Widgets Magazine
19
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..


ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..


റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..


ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.. 'അതിഥി തൊഴിലാളികൾ' കൂട്ടത്തോടെ കേരളം വിടുന്നു..റോഡുകൾ, പാലങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾ ഏറെകുറെ പൂർണമായും സ്തംഭിക്കും..


കായംകുളം എംഎസ്എം കോളജില്‍ പ്രതിഷേധത്തിനിടെ അധ്യാപകരെയും ജീവനക്കാരനെയും മര്‍ദിച്ചെന്ന പരാതിയില്‍ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു..എഫ്‌ഐആറില്‍ ഗുരുതര ആരോപണങ്ങൾ..

യു.എ.പി.എ നിയമം ചുമത്തി രണ്ട് എസ്.എഫ്.ഐക്കാര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയതിന് പിന്നാല്‍ വാളായാര്‍ പോസ്‌കോ കേസിലെ പ്രതികളുടെ രക്ഷപെടലും നഞ്ചക്കണ്ടിയില്‍ നാല് മാവോയിസ്റ്റുകളെ വെടിവെച്ച് കൊന്നതും സമൂഹത്തില്‍ സൃഷ്ടിച്ച ജനരോക്ഷത്തില്‍ നിന്ന് ശ്രദ്ധതിരിച്ച് വിടാനുള്ള സര്‍ക്കാര്‍ തന്ത്രമാണെന്ന ആക്ഷേപം ശക്തമാകുന്നു

04 NOVEMBER 2019 05:01 PM IST
മലയാളി വാര്‍ത്ത

യു.എ.പി.എ നിയമം ചുമത്തി രണ്ട് എസ്.എഫ്.ഐക്കാര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയതിന് പിന്നാല്‍ വാളായാര്‍ പോസ്‌കോ കേസിലെ പ്രതികളുടെ രക്ഷപെടലും നഞ്ചക്കണ്ടിയില്‍ നാല് മാവോയിസ്റ്റുകളെ വെടിവെച്ച് കൊന്നതും സമൂഹത്തില്‍ സൃഷ്ടിച്ച ജനരോക്ഷത്തില്‍ നിന്ന് ശ്രദ്ധതിരിച്ച് വിടാനുള്ള സര്‍ക്കാര്‍ തന്ത്രമാണെന്ന ആക്ഷേപം ശക്തമാകുന്നു. വാളയാറില്‍ സഹോദരിമാരായ രണ്ട് പിഞ്ചു ബാലികമാര്‍ നിരവധി തവണ ലൈംഗിക പീഡനത്തിന് ഇരയായ ശേഷം ആത്മഹത്യ ചെയ്ത സംഭവം കൊലപാതകമാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിട്ടും പൊലീസ് കാര്യക്ഷമമായി അംഗീകരിക്കാത്തത് പ്രാദേശിക സി.പി.എം പ്രവര്‍ത്തകരുടെ ഇടപെടല്‍ കാരണമാണെന്ന ആക്ഷേപം ശക്തമാണ്. മന്ത്രി എ.കെ ബാലനും ഒരു മുന്‍ എം.പിയുടെ അളിയനും കേസില്‍ ഇടപെട്ടെന്ന് പാലക്കാട്ട് അങ്ങാടിപ്പാട്ടാണ്. മുന്‍ എം.പിയുടെ അളിയനാണ് പ്രതിയായ വലിയ മധുവിനെ പൊലീസ് സ്റ്റേഷനില്‍ നിന്ന് ഇറക്കിക്കൊണ്ടുപോയതെന്ന് എല്ലാവര്‍ക്കും അറിയാം.

പ്രതിയായ വലിയ മധുവും സി.പി.എമ്മിന്റെ ഒരു ബ്‌ളോക്ക് പഞ്ചായത്ത് അംഗവും ഉറ്റസുഹൃത്തുക്കളാണ്. ഇവരുടെ ഫെയിസ്ബുക്ക് പരിശോധിച്ചാല്‍ അക്കാര്യം വ്യക്തമാകും. ആദ്യത്തെ കുട്ടി മരിച്ചപ്പോള്‍ തന്നെ കൊലപാതകമാണെന്ന സംശയം നാട്ടുകാരില്‍ പലരും ഉന്നയിച്ചിരുന്നു. പെണ്‍കുട്ടി നിരന്തരം പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. എന്നിട്ടും ആത്മഹത്യയെന്ന് എഴുതിത്തള്ളാനായിരുന്നു പൊലീസിന് താല്‍പര്യം. മൂത്തകുട്ടി ദുരൂഹമായി മരിച്ച സംഭവത്തിലെ ഏക സാക്ഷിയായിരുന്നു അനിയത്തി. അവളെ ആദ്യ സംഭവം കഴിഞ്ഞ് 53 ദിവസത്തിന് ശേഷം തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. കട്ടിലില്‍ കയറി നിന്ന് തൂങ്ങിയനിലയാലായിരുന്നു മൃതദേഹം. ആ പ്രായത്തിലുള്ള കുട്ടിക്ക് അങ്ങനെ ചെയ്യാന്‍ കഴിയില്ലെന്നും പരാതി നല്‍കിയതില്‍ ഭയപ്പെട്ട ആരെങ്കിലും തൂക്കി കൊന്നതാകാമെന്നും പെണ്‍കുട്ടി പീഡനത്തിന് ഇരയായെന്നും സ്വകാര്യഭാഗങ്ങളുടെ ദൃശ്യങ്ങള്‍ സഹിതം ഡോക്ടര്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് നല്‍കി. എന്നിട്ടും പൊലീസ് ഗുരുതരമായ വീഴ്ച വരുത്തിയെങ്കില്‍ അതിന് പിന്നില്‍ ആഭ്യന്തരവകുപ്പ് ഭരിക്കുന്ന സി.പി.എം തന്നെയാണെന്ന ആരോപണം ഉന്നയിച്ചാല്‍ കുറ്റംപറയാനാകില്ല. അതിനാല്‍ പാര്‍ട്ടിയും സര്‍ക്കാരും ഏറെ പ്രതിരോധത്തിലായി.

ഈ സമയത്താണ് വാളയാറില്‍ നിന്ന് ഏറെ ആകലെയല്ലാത്ത നഞ്ചക്കണ്ടിയില്‍ നാല് മാവോയിസ്റ്റുകളെ തണ്ടര്‍ബോള്‍ട്ട് ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയെന്ന വാര്‍ത്ത സ്ഥിരീകരിക്കുന്നത്. സംഭവം വ്യാജ ഏറ്റുമുട്ടലാണെന്നും വാളായര്‍ കേസില്‍ സര്‍ക്കാര്‍ പ്രതികൂട്ടിലായി പൊതുസമൂഹത്തിന് മുന്നില്‍ നില്‍ക്കുമ്പോള്‍ , ജനശ്രദ്ധതിരിച്ചുവിടാനുള്ള നീക്കമാണിതെന്നും പ്രതിപക്ഷം ആരോപിച്ചു. ഭരണകക്ഷിയയായ സി.പി.ഐയും ഇതേ കാര്യം ആവര്‍ത്തിച്ചു. സി.പി.ഐ നേതാക്കള്‍ സ്ഥലം സന്ദര്‍ശിച്ചപ്പോള്‍ ലഭിച്ച വിവരങ്ങളും വ്യാജ ഏറ്റുമുട്ടല്‍ സ്ഥിരീകരിക്കുന്നതാണ്. ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തേക്ക് പൊലീസ് മാധ്യമപ്രവര്‍ത്തകരെ പോലും കടത്തിവിടാത്തതില്‍ ദുരൂഹതയുണ്ടായിരുന്നു. പാലക്കാട് എം.പി വി.കെ ശ്രീകണ്ഠന്‍ സ്ഥലം സന്ദര്‍ശിക്കാന്‍ പോയപ്പോള്‍ തണ്ടര്‍ബോള്‍ട്ട് തടഞ്ഞിരുന്നു. പ്രദേശത്ത് നിരോധനാഞ്ജ പുറപ്പെടുവിച്ചിട്ടുണ്ടോ എന്ന് എം.പി ചോദിച്ചപ്പോള്‍ തണ്ടര്‍ബോള്‍ട്ട് ചൂളി. അങ്ങനെ എം.പിയും നാട്ടുകാരായ ആദിവാസികളും സ്ഥലത്തെത്തിയപ്പോള്‍ കണ്ട കാഴ്ചകളില്‍ നിന്ന് നടന്നത് വ്യാജ ഏറ്റുമുട്ടലായിരുന്നെന്ന് വ്യക്തമായി.

അങ്ങനെ സര്‍ക്കാര്‍ വീണ്ടും പ്രതികൂട്ടിലായി നില്‍ക്കുമ്പോഴാണ് മാവോയിസ്റ്റ് വേട്ടയില്‍ നിന്ന് മാര്‍ക്‌സിസ്റ്റ് വേട്ടയിലേക്ക് പിണറായി പൊലീസ് തിരിഞ്ഞത്. കോഴിക്കോട്ട് പന്തീരങ്കാവില്‍ എസ്.എഫ്.ഐക്കാരും സി.പി.എം കുടുംബാംഗങ്ങളുമായ രണ്ട് പേരെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തത്. ഇവര്‍ മാവോയിസ്റ്റ് അനുകൂല ലഘുലേഖ വിതരണം ചെയ്‌തെന്നായിരുന്നു പൊലീസിന്റെ ആക്ഷേപം. അതോടെ കേരളമാകെയും മാധ്യമങ്ങളും വാളയാറിലെ രണ്ട് പിഞ്ച് ബാലികമാരെയും അവരുടെ മാതാപിതാക്കളെയും നഞ്ചക്കണ്ടിയില്‍ പൊലീസിന്റെ വെടിയേറ്റ് മരിച്ച മാവോയിസ്റ്റുകളെയും മറന്നമട്ടിലായി. സി.പി.എമ്മുകാരെ തന്നെ അറസ്റ്റുചെയ്തതും വ്യാജ തെളിവുകള്‍ പൊലീസ് കോടതിയില്‍ ഹാജരാക്കിയതും ദുരൂഹമാണെന്ന് പ്രതിസ്ഥാനത്തുള്ളവരുടെ വീട്ടുകാര്‍ ആരോപിക്കുന്നു. ഒരു തെറ്റ് മറച്ചുവയ്ക്കാന്‍ മറ്റൊന്ന് ആവര്‍ത്തിക്കുമ്പോള്‍ സംഭവിക്കുന്നത് തെറ്റുകളുടെ കൂമ്പാരവും നിരവധി മനുഷ്യജീവിതങ്ങളും കുടുംബങ്ങളുമാണെന്ന് മറക്കരുത്.

 

 " frameborder="0" allow="autoplay; encrypted-media" allowfullscreen>

 

  
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിഎസ്‌സി അംഗങ്ങള്‍ക്ക് പ്രത്യേക പരിരക്ഷയില്ലെന്ന് നിയമോപദേശം  (3 hours ago)

പിഎസ്‍‍സി ചെയർമാനും അംഗങ്ങളും ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകണമെന്ന നിർദേശത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച് പിഎസ്‍‍സി  (3 hours ago)

മാസപ്പടി കേസിലെ ഇഡിയുടെ കത്തിൽ അന്വേഷണം നടത്താമെന്ന് സർക്കാരിന് നിയമോപദേശം. അന്വേഷണം ഏതെന്നു സർക്കാരിന് തീരുമാനിക്കാം  (3 hours ago)

ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകളുടെ പേരുകളില്‍ തട്ടിപ്പ് മുന്നറിയിപ്പുമായി കേരള പൊലീസ്  (3 hours ago)

ടിവി എം.ഡി ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും  (3 hours ago)

ദുബായില്‍ മലയാളി നഴ്‌സ് അന്തരിച്ചു  (3 hours ago)

ഹൈക്കോടതി അടിച്ചിറക്കി ആന്റോ 61-ാമത്തെ തടവുകാരൻ മാങ്കൂട്ടം പറഞ്ഞത് അച്ചട്ടായി..! പച്ചയ്ക്ക് തെറിവിളിച്ച് ജനം  (3 hours ago)

ആന്റോയുടെ നെഞ്ചത്ത് റീത്ത് വച്ച് സുജയ പാർവതി പക പലിശ സഹിതം കൊടുത്തു, റിപ്പോർട്ടർ TV വിടാൻ അരുൺ  (3 hours ago)

അരുൺകുമാർ ഉടൻ രാജിവയ്ക്കും. റിപ്പോർട്ടർ TV-യിൽ നിന്ന് വിട്ടിറങ്ങുന്നു..! ഇവൻ ലോക ഫ്രോഡ്.. കോടതിയിൽ ആന്റോയെ പച്ചയ്ക്ക് തിന്ന് ജനം.  (3 hours ago)

സുഹൃത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവാവ് ചികിത്സയ്ക്കിടെ മരിച്ചു  (3 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യത  (3 hours ago)

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് ഏകദിനം: മുഴുവന്‍ ടിക്കറ്റുകളും വിറ്റുതീര്‍ന്നു  (3 hours ago)

ജന്‍കൗശല്‍ കേന്ദ്രയുടെ ബ്രാന്‍ഡ് അംബാസഡഡറായി സഞ്ജു സാംസണ്‍  (4 hours ago)

മാസപ്പടി കേസില്‍ പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ അന്വേഷണം നടത്താമെന്ന് നിയമോപദേശം  (4 hours ago)

താലിബാന്‍ തടഞ്ഞുവച്ച ട്രാവല്‍ വ്‌ളോഗറായ മലയാളി യുവതി അരുണിമ കേരളത്തില്‍ തിരിച്ചെത്തി  (4 hours ago)

Malayali Vartha Recommends