തന്ത്രപ്രധാന ആയുധങ്ങൾ വഹിച്ചിരുന്നില്ലെന്നും പെന്റഗൺ വ്യക്തമാക്കിയത് . പകരത്തിനു പകരമായി തിരിച്ചടിക്കുകയും ചെയ്തു അമേരിക്ക .
ഇതിന് തൊട്ടുപിന്നാലെ, പേര്‍ഷ്യന്‍ ഗള്‍ഫിലെ ഇറാന്റെ പ്രധാന എണ്ണക്കയറ്റുമതി കേന്ദ്രമായ ഖാര്‍ഗ് ദ്വീപിന് സമീപവും ജസ്‌കിലും ശക്തമായ സ്‌ഫോടനങ്ങള്‍ നടന്നു.
ഇറാന്റെ എണ്ണ അടിസ്ഥാനസൗകര്യങ്ങളെയും കപ്പലുകളെയും ലക്ഷ്യമിട്ട് യു.എസ്. സൈന്യം നടത്തിയ ആക്രമണത്തിലാണ് ഖാര്‍ഗ് ദ്വീപിന് നാല് നോട്ടിക്കല്‍ മൈല്‍ അകലെ നങ്കൂരമിട്ടിരുന്ന ഇറാനിയന്‍ എണ്ണടാങ്കറിന് കേടുപാടുകള്‍ സംഭവിച്ചത്. ജീവനക്കാരെ മുന്‍കൂട്ടി ഒഴിപ്പിച്ചതിനാല്‍ വലിയ ആളപായം ഒഴിവായി.രണ്ടുദിവസത്തിനിടെ രണ്ടുതവണ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐ.ആര്‍.ജി.സി) യു.എസ്. യുദ്ധക്കപ്പലുകള്‍ക്ക് നേരെ ആക്രമണത്തിന് ശ്രമിച്ചതിന് തിരിച്ചടിയായാണ് ഇറാന്റെ അഞ്ച് എണ്ണടാങ്കറുകള്‍ തകര്‍ത്തതെന്ന് യു.എസ്. സെന്‍ട്രല്‍ കമാന്‍ഡ് (സെന്റ്‌കോം) സ്ഥിരീകരിച്ചു.
ഒമാന്‍ ഉള്‍ക്കടലിലും ഖാര്‍ഗ് ദ്വീപിന് സമീപത്തുമായി നടന്ന ആക്രമണത്തില്‍ എം/ടി കവീസ്, എം/ടി ചാര്‍മിനാര്‍, എം/ടി ഹൊറൈസണ്‍ 1, എം/ടി റീസ്‌കോ, എം/ടി ദെര്യ എന്നീ എണ്ണടാങ്കറുകളാണ് യു.എസ്. സേന തകര്‍ത്തത്. M/T Derya എന്ന അഞ്ചാമത്തെ കപ്പൽ ഖാർഗ് ദ്വീപിന് സമീപമാണ് ആക്രമിക്കപ്പെട്ടത്. ആക്രമണത്തിന് മുമ്പ് അഞ്ച് കപ്പലുകളിലെയും ജീവനക്കാരോട് ഒഴിഞ്ഞുപോകാൻ അമേരിക്ക നിർദേശം നൽകിയിരുന്നതായും CENTCOM വ്യക്തമാക്കി. ഇറാൻ കോടിക്കണക്കിന് ഡോളർ വരുന്ന രഹസ്യ ശൃംഖലയിലൂടെ IRGCയ്‌ക്കും മേഖലയിലെ അനുബന്ധ സായുധസംഘങ്ങൾക്കും ധനസഹായം നൽകാൻ ഈ കപ്പലുകൾ ഉപയോഗിച്ചിരുന്നതായും CENTCOM ആരോപിച്ചു.
ഇറാന്റെ സമുദ്ര അടിസ്ഥാനസൗകര്യങ്ങൾക്കെതിരായ അമേരിക്കയുടെ മൂന്ന് ദിവസത്തിനിടയിലെ രണ്ടാമത്തെ വലിയ ആക്രമണമാണിത്.
https://www.facebook.com/Malayalivartha


























