സംസ്ഥാനത്ത് നിന്നും ദിനംപ്രതി 30 അധിക വിമാനം; ഡൽഹിയിലേക്ക് 5 സർവീസ്

കേരളത്തിലെ വിമാനത്താവളങ്ങളിൽ നിന്നു ദിവസേന 30 അധിക സർവീസുകൾ വിമാനക്കമ്പനികൾ അടുത്ത ശൈത്യകാല ഷെഡ്യൂൾ തീരുമാനിക്കുമ്പോൾ ഉൾപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച വിമാനക്കമ്പനി മേധാവികളുടെ യോഗത്തിൽ കേന്ദ്ര സിവിൽ ഏവിയേഷൻ സെക്രട്ടറി പ്രദീപ് സിങ് ഖരോള വ്യക്തമാക്കുകയും ഉറപ്പ് നൽകുകയും ചെയ്തു. 3 മാസത്തിനകം ഇതു നിലവിൽ വരുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. തിരുവനന്തപുരത്തുനിന്നു ഡൽഹിയിലേക്കു ദിവസേന 5 അധിക സർവീസുണ്ടാകുമെന്ന് വ്യക്തമാക്കി.
തിരുവനന്തപുരം വിമാനത്താവളത്തിൽനിന്നു ദിവസേനെ സർവീസുകൾ താരതമ്യേനെ കുറഞ്ഞ സാഹചര്യത്തിലാണു മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചത്. ഉത്സവ സീസണിൽ മുൻകൂട്ടി അധിക ഫ്ലൈറ്റുകൾ ഏർപ്പെടുത്തിയാൽ യാത്രക്കാരുടെ ബുദ്ധിമുട്ടു കുറയ്ക്കാൻ കഴിയുമെന്നു മുഖ്യമന്ത്രി ഇതിലൂടെ വ്യക്തമാക്കി. അമിത നിരക്കു തടയാൻ വ്യോമയാന മന്ത്രാലയം ഇടപെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യങ്ങൾക്കിടയുള്ള കരാർ പ്രകാരമാണു വിദേശ വിമാനക്കമ്പനികൾക്കു സീറ്റ് അനുവദിക്കുന്നതെന്നു ഖരോള വ്യക്തമാക്കിയിരുന്നു. ഒട്ടുമിക്ക വിദേശ വിമാനക്കമ്പനികളും ഉഭയകക്ഷിപ്രകാരമുള്ള സീറ്റ് ക്വോട്ട പൂർണമായും ഉപയോഗിക്കുമ്പോൾ ഇന്ത്യൻ കമ്പനികൾ ക്വോട്ട തികയ്ക്കുന്നില്ല എന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. ഇതാണു കൂടുതൽ വിദേശ സർവീസിനു തടസ്സമായി കരുതപ്പെടുന്നത്. സ്വകാര്യ വിമാനക്കമ്പനികൾ വലിയ വിമാനങ്ങൾ ഉപയോഗിക്കാൻ തുടങ്ങുമ്പോൾ കൂടുതൽ വിദേശ സർവീസുകൾ നടത്താൻ കഴിയും എന്നത്തിലൂടെ നിലവിലെ സചര്യം ഒരുവിധം സുഗമമാക്കാൻ കഴിയുമെന്ന് കരുതപ്പെടുന്നത്.
https://www.facebook.com/Malayalivartha
























