ഹോട്ടലുകളില്‍ സബ് കളക്ടര്‍, മൂന്നാര്‍ പഞ്ചായത്ത് ആരോഗ്യവകുപ്പ് അധിക്യതര്‍ എന്നിവരുടെ വ്യാപക റെയ്‌ഡ്; പഴകിയ കോഴിയിറച്ചിയും പ്ലാസ്റ്റികും പിടിച്ചെടുത്തു
മൂന്നാര്‍ ടൗണിലും പഴയമൂന്നാറിലും സബ് കളക്ടര്‍, മൂന്നാര്‍ പഞ്ചായത്ത് ആരോഗ്യവകുപ്പ് അധിക്യതര്‍ എന്നിവരുടെ മിന്നല്‍ പരിശോധന നടത്തുകയുണ്ടായി. ഇതേതുടർന്ന് പ്രമുഖ ഹോട്ടലുകളില്‍ നിന്ന് പ്ലാസ്റ്റിക്കും പഴകിയ ഇതിനോടകം അടങ്ങിയ ഭക്ഷണ സാധനങ്ങളും പിടിച്ചെടുത്ത് പിഴ ഈടാക്കുകയും ചെയ്തു. എന്നാൽ നിരോധിത പ്ലാസ്റ്റിക് സംസ്ഥാനമൊട്ടാകെ നിരോധിച്ചതിനെ പശ്ചാത്തലത്തിൽ സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം നിരോധിത പ്ലാസ്റ്റിക്ക് ഉത്പന്നങ്ങള്‍ പിടിച്ചെടുക്കുന്നതിനായാണ് സംഘം മൂന്നാര്‍ ടൗണില്‍ പരിശോധനകള്‍ ആരംഭിച്ചത് തന്നെ.
എന്നാല്‍ സംഭവിച്ചത് മറ്റൊന്നാണ്. ഇതിന്റെ ഭാഗമായി പഴയമൂന്നാര്‍ മൂലക്കടയില്‍ നടത്തിയ പരിശോധനയില്‍ കച്ചവടസ്ഥാപനങ്ങളില്‍ നിന്നും നിരോധിത പ്ലാസ്റ്റിക്ക് ഉത്പന്നങ്ങളും കാലാവധി കഴിഞ്ഞ ഭക്ഷണ സാധനങ്ങളും പിടിച്ചെടുക്കുകയുണ്ടായി. ഇതേതുടര്‍ന്ന് സമീപത്തുള്ള പ്രമുഖ ഹോട്ടലില്‍ നടത്തിയ പരിശോധനയില്‍ പഴകിയ കോഴിയിറച്ചിയും കാലാവധി കഴിഞ്ഞ ഭക്ഷണവും പ്ലാസ്റ്റിക്കും പിടിച്ചെടുത്തു. ഇവരില്‍ നിന്നും തല്‍ക്ഷണം 10000 രൂപ പിഴ ഈടാക്കുകയുണ്ടായി.
അതേസമയം 15 വരെയാണ് സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം കച്ചവടസ്ഥാപനങ്ങള്‍ക്ക് ഇളവുകള്‍ നല്‍കിയത്. എന്നാല്‍ തുടര്‍ന്നും ചിലര്‍ ഇത്തരം നിരോധിത ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുകയാണ് എന്നതിന്റെ തെളിവായാണ് ഇപ്പോൾ ഈ സംഭവം പുറത്തേക്ക് വരുന്നത്. ഇതിന്റെ ആദ്യഘട്ടമെന്ന നിലയിലാണ് ചിലരില്‍ നിന്നും പിഴ ഈടാക്കിയത്. വരും ദിവങ്ങളില്‍ ബോധവത്കരണ ക്ലാസുകളടക്കം നല്‍കി ശക്തമായ നടപടികള്‍ തുടരുമെന്ന് സബ് കളക്ടര്‍ പ്രേംക്യഷ്ണന്‍ ഇതിനോടകം തന്നെ പറയുകയുണ്ടായി. മൂന്നാര്‍ പഞ്ചായത്ത് സെക്രട്ടറി ഡോ. അജിത്ത് കുമാര്‍, ഹെല്‍ത്ത് അധിക്യതര്‍, നിരവധി ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഈ പരിശോധനയില്‍ പങ്കെടുക്കുകയുണ്ടായി.
https://www.facebook.com/Malayalivartha