ഒളിച്ചോട്ടക്കാർക്കൊരു മുന്നറിയിപ്പ്....മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടുന്നവരുടെ “ഹണിമൂൺ’ ഇനി ജയിലുകളിൽ; കേസെടുക്കുന്നത് ജാമ്യമില്ലാ വകുപ്പിൽ..സ്വന്തം മക്കളെ ഇഷ്ടമില്ലെങ്കിലും ജയിലിൽ കിടക്കാൻ ഇത്തരക്കാർക്കും മടിയായിരിക്കുമല്ലോ
അടുത്തകാലത്തായി ഉയർന്നുവരുന്ന പ്രവണതയാണ് വിവാഹിതരായവരുടെ ഒളിച്ചോട്ടം . പണ്ടുകാലത്ത് കൗമാരക്കാരായ യുവതീയുവാക്കളാണ് ഇങ്ങനെ ഒളിച്ച്ചോടി വിവാഹം കഴിച്ചിരുന്നത്. എന്നാൽ ഇപ്പോൾ പിഞ്ചു കുഞ്ഞുങ്ങളെ വരെ ഉപേക്ഷിച്ചാണ് അച്ഛനമ്മമാർ മരുപ്പച്ച തേടി പോകുന്നത്. ഫേസ്‌ബുക്കും വാട്ട്സ് ആപ്പും പ്രചാരത്തിൽ വന്നതോടെ ഏതാണ്ട് മായിക ലോകത്താണ് ഇന്നത്തെ ആൾക്കാർ ജീവിക്കുന്നതെന്ന് പറയാം. പലപ്പോഴും പ്രായം പോലും ഈ ഒളിച്ചോട്ടത്തിനു തടസ്സമാകുന്നില്ല ..
കണ്ണൂരിൽ പ്രണയം തലയ്ക്ക് പിടിച്ച് ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് കാമുകനെ തേടിപ്പോയ വീട്ടമ്മയ്ക്ക് പറ്റിയ അമളി ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാണ്. പ്ലസ് വണ്ണിൽ പഠിക്കുന്ന ആൺകുട്ടിയുമായാണ് വീട്ടമ്മ ഏറെ നാളുകളായി ഫോണിലൂടെ ബന്ധം പുലർത്തിയിരുന്നത്എന്ന് നേരിട്ട് കാണുമ്പോഴാണ് വീട്ടമ്മ മനസ്സിലാക്കുന്നത്. നാലരവയസ്സുള്ള കൊച്ചുകുഞ്ഞിനെയും ഭർത്താവിനെയും ഉപേക്ഷിച്ചതാണ് യുവതി ഒളിച്ചോടിയത്. നല്ലവനായ ഭർത്താവ് വന്നു ഭാര്യയെ കൂട്ടിക്കൊണ്ടുപോയതിനാൽ കൂടുതൽ അനിഷ്ട സംഭവങ്ങൾ ഉണ്ടായില്ല
ഇങ്ങനെ അച്ഛനമ്മമാരാൽ ഉപേക്ഷിക്കപ്പെടുന്ന മക്കളുടെ സംരക്ഷണത്തിനായി നിയമം അരയും തലയും മുറുക്കി രംഗത്തെത്തിക്കഴിഞ്ഞു. ഇതോടെ ഒളിച്ചോട്ടത്തെ തുടര്‍ന്ന് ഇവര്‍ സ്വപ്നം കാണുന്ന പുതിയ “ഹണിമൂണ്‍’ ജയിലകളിൽ ആഘോഷിക്കേണ്ടിവരും . ഇനിമുതൽ മക്കളെ ഉപേക്ഷിച്ചു പോകുന്നവർക്ക് കടുത്ത ശിക്ഷയായിരിക്കും ലഭിക്കുക
മക്കളെ ഉപേക്ഷിച്ചുള്ള ഒളിച്ചോട്ടം വര്‍ദ്ധിച്ച സാഹചര്യത്തിലാണ് ഉപേക്ഷിക്കപ്പെടുന്ന മക്കളുടെ സംരക്ഷണത്തിനായി നിയമം കര്‍ശനമാക്കാനുള്ള തീരുമാനമായത്.
ജില്ലാ ജഡ്ജിയും ജില്ലയിലെ പോലീസുദ്യോഗസ്ഥരും ചേര്‍ന്നുള്ള യോഗത്തിലാണ് ഉപേക്ഷിക്കപ്പെടുന്ന കുട്ടികൾക്കുവേണ്ടി നിയമം ഉണ്ടാക്കാനുള്ള തീരുമാനമുണ്ടായത്. കുഞ്ഞുങ്ങളെ സംരക്ഷിക്കാന്‍ ഉത്തരവാദിത്വമുള്ളവര് സ്വന്തം സുഖങ്ങള്‍ തേടി ഒളിച്ചോടുമ്പോള്‍ കുഞ്ഞുങ്ങളുടെ അവകാശങ്ങളാണ് ചവിട്ടി മെതിക്കപ്പെടുന്നത്. ഇത്തരത്തില്‍ നിരവധി കുട്ടികളുടെ ഭാവിയാണ് ചോദ്യം ചെയ്യപ്പെടുന്നതും വഴിയാധാരമാകുന്നതും.
ഇത്തരം സാഹചര്യങ്ങളില്‍പ്പെടുന്ന കുഞ്ഞുങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനായാണ് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം ഒളിച്ചോട്ടക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാനുള്ള തീരുമാനമുണ്ടായത്. ഈ തീരുമാനമനുസരിച്ച് കര്‍ശന നടപടിയെടുക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകള്‍ക്കും നല്‍കിയിട്ടുണ്ട്.
സാധാരണ ഗതിയില്‍ ഒളിച്ചോട്ടക്കാരെ പിടികൂടി കോടതിയില്‍ ഹാജരാക്കുമ്പോള്‍ അവരുടെ താല്പര്യമനുസരിച്ച് പോകാനായി കോടതികള്‍ അനുവദിക്കുകയാണ് പതിവ്. എന്നാല്‍ മക്കളെ ഉപേക്ഷിച്ചുള്ള ഒളിച്ചോട്ടമാണെങ്കില്‍ ഇനിമുതല്‍ സ്വന്തം ഇഷ്ടപ്രകാരം കാമുകന്റെ അല്ലെങ്കിൽ കാമുകിയുടെ കൂടെ പോകാൻ കഴിയില്ല.മറിച്ച് യുവ മിഥുനങ്ങളെ കാത്തിരിക്കുന്നത് ഇരുമ്പഴികൾ ആയിരിക്കും . ജാമ്യമില്ലാത്ത വകുപ്പ് ആയതു കൊണ്ട് ആഴി എണ്ണേണ്ടി വരും എന്ന് ഉറപ്പാണ് . അതുകൊണ്ട് ഒളിച്ചോടാൻ പ്ലാൻ ചെയ്യുന്നവർ ഒന്ന് കൂടി ഒന്ന് ആലോചിച്ചു തീരുമാനമെടുക്കുന്നതാകും നല്ലത് . സ്വന്തം മക്കളെ ഇഷ്ടമില്ലെങ്കിലും ജയിലിൽ കിടക്കാൻ ഇത്തരക്കാർക്കും മടിയായിരിക്കുമല്ലോ
https://www.facebook.com/Malayalivartha