ചരിത്ര പ്രധാനമായ സുപ്രീം കോടതി വിധിക്ക് പിന്നാലെ ചങ്കിടിപ്പ് കൂട്ടി ശബരിമലയിലെത്തിയ സ്ത്രീകൾ...
12 വര്‍ഷം നീണ്ട നിയമ പോരാട്ടങ്ങൾക്ക് ഒടുവിലാണ് ശബരിമലയില്‍ യുവതി പ്രവേശനം സാധ്യമാക്കി കൊണ്ടുള്ള ചരിത്രവിധി സുപ്രീം കോടതി 2018 സപ്തംബര്‍ 28 ന് പുറപ്പെടുവിച്ചത്. സ്ത്രീപ്രവേശനത്തെ എതിര്‍ത്തും അനുകൂലിച്ചുമുള്ള എല്ലാ കക്ഷികളുടെയും വാദപ്രതിവാദങ്ങള്‍ ഇഴകീറി പരിശോധിച്ചുകൊണ്ടായിരുന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചിന്‍റെ വിധി വന്നത്. ആർത്തവത്തിൻറെ പേരിൽ സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശനം അനുവദിക്കാതിരിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് പറഞ്ഞ കോടതി എല്ലാ പ്രായത്തിലുള്ള സ്ത്രീകൾക്കും ക്ഷേത്രത്തിൽ പ്രവേശിക്കാമെന്ന് വ്യക്തമാക്കി. ചരിത്ര പ്രധാനമായ സുപ്രീം കോടതി വിധിക്ക് പിന്നാലെ 10നും 50 വയസിനും ഇടയിൽ പ്രായമുളള നിരവധി സ്ത്രീകളാണ് ദർശനം നടത്താനായി കഴിഞ്ഞ മണ്ഡല കാലത്ത് ശബരിമലയിലെത്തിയത്.
വിധി നടപ്പാക്കാന്‍ സര്‍ക്കാന്‍ രംഗത്തെത്തിയതോടെ സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ ശബരിമലയിലും പരിസരത്തും പ്രതിഷേധങ്ങള്‍ അരങ്ങേറി. വിശ്വാസ സംരക്ഷണമെന്ന പേരിൽ പ്രതിഷേധകർ നിലയ്ക്കലും പമ്പയിലും തമ്പടിച്ചു.സംഘർഷത്തെത്തുടർന്ന് തുടർന്ന് ദർശനം നടത്താനാകാതെ പല യുവതികൾക്കും മടങ്ങേണ്ടി വന്നു. ദർശനം നടത്താൻ എത്തിയ 50 വയസ് തികഞ്ഞ സ്ത്രീയെ പോലും പ്രതിഷേധക്കാർ ആക്രമിച്ചു. ഇതോടെ മണ്ഡല മകരവിളക്ക് സീസണിൽ ശബരിമലയിൽ കൂടുതൽ പോലീസിനെ സർക്കാർ ശബരിമലയിൽ വിന്യസിച്ചു. പ്രക്ഷോഭത്തിന്‍റെ ഭാഗമായി 9000 ക്രിമിനല്‍ കേസുകളിലായി 27000 പേരാണ് കേരളത്തില്‍ അറസ്റ്റിലായത്.പ്രതിഷേധങ്ങള്‍ക്കിടെ 2019 ന് ജനവരി 2 ന് ബിന്ദു തങ്കം, കനഗ ദുര്‍ഗ എന്നിവര്‍ ശബരിമലയില്‍ പ്രവേശിച്ച് സുപ്രീം കോടതി വിധി നടപ്പാക്കി ചരിത്രമായി.
കഴിഞ്ഞ വർഷം സെപ്തംബർ 28ന്.തൊട്ട് പിന്നാലെ ഒക്ടോബർ 17ന് 45 വയസുള്ള ആന്ധ്ര സ്വദേശിനി മാധവി ദർശനത്തിനായി ശബരിമലയിൽ എത്തി.എന്നാൽ പമ്പയിൽ നിന്നു മല കയറാൻ ശ്രമിച്ച ഇവരെ പ്രക്ഷോഭക്കാര്‍ തടഞ്ഞു. തൊട്ടടുത്ത ദിവസം മല കയറാൻ ഒരുങ്ങിയ ന്യൂയോർക്ക് ടൈംസ് ലേഖിക സുഹാസിനി രാജും സംഘർഷത്തെ തുടർന്ന് മടങ്ങി. ഹൈദരാബാദിൽ നിന്നുളള മാധ്യമ പ്രവർത്തക കവിത ജക്കാലും കൊച്ചിയിലെ ബി.എസ്.എൻ.എൽ ജീവനക്കാരി രഹന ഫാത്തിമയും ഒക്ടോബർ 19 ന് മല ചവിട്ടാനെത്തി.
ഇരുവരുമായി പൊലീസ് സന്നിധാനത്തിന് തൊട്ട് താഴെ വരെയെത്തിയെങ്കിലും ക്ഷേത്രം അടച്ചിടുമെന്ന തന്ത്രിയുടെ മുന്നറിയിപ്പിനെത്തുടർന്ന് തിരിച്ചിറക്കി. ദർശനത്തിനായി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ ആക്ടിവിസ്റ്റ് തൃപ്തി ദേശായിയ്ക്ക് പ്രതിഷേധത്തെ തുടർന്ന് അവിടെ നിന്നു തന്നെ മടങ്ങേണ്ടി വന്നു.എന്നാൽ എല്ലാ പ്രതിഷേധങ്ങളെയും മറികടന്ന് 2019 ജനുവരി 2ന് ബിന്ദു,കനകദുർഗ എന്നീ യുവതികൾ ശബരിമലയിൽ ദർശനം നടത്തി. മഫ്ടി പൊലീസിന്റെ അകമ്പടിയിൽ പുലർച്ചെ അതീവ രഹസ്യമായിട്ടാണ് ഇരുവരും ദർശനം നടത്തിയത്. യുവതീ പ്രവേശനത്തെ തുടർന്ന് അശുദ്ധി ആരോപിച്ച് ക്ഷേത്ര നട അടച്ചതും പിന്നീട് വിവാദമായി.
വിധി കേരളത്തില്‍ വലിയ പ്രക്ഷോഭങ്ങള്‍ക്ക് വഴിവെക്കുകയും വിധി തിരുത്തുമെന്ന പ്രതീക്ഷയില്‍ നിരവധി വ്യക്തികളും സംഘടനകളും കോടതിയില്‍ റിവ്യൂ ഹര്‍ജി നല്‍കുകയും ചെയ്തിരുന്നു. ഈ ഹര്‍ജികള്‍ പരിഗണിക്കണമോയെന്ന കാര്യത്തിലാണ് സുപ്രീംകോടതി തീരുമാനം എടുക്കുന്നത്.
https://www.facebook.com/Malayalivartha