ബംഗ്ലാദേശുകാർ കേരളത്തെ കുരുതിക്കളമാക്കുന്നു; സൂക്ഷിക്കണം ഈ അപരിചിതരെ..
അന്യസംസ്ഥാന തൊഴിലാളികളുടെ പറുദീസയാണ് ഇന്ന് കേരളം. അതോടൊപ്പം തന്നെ ഭീതിജനകമായ ചാറ്റുപാടുകളും ഇവരുടെ സംഭാവനയാണ്. കേരളത്തിൽ കുറ്റകൃത്യങ്ങളുടെ മലവെള്ളപാച്ചിലാണ് ഈയിടെയായി. അതിൽ മിക്ക കൊലപാതകങ്ങളുടെയും പിന്നിൽ ബംഗ്ലാദേശുകാരായ തൊഴിലാളികൾ ആണ് എന്നതാണ് വസ്തുത. തൊഴിലാളികൾ എന്ന വ്യാജേന കേരളത്തിലേക്ക് കുടിയേറിയ ഈ കൊടുംഭീകരർ കേരളത്തെ കുരുതിക്കളമാക്കുമോ എന്ന പേടിയിലാണ് കേരള ജനത.
അന്യസംസഥാന തൊഴിലാളികൾ എന്ന വ്യാജേന ബംഗ്ലാദേശ് ഭീകര വാദികൾ കേരളത്തിലേക്ക് കടന്നിട്ടുണ്ടെന്നു നാളുകൾക്കു മുൻപേ തന്നെ ഇന്റലിജെൻസ് ബ്യൂറോ യുടെ മുന്നറിയിപ്പ് ഉണ്ടായിരുന്നു. അതോടൊപ്പം ലൈംഗിക തൊഴിലാളികളും ഏജന്റ്മാർ മുഖേന കേരളത്തിൽ ധാരാളം പ്രവർത്തിക്കുന്നു എന്നു എയ്ഡ്സ് കണ്ട്രോൾ അതോറിറ്റി യും പറയുന്നു. ബംഗ്ലേദേശ് ,മറാഠി ഭാഷകളിൽ എയ്ഡ്സ് ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കുന്ന തിരക്കിലാണ് ഇപ്പോൾ സന്നദ്ധ സംഘടനകൾ. എന്നാൽ അതിനേക്കാൾ ഭയാനകമായ അന്തരീക്ഷമാണ് അന്യസംസ്ഥാന തൊഴിലാളികൾ എന്ന വ്യാജേന കേരളത്തിൽ കഴിയുന്ന കൊടും ക്രിമിനലുകൾ ഇവിടെ സൃഷ്ടിക്കുന്നത്. അസം, ബംഗ്ലാദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും നിരവധി ഭീകരർ തൊഴിലാളികൾ എന്ന വ്യാജേന കേരളത്തിലേക്കു തുഴഞ്ഞു കയറിയതായി ഇന്റലിജിൻസ് റിപ്പോർട്ട് ചെയുന്നു.
പ്രവാസികളായ പലരുടെയും വീടുകളിൽ പ്രായമായ മാതാപിതാക്കൾ തനിച്ചാണ് താമസികുന്നത്. വീട്ടുജോലികൾക്കായും വൃദ്ധരായ ദമ്പതികളുടെ സഹായത്തിനായും എന്ന വ്യാജേന വീടുകളിൽ കയറി പറ്റുന്നവർ അവസാനം കൊലപാതകങ്ങളും മോഷണവും നടത്തി മുങ്ങുമ്പോഴാകും പുറംലോകമറിയുക. സ്ത്രീകൾ , അതുപോലെ ഒറ്റയ്ക്കു താമസിക്കുന്ന വയോധികർ എന്നിവരാണ് ഈ കൊടും ക്രിമിനലുകളുടെ ഇരകളാകുന്നവർ. സ്ത്രീകളുടെയും, വയോധികരുടെയും സുരക്ഷിതത്വം ഇപ്പോൾ മുൾമുനയിലാണ്. ഈ അടുത്തിടെ ചെങ്ങന്നൂരിൽ കൊല്ലപ്പെട്ട വൃദ്ധ ദമ്പതിമാരുടേത് ഉൾപ്പെടെ കേരളത്തെ നടുക്കിയ നിരവധി കൊലപാതകങ്ങൾക്ക് പിന്നിൽ ഈ കൊടും ക്രിമിനലുകൾ ആണ്.ഭവനഭേദനം, സ്ത്രീപീഢനം ,കൊലപാതകം, കഞ്ചാവ് വില്പന,ഉപയോഗം തുടങ്ങി നിരവധി കേസുകളാണ് ഇവർ പ്രതികളായി പോലീസ് സ്റ്റേഷനുകളിൽ ഉള്ളത്.പെരുമ്പാവൂരിലെ ജിഷയെ അതി ക്രൂരമായി കൊലപ്പെടുത്തിയ ശേഷം ഒരു തെളിവ് പോലും അവശേഷിപ്പിക്കാതെ മുങ്ങിയ അമീറുൽ ഇസ്ലാമിനെ അതി വിദഗ്ധമായാണ് പോലീസ് വലയിലാക്കിയത്.അപ്പോഴും ബോധവത്കരണങ്ങൾ നടന്നു കൊണ്ടേയിരുന്നു. അപരിചിതരെ കണ്ടാൽ ജാഗ്രത പാലിക്കണമെന്നും അന്യനസംസഥാനം തൊഴിലാളികക്കു താമസ സൗകര്യങ്ങൾ നൽകുമ്പോൾ പോലീസ് സ്റ്റേഷനിൽ വിവരങ്ങൾ നല്കണമെന്നുമുള്ള നിർദേശങ്ങൾ കൃത്യമായി പാലിക്കപെട്ടുവോ..
അങ്ങനെയെങ്കിൽ വീണ്ടും ദാരുണമായ കൊലപാതകങ്ങൾ നമ്മളെ നടുക്കുമായിരുന്നോ.. നമ്മുടെ ചില അനാസ്ഥകൾ ഇല്ലാതാക്കിയത് , വീണ്ടും കവർന്നെടുക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നത് കേരളത്തിലെ സ്ത്രീകളുടെയും പിഞ്ചു കുഞ്ഞുങ്ങളുടെയും വൃദ്ധരുടെയും ഒക്കെ മാനവും ജീവനുമാണ്.
ജിഷക്കു ശേഷം മോളി.. പുത്തൻവേലിക്കരയിലെ അറുപത് വയസുള്ള മോളിയെ ആസാം സ്വദേശി പരിമൾ സാഹുവാണ് അതി നിഷ്ടൂരമായി കൊലപ്പെടുത്തിയത്. കിടപ്പുമുറിയിൽ നന്ഗ്നമാക്കപ്പെട്ടു രക്തത്തിൽ കുളിച്ച നിലയിലായിരുന്നു മോളിയുടെ മൃതദേഹം. ഒന്നര ഏക്കറിലെ ഇരുനില വീട്ടിലായിരുന്നു മാനസിക രോഗിയായ മകനോടൊപ്പം മോളിയുടെ താമസം.ഇവരുടെ വീടിനോടു ചേർന്നുള്ള കെട്ടിട ത്തിൽ പതിനഞ്ചോളം അന്യ സംസ്ഥാന തൊഴിലാളികളാണ് താമസിച്ചിരുന്നത്.
ഇടത്തിക്കാട് അമ്പിനാട് വീട്ടിൽ തമ്പിയുടെ മകൾ നിമിഷയെ ഇതര സംസ്ഥാന തൊഴിലാളിയായ ബിജു കുത്തിക്കൊന്നത് പണത്തിനു വേണ്ടി.. മുത്തശ്ശിയുടെ മാല പൊട്ടിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെ യാണ് നിമിഷ കുത്തേറ്റു മരിച്ചത്. വയോധികർ മുതൽ പിഞ്ചു കുഞ്ഞുങ്ങൾ വരെ ഇത്തരക്കാരുടെ ക്രൂരതയ്ക്ക് ഇരകളാകുന്നുണ്ട്. പൊന്നാനിയിൽ നാലര വയസുകാരിയെ പീഢിപ്പിക്കാൻ ശ്രമിച്ച അന്യസംസഥാന തൊഴിലാളിയെ ഏപ്രിലിൽ നാട്ടുകാർ പിടികൂടിയതും ഞെട്ടലുളവാക്കുന്ന വാർത്തയാണ്.
ഇന്റലിജിൻസ് റിപ്പോർട്ട് ഉണ്ടായിട്ടും ഇത്തരം ക്രൂര കൃത്യങ്ങൾ ആവർത്തിക്കപ്പെടുന്നത് സംസഥാനത്തെ ആഭ്യന്തര വകുപ്പിന്റെ പരാജയം ആണ്. കൃത്യമായ പരിശോധനകളിലൂടെയും കർക്കശമായ നിയമങ്ങളിലൂടെയും ഒരു പരിധിവരെ കേരളം കുരുതിക്ക ള മാകുന്നത് തടയാൻ സാധിക്കും.സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവർ വീടുകളിൽ അല്ലെങ്കിൽ തൊഴിലിടങ്ങളിൽ എത്തുമ്പോൾ അവരെ കുറിച്ച് കൃത്യമായ വിവരങ്ങൾ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കുക എന്ന നിയമത്തെ കുറിച്ചു പൊതുജനങ്ങളെ ബോധവത്കരിക്കേണ്ടത് അനിവാര്യമാണ്. അതോടൊപ്പം തന്നെ തൊഴിലാളികളുടെ ഏജന്റ്മാർക്ക് കൃത്യമായ രൂപരേഖകൾ നൽകികൊണ്ട് ലൈസൻസ് നൽകുകയും തൊഴിലാളികളുടെ തിരിച്ചറിയൽ രേഖകൾ നിര്ബന്ധമാകുകയും വേണം. കൃത്യമായ പരിശോധനകളും മുൻകരുതലുകളും ഇല്ലെങ്കിൽ കേരളം കുരുതിക്കളമാകും എന്നതിൽ സംശയമില്ല..മറ്റൊരു ജിഷയോ ചെങ്ങന്നുർ ദമ്പതിമാരോ ആ വർത്തിക്കപെടാതിരിക്കാൻ ഭരണ സംവിധാനം പ്രവർത്തനക്ഷമമായേ തീരു..അതോടൊപ്പം നമ്മൾ നമുക്ക് ചുറ്റുമുള്ള ആപകടങ്ങളെ തിരിച്ചറിയാൻ ജാഗ്രത പാലിക്കുകയും വേണം.
https://www.facebook.com/Malayalivartha