10 ലക്ഷം രൂപ മുടക്കി ടൈൽ വിരിച്ചു ; അധികം വൈകാതെ വെട്ടിപ്പൊളിച്ചു ; സംഭവം ഇങ്ങനെ

10 ലക്ഷം രൂപ മുടക്കി ടൈൽ വിരിച്ചു സഞ്ചരിക്കാൻ പാതയൊരുക്കി. എന്നാൽ അധികം വൈകാതെ തന്നെ അതെല്ലാം പൊട്ടിച്ചു മാറ്റി. കൂനംതൈയിൽ നഗരസഭയായിരുന്നു ടൈൽ ചെയ്തത് . ഏകെജി റോഡിലായിരുന്നു ഇട്ടത്. എന്നാൽ ദിവസങ്ങൾക്കുള്ളിൽ വാട്ടർ അതോറിറ്റിയായിരുന്നു ഇതിനെ വെട്ടിപ്പൊളിച്ചത്. വെട്ടിപ്പൊളിക്കൽ വൻ പ്രതിഷേധത്തിന് വഴി വച്ചു. പുതിയ പൈപ്പ്‍ ലൈൻ സ്ഥാപിക്കുന്നതിനു ഒന്നര വർഷം മുൻപ് നഗരസഭ വാട്ടർ അതോറിറ്റിക്കു കത്തു നൽകുകയും പണം നൽകുകയും ചെയ്തിരിന്നു . ജോലി ടെൻഡർ ചെയ്യുന്നതിലും നടപ്പിലാക്കുന്നതിലും വാട്ടർ അതോറിറ്റിയുടെ ഭാഗത്തു നിന്നുണ്ടായ കാലതാമസം പദ്ധതി പൂർത്തിയാക്കാൻ വൈകിച്ചു. റോഡ് ടൈൽ വിരിക്കാൻ പോവുകയാണെന്ന് പറഞ്ഞിട്ടും കാര്യമുണ്ടായില്ല. പ്രതിഷേധം ഉണ്ടായതിന് പിന്നാലെ നഗരസഭ എൻജിനീയറിങ് വിഭാഗം സ്ഥലത്തെത്തി പരിശോധനകൽ നടത്തി. വ്യവസ്ഥകൾ പാലിക്കാതെയാണ് ജോലികൾ ആരംഭിച്ചിട്ടുള്ളതെന്ന് ഇവർ വ്യക്തമാക്കി. തുടർന്ന് കുഴികൾ ബലമായി അടപ്പിക്കുകയും ചെയ്തു. സംഭവത്തിൽ വാട്ടർ അതോറിറ്റി എൻജിനീയർക്കും കരാറുകാരനും നോട്ടിസ് നൽകുമെന്ന് നഗരസഭ പറഞ്ഞു.
പിന്നാലെ നഗര സഭ റോഡ് ടൈൽ പാകുകയും ചെയ്തു . എന്നാൽ ഇന്നലെ രാവിലെ വാട്ടർ അതോറിറ്റിയുടെ കരാറുകാരെത്തി ടൈൽ റോഡ് വെട്ടിപ്പൊളിച്ചു.വെട്ടിപൊളിക്കൽ സഞ്ചാരതടസ്സം സൃഷ്ടിക്കുകയും ചെയ്തു. 100 മീറ്ററോളം റോഡ് തകർത്തായിരുന്നു കുഴി ഒരുക്കിയത്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഉണിച്ചിറ വാർഡിന്റെ അതിർത്തി പങ്കിടുന്ന റോഡായിരുന്നു ഇത്. നഗരസഭയെ അറിയിക്കാതെയാണ് വാട്ടർ അതോറിറ്റി ജോലി തുടങ്ങിയത്. ശനിയാഴ്ചകളിൽ ജോലി ചെയ്യരുതെന്ന് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ കരാറുകാരനു നിർദേശം നൽകിയിരുന്നതായിരുന്നു.
https://www.facebook.com/Malayalivartha
























