ഹെൽമറ്റ് വച്ചില്ലെങ്കിൽ ഉമ്മാക്കി പിടിക്കും; പുറകിലിരിക്കുന്നയാൾ ഹെൽമറ്റ് ധരിച്ചില്ലെങ്കിൽ സ്വകാര്യ കമ്പനി ഫൈനടിക്കും; കേരള പോലീസിന്റെ ട്രാഫിക്ക് എൻഫോഴ്സ്മെന്റ് സ്വകാര്യ മേഖലക്ക് കൈമാറുന്നു; ഫൈനടിക്കുന്ന കമ്പനി സ്വകാര്യമാകുമ്പോൾ പോലീസുകാരെ പോലെ തെറി വിളിക്കുമെന്ന് പേടിക്കേണ്ട !
പുറകിലിരിക്കുന്നയാൾ ഹെൽമറ്റ് ധരിച്ചില്ലെങ്കിൽ സ്വകാര്യ കമ്പനി ഫൈനടിക്കും. സീറ്റ് ബെൽറ്റ് ഇട്ടില്ലെങ്കിലും ഇതുതന്നെയാവും അവസ്ഥ. ഓരോ ഫൈനിനും ഡി ജി പിക്ക് എത്ര രൂപ കമ്മീഷൻ കിട്ടുമെന്ന് കൂടി മനസിലാക്കിയാൽ സംഭവം ജോറാകും!
ഇത് കളിയല്ല. തീർത്തും കാര്യം. ഫൈനടിക്കുന്ന കമ്പനി സ്വകാര്യമാകുമ്പോൾ പോലീസുകാരെ പോലെ തെറി വിളിക്കുമെന്ന് പേടിക്കേണ്ട ! കേരള പോലീസിന്റെ ട്രാഫിക്ക് എൻഫോഴ്സ്മെന്റ് സ്വകാര്യ മേഖലക്ക് കൈമാറുന്നു. ഇന്റഗ്രേറ്റഡ് ട്രാഫിക് എൻഫോഴ്സ്മെന്റ് പദധതിയാണ് സ്വകാര്യവത്കരിക്കുന്നത്. ഇക്കാര്യം കേരള പോലീസ് ഔദ്യോഗികമായി സമ്മതിച്ചു.
കേരള പോലീസിന്‍റെ ഇന്‍റഗ്രേറ്റഡ് ഡിജിറ്റല്‍ ട്രാഫിക് എന്‍ഫോഴ്സ്മെന്‍റ് പദ്ധതി സ്വകാര്യവല്‍ക്കരിക്കാന്‍ നീക്കം നടക്കുന്നുണ്ടെന്ന മാദ്ധ്യമവാര്‍ത്തകള്‍ വാസ്തവവിരുദ്ധമാണെന്ന് കാണിച്ച് കേരള പോലീസ് ഇറക്കിയ പത്രക്കുറിപ്പിലാണ് പദ്ധതി സ്വകാര്യവൽക്കരിക്കാൻ നീക്കമുണ്ടെന്ന വെളിപ്പെടുത്തലുണ്ടായത്.
വെളുക്കാൻ തേച്ചത് പാണ്ടായെന്ന് ചുരുക്കം. എയർപോർട്ടും പൊതുമേഖലാ സ്ഥാപനങ്ങളും വിറ്റു തുലയ്ക്കുകയാണെന്ന് പറഞ്ഞ് നരേന്ദ്രമോദിക്കെതിരെ സമരം ചെയ്യുന്ന സി പി എമ്മാണ് ട്രാഫിക് എൻഫോഴ്സമെന്റ് വരെ വിൽക്കുന്നത്.
ഉണ്ടക്ക് വരെ ഡിജിപി കമ്മീഷൻ വാങ്ങിയെന്ന ആരോപണം നിലനിൽക്കുമ്പോഴാണ് പ്രധാനപ്പെട്ട ഒരു മേഖല സ്വകാര്യ കമ്പനിക്ക് തീറെഴുതുന്നത്. കഴിഞ്ഞ 14 മാസത്തിനിടെ മൂന്ന് തവണയാണ് പദ്ധതിക്കുവേണ്ടി പോലീസ് ഇ-ടെന്‍ഡര്‍ ക്ഷണിച്ചതെന്ന് പോലീസ് വകുപ്പ് സമ്മതിക്കുന്നു. ഇതില്‍ രണ്ടുതവണയും ഒരു കമ്പനി മാത്രമേ അപേക്ഷിച്ചുള്ളൂ. മൂന്നാമതും ടെന്‍ഡര്‍ ക്ഷണിച്ചപ്പോള്‍ രണ്ടു കമ്പനികള്‍ അപേക്ഷിച്ചു. ഇതിന്‍റെ അടിസ്ഥാനത്തില്‍ പരിശോധനക്കായി സേനയിലെ മുതിര്‍ന്ന ഓഫീസര്‍മാരെ കൂടാതെ പുറത്തുനിന്നുള്ള വിദഗ്ധരുടെ സേവനം ലഭ്യമാക്കി.
ഐ ടി മിഷന്‍, സിഡാക്, നാറ്റ്പാക്, മോട്ടോര്‍ വാഹനവകുപ്പ് എന്നീ വകുപ്പുകളില്‍ നിന്ന് വിദഗ്ദരെ ലഭ്യമാക്കി ഇവാലുവേഷന്‍ കമ്മിറ്റി രൂപീകരിച്ചു. ഫീല്‍ഡ് ടെസ്റ്റ് ഉള്‍പ്പെടെയുള്ള ടെക്നിക്കല്‍ ഇവാലുവേഷന്‍ നടപടികള്‍ നടന്നുവരുന്നതേയുള്ളൂവെന്നാണ് പോലീസിന്റെ വിശദീകരണം . അവ പൂര്‍ത്തിയാക്കി ലഭിക്കുന്ന റിപ്പോര്‍ട്ട് പരിശോധിച്ചശേഷമാണ് ഫിനാന്‍ഷ്യല്‍ ബിഡ് തുറക്കുന്നത്. അതിനു ശേഷം മാത്രമേ ഏത് കമ്പനിക്കാണ് പദ്ധതി ലഭിക്കുന്നതെന്ന് പറയാനാകൂ. അത് ശുപാര്‍ശയായി സര്‍ക്കാരിന് നല്‍കി സര്‍ക്കാര്‍തലത്തിലെ പരിശോധനയ്ക്കും വിലയിരുത്തലിനും ശേഷം സര്‍ക്കാര്‍ ഉത്തരവായി പുറത്തിറങ്ങിയാല്‍ മാത്രമേ പദ്ധതി ഏതെങ്കിലും സ്ഥാപനത്തിന് നല്‍കിയെന്ന് പറയാനാകൂ. ടെക്നിക്കല്‍ ഇവാലുവേഷന്‍ പോലും ഇതുവരെ കഴിയാത്ത സാഹചര്യത്തില്‍ ഒരു കമ്പനിക്ക് മാത്രമായി പദ്ധതി നല്‍കാന്‍ ശ്രമം നടക്കുന്നുവെന്ന തരത്തിലുളള വാര്‍ത്തകള്‍ തികച്ചും അടിസ്ഥാനരഹിതമാണെന്ന് പോലീസ് ആസ്ഥാനം പറയുന്നു.
വാഹനങ്ങളുടെ അമിതവേഗവും സിഗ്നല്‍ ലംഘനവും ഉള്‍പ്പെടെയുള്ള ട്രാഫിക് കുറ്റകൃത്യങ്ങള്‍ കണ്ടെത്തി ഡ്രൈവര്‍മാര്‍ക്ക് ശിക്ഷനല്‍കാനും അതുവഴി നിരത്തുകളില്‍ യാത്ര സുഗമമാക്കാനും ഉദ്ദേശിച്ചാണ് ഇന്‍റഗ്രേറ്റഡ് ഡിജിറ്റല്‍ ട്രാഫിക് എന്‍ഫോഴ്സ്മെന്‍റ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. മറ്റ് പല സംസ്ഥാനങ്ങളിലും ഇപ്പോള്‍ ഇത്തരം പദ്ധതി നിലവിലുണ്ട്.
അതായത് കേരള പോലീസിലെ പ്രധാനപ്പെട്ട ഒരു വിഭാഗം സ്വകാര്യവത്കരിക്കുന്നു എന്നാണ് ഇതിന്റെ അർത്ഥം. അത് പോലീസ് തന്നെ സമ്മതിച്ചതാണ് മാധ്യമ പ്രവർത്തകരെ പോലും അത്ഭുതപ്പെടുത്തിയത്.
https://www.facebook.com/Malayalivartha