എന്റെ മകള്‍ ഭാവിയില്‍ ഒറ്റപ്പെട്ടു പോകരുത്; ഞാൻ മരിച്ചാല്‍ സ്വത്തിന്റെ ഏക അവകാശി മകള്‍ മാത്രമായിരിക്കും... രണ്ടാം ഭര്‍ത്താവിന് സ്വത്തില്‍ യാതൊരു അവകാശവും ഇല്ല!! കൊല്ലപ്പെടുന്നതിന് മുൻപ് തന്നെ മരണപ്പെടുമെന്ന ഭയം കൃതിയ്ക്കുണ്ടായിരുന്നു... കുണ്ടറയില്‍ ഭര്‍ത്താവ് കഴുത്തുഞെരിച്ച് കൊന്ന കൃതിയുടെ കത്ത് പുറത്ത്
ഭാര്യയെ കിടപ്പുമുറിയില്‍ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ യുവതിയുടെ കത്ത് പുറത്തായിരിക്കുകയാണ്. കുണ്ടറയിലായിരുന്നു സ്വത്തിന് വേണ്ടി ക്രൂരമായ കൊലപാതകം നടന്നത്. താന്‍ മരണപ്പെടുമെന്ന് യുവതി ഭയപ്പെട്ടിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയുള്ള കത്താണ് പുറത്ത് വന്നിരിക്കുന്നത്. ഭര്‍ത്താവ് തന്നെ കൊലപ്പെടുത്തുമെന്ന ഭയമാണ് യുവതി കത്തില്‍ പങ്കുവെച്ചിരിക്കുന്നത്. 'താന്‍ മരിച്ചാല്‍ സ്വത്തിന്റെ ഏക അവകാശി മകള്‍ മാത്രമായിരിക്കുമെന്നും രണ്ടാം ഭര്‍ത്താവിന് സ്വത്തില്‍ യാതൊരു അവകാശവും ഇല്ലെന്നും മകള്‍ ഭാവിയില്‍ ഒറ്റപ്പെട്ടു പോകരുത് എന്നുള്ളതുകൊണ്ടാണ് ഈ കത്ത് എഴുതുന്നത്' എന്നും കൃതി കത്തില്‍ പറയുന്നു.ഫ്രെബുവരി മൂന്നിനായിരുന്നു ഇരുവരുടെയും വിവാഹം. കൃതിയുടെ രണ്ടാം വിവാഹമായിരുന്നു ഇത്.
ആദ്യ വിവാഹത്തില്‍ യുവതിയ്ക്ക് മൂന്ന് വയസുള്ള മകളുണ്ട്. വിവാഹ ശേഷം വൈശാഖ് ജോലി തേടി വിദേശത്തേയ്ക്ക് പോയെങ്കിലും ഒന്നര മാസത്തിന് ശേഷം തിരികെയെത്തി. ഇതിനിടെ, കേരളത്തിന് പുറത്ത് പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് സീറ്റ് തരപ്പെടുത്തി നല്‍കുന്ന സംരംഭം ആരംഭിച്ചതായും പറയുന്നു. ഇതിനായി വായ്പയെടുത്തും മറ്റും കൃതിയുടെ മാതാപിതാക്കള്‍ 25 ലക്ഷം രൂപയോളം വൈശാഖിന് നല്‍കിയിരുന്നു. പിന്നീട് വീടിന്റെ ആധാരം ആവശ്യപ്പെട്ടുവെങ്കിലും നല്‍കിയില്ല. ഇതേച്ചൊല്ലി പിണങ്ങിക്കഴിയുകയായിരുന്ന വൈശാഖ് തിങ്കളാഴ്ച വൈകിട്ട് കൃതിയുടെ മുളവനയിലെ വീട്ടിലെത്തി. വൈശാഖില്‍ നിന്നും തനിക്ക് ഭീഷണിയുള്ളതായി കൃതി അമ്മയെ നേരത്തെ തന്നെ അറിയിച്ചിരുന്നു. ഇതിനിടെ വീട്ടിലെത്തിയ വൈശാഖ് കൃതിയുമൊത്ത് കിടപ്പുമുറിയില്‍ കയറിയെങ്കിലും വാതില്‍ അകത്തു നിന്നും അടയ്ക്കാന്‍ കുടുംബാംഗങ്ങള്‍ അനുവദിച്ചില്ല. രാത്രി 9.30 തോടെ കൃതിയുടെ അമ്മ ഇരുവരെയും അത്താഴം കഴിക്കാനായി വിളിച്ചു.
വാതില്‍ തുറന്ന വൈശാഖ് തങ്ങള്‍ സംസാരിക്കുകയാണെന്നും പിന്നീട് കഴിച്ചോളാമെന്നും അറിയിച്ചു. 10.45 ആയിട്ടും ഇരുവരും പുറത്ത് വരാതിരുന്നതിനെ തുടര്‍ന്ന് വീണ്ടും മുട്ടിവിളിച്ചു. വാതില്‍ തുറന്നപ്പോള്‍ കൃതി കട്ടിലില്‍ കിടക്കുകയായിരുന്നു. സംസാരിക്കുന്നതിനിടെ കൃതി കുഴഞ്ഞു വീണതാണെന്നും ആശുപത്രിയില്‍ എത്തിക്കാമെന്നും പറഞ്ഞ് കാറില്‍ കയറിയ വൈശാഖ് വാഹനം ഓടിച്ച് പോകുകയായിരുന്നു. കൊലപാതക ശേഷം രക്ഷപെട്ട ഇയാള്‍ പിന്നീട് പോലീസില്‍ കീഴടങ്ങുകയായിരുന്നു.
https://www.facebook.com/Malayalivartha