Widgets Magazine
02
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പുതുവര്‍ഷത്തില്‍ വൈബ് 4 വെല്‍നസില്‍ പങ്കാളികളായി 10 ലക്ഷത്തോളം പേര്‍


ജസ്റ്റിസ് സൗമെന്‍ സെന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആകും.... ജനുവരി 9 നാകും പുതിയ ചീഫ് ജസ്റ്റിസായി സെന്‍ ചുമതലയേല്‍ക്കുക


മരക്കൂട്ടം മുതൽ നടപ്പന്തൽ വരെ നീണ്ട ക്യൂ... പുതുവർഷ പുലരിയിൽ ഭക്തജന തിരക്കിലമർന്ന്‌ സന്നിധാനം.....


സങ്കടമടക്കാനാവാതെ... അശ്വിന്റെ വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കെയാണ് വിധി തട്ടിയെടുത്തത്....


പുതുവർഷത്തെ വരവേറ്റ് ലോകം.... കൊച്ചിക്ക് സമാനമായി ഭീമൻ പാപ്പാഞ്ഞിയെ കത്തിച്ചാണ് തലസ്ഥാനവും പുതുവത്സരം ആഘോഷമാക്കിയത്.... നവോന്മേഷത്തിൽ നാടെങ്ങും ആഘോഷ ലഹരിയിൽ... ഏവർക്കും പുതുവത്സരാശംസകൾ

ശബരിമല ഏഷ്യയിലെ ഏറ്റവും വലിയ അന്നദാന പുര, അഭിമാനമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, ദിവസവും ഭക്ഷണം കഴിച്ചു മടങ്ങുന്നത് കാൽ ലക്ഷത്തോളം ആളുകൾ, ഏഷ്യയിലെ ഏറ്റവും വലിയ അന്നദാന പുരയില്‍ വേണ്ട സംവിധാനങ്ങള്‍ ഒരുക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും; ആധുനിക സംവിധാനങ്ങളെല്ലാം ഈ അന്നദാനപുരയില്‍ ഉണ്ടെന്നുള്ളത് മറ്റൊരു സവിശേഷത

06 DECEMBER 2019 09:15 AM IST
മലയാളി വാര്‍ത്ത

ശബരിമലയിലെ അന്നദാന പുരയില്‍ ഒരു ദിവസം ഭക്ഷണം കഴിച്ചു മടങ്ങുന്നത് 25,000 ത്തോളം പേര്‍ . ഏഷ്യയിലെ ഏറ്റവും വലിയ അന്നദാന പുരയില്‍ വേണ്ട സംവിധാനങ്ങള്‍ ഒരുക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും. ആധുനിക സംവിധാനങ്ങളെല്ലാം ഈ അന്നദാനപുരയില്‍ ഉണ്ടെന്നതാണ് സവിശേഷത. തീര്‍ത്ഥാടനത്തിനെത്തുന്ന ഭക്തര്‍ ഒരു തവണയെങ്കിലും എത്തേണ്ട സ്ഥലമാണ് ദേവസ്വം ബോര്‍ഡിന്റെ ഈ അന്നദാന മണ്ഡപം. അത്യാധുനിക സംവിധാത്തില്‍ ചൂടുവെള്ളത്തില്‍ കഴുകിയാണ് കഴിക്കാനുള്ള പാത്രങ്ങള്‍ ഇവിടെ തീര്‍ഥാകടരുടെ മുന്നിലെത്തിക്കുന്നത്. ഇരുപത്തിനാലു മണിക്കൂറും ഭക്ഷണം വിളമ്ബുന്ന സന്നിധാനത്തെ അന്നദാനപുര എല്ലാ തീര്‍ഥാടകരുടെയും ആശ്രയകേന്ദ്രമാണ്. രാവിലെ ഏഴുമണിക്ക് തുടങ്ങുന്ന പ്രഭാതക്ഷണം മുതല്‍ അടുത്ത ദിവസം പുലര്‍ച്ചെ അഞ്ചുമണിക്ക് അവസാനിക്കുന്ന ചെറു ഭക്ഷണത്തിന് വരെ ഭക്തരുടെ നീണ്ട നിരയാണ്. ഇരുപത്തിയയ്യാരിത്തോളം പേരാണ് ഇവിടെ നിന്ന് ഒരു ദിവസം ഭക്ഷണം കഴിച്ചു മടങ്ങുന്നത്. കഴിഞ്ഞ വര്‍ഷം വരെ തീര്‍ഥാടകര്‍ തന്നെ ആഹാരം കഴിക്കുന്ന പാത്രം കഴുകിവെയ്ക്കണമായിരുന്നു. എന്നാല്‍ ഇത്തവണ ഇതിനായി ദേവസ്വം ബോര്‍ഡ് ജീവനക്കാരെ നിയമിച്ചു. ചൂടുവെള്ളത്തില്‍ കഴുകി മെഷീനീലുടെ ഉണക്കിയെടുക്കുന്ന പാത്രം പൂര്‍ണമായും അണുവിമുക്തമായാണ് ഭക്തരുടെ മുന്നില്‍ എത്തുന്നത്.ഭക്ഷണം കഴിക്കാനെത്തുന്നവരെല്ലാം തൃപ്തിയോടെയാണ് ഈ അന്നദാന പുരയില്‍ നിന്ന് മടങ്ങുന്നത്. അന്‍പതിനായിരം പേര്‍ക്ക് ഏതു സമയവും ഭക്ഷണം നല്‍കാനുള്ള സംവിധാനം ദേവസ്വം ബോര്‍ഡ് ഇവിടെ ഒരുക്കിയിട്ടുണ്ട്.

അതേസമയം സന്നിധാനത്തെ അന്നദാനമണ്ഡപത്തിൽ ദിവസേന കാൽ ലക്ഷത്തോളം ആളുകൾ ഭക്ഷണം കഴിച്ചു മടങ്ങുമ്പോൾ സംതൃപ്തിയോടെ അതുനോക്കി നില്ക്കുന്ന ഒരാളുണ്ട്. ആലപ്പുഴ ഹരിപ്പാട് കരുവാറ്റ കൃഷ്ണവിലാസത്തിൽ പത്മനാഭൻ നായർ എന്ന അറുപത്തിയഞ്ചുകാരൻ. ഒരു കുറവും കൂടാതെ ആളുകൾ അന്നമുണ്ണുമ്പോൾ അതു തയ്യാറാക്കി നല്കുന്ന വലിയ പാചകക്കാരൻ. സാക്ഷാൽ നളന്റെ കൈപ്പുണ്യം. കഴിഞ്ഞ പതിനാറുവര്‍ഷമായി ദേവസ്വം അന്നദാന മണ്ഡപത്തിന്റെ മുഖ്യപാചകക്കാരനാണ് പത്മനാഭന്‍ നായര്‍. കഴിഞ്ഞവര്‍ഷം വരെ പഴയ അന്നദാനമണ്ഡപത്തിൽ ഒരുദിവസം ശരാശരി ഭക്ഷണം കഴിച്ചിരുന്നത് പതിനായിരത്തോളം പേരായിരുന്നു. എന്നാൽ ഈ വര്‍ഷം പുതിയ അന്നദാനമണ്ഡപത്തില്‍ ഒരുദിവസം ഭക്ഷണം കഴിക്കുന്നത് ഏകദേശം കാല ലക്ഷത്തോളം പേരാണ്.

ഇത്രയും പേര്‍ക്ക് ഭക്ഷണം ഒരുക്കുമ്പോഴും ഒരു പാകപ്പിഴയും വരാത്തത് അയ്യപ്പന്റെ കാരുണ്യം കൊണ്ടാണെന്ന് പത്മനാഭൻ നായര്‍ വിശ്വസിക്കുന്നു. നാല്പ്പതുപേരാണ് പത്മനാഭന്നായരെ സഹായിക്കാൻ ഊട്ടുപുരയിലെ അടുക്കളയിലുള്ളത്. രാവിലെ ഉപ്പുമാവും, കടലയും, കരിപ്പെട്ടി കാപ്പിയും, ജീരകവെള്ളവും. ഉച്ചയ്ക്ക് ചോറ്, സാമ്പാര്‍, അവിയല്‍, തോരന്‍, അച്ചാര്‍, രസം എന്നിവയും വൈകീട്ട് കഞ്ഞി, ചെറുപയര്‍ തോരന്‍, അച്ചാര്‍ എന്നിവയും തുടര്‍ന്ന് വീണ്ടും ഉപ്പുമാവും കടലയുമാണ് ഭക്തര്‍ക്ക് നല്‍കുന്ന ഭക്ഷണം. ദിവസവും ഒരുമണിക്കൂര്‍ മാത്രമാണ് ഭക്ഷണവിതരണത്തില്‍ ലഭിക്കുന്ന ഇടവേള. ഇപ്പോള്‍ തന്നെ എട്ടരലക്ഷത്തോളം പേര് അന്നദാനമണ്ഡപത്തില്‍നിന്നു ഭക്ഷണം കഴിച്ചുകഴിഞ്ഞു. ശബരിമല ദര്‍ശനത്തിനെത്തുന്ന വി.ഐ.പികളെല്ലാം പത്മനാഭന്‍ നായരുടെ ഭക്ഷണം തേടിവരുന്നത് ഭഗവാന്‍ തന്ന കൈപ്പുണ്യം കൊണ്ടാണെന്ന് പത്മനാഭന്നായര് പറയുന്നു. പത്മനാഭന്‍ നായര്‍ തയ്യാറാക്കുന്ന ഭക്ഷണത്തിന് പ്രത്യേക രുചിയാണെന്ന് കഴിക്കുന്നവര്‍ സാക്ഷ്യപ്പെടുത്തുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കിണറിനുള്ളിൽ കാട്ടാനക്കുട്ടിയുടെ ജഡം കണ്ടെത്തി....  (17 minutes ago)

ആധുനിക കേരളത്തെ രൂപപ്പെടുത്തുന്നതിൽ നവോത്ഥാന പ്രസ്ഥാനത്തിന്റെ നെടുനായകത്വം വഹിച്ചവരിൽ ഒരാളാണ് മന്നത്ത് പത്മനാഭനെന്ന് മുഖ്യമന്ത്രി  (27 minutes ago)

ജനുവരി മാസത്തെ റേഷന്‍ വിതരണം നാളെ ആരംഭിക്കും...  (42 minutes ago)

യുവാവ് കടലിൽ കുളിക്കുന്നതിനിടെ മുങ്ങിമരിച്ചു....  (59 minutes ago)

പ്രതി സംസ്ഥാനം വിട്ടിട്ടില്ലെന്ന നിഗമനത്തില്‍ പോലീസ്  (1 hour ago)

പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്ത് ....  (1 hour ago)

. ട്രെയിനുകൾ വൈകിയോടുന്നു...  (2 hours ago)

ശബരിമലയിൽ തീർത്ഥാടക പ്രവാഹം  (2 hours ago)

ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ ഒരു വയസ്സുകാരി ....  (2 hours ago)

പൊങ്കാലയ്ക്ക് ദിവസങ്ങൾ ബാക്കിനിൽക്കെ,തട്ടിക്കൂട്ട് പണി നടത്തി ബില്ലുകൾ മാറാൻ ...  (2 hours ago)

കോവൂർ സ്വദേശിയുടെ മൃതദേഹം ഖബറടക്കി  (3 hours ago)

ആദ്യ സ്ളീപ്പർ ട്രെയിൻ ഗുവാഹത്തി-കൊൽക്കത്ത റൂട്ടിൽ ഓടിത്തുടങ്ങും.  (3 hours ago)

നവംബർ 2 നാണ് പ്രതി പിടിയിലായത്  (3 hours ago)

. ചികിത്സാ പിഴവാണ് മരണ കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം  (3 hours ago)

മൃതദേഹം ചാക്കിൽ കെട്ടി വിഴിഞ്ഞം കടലിൽ കെട്ടിത്താഴ്ത്തിയ കേസിൽ പ്രതികളെ വെറുതെ വിട്ടു  (4 hours ago)

Malayali Vartha Recommends