ഉണ്ട വിഷയത്തിൽ കോടതിയിൽ പോയത് സർക്കാരിന്റെ ആൾ; ഉണ്ട കാണാതായത് സി ബി ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കേരള ഹൈക്കോടതിയിലെത്തിയ ഹർജി ആരോപണ വിധേയരുടെ പ്രേരണയിൽ ഫയൽ ചെയ്തതാണെന്ന് സൂചന
ഉണ്ട കാണാതായത് സി ബി ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കേരള ഹൈക്കോടതിയിലെത്തിയ ഹർജി ആരോപണ വിധേയരുടെ പ്രേരണയിൽ ഫയൽ ചെയ്തതാണെന്ന് സൂചന. ഒരു പൊതുപ്രവർത്തകനാണ് സർക്കാരിനെതിരെ ഹൈകോടതിയിലെത്തിയത്. അദ്ദേഹം നിരന്തരം കേസുകൾ ഫയൽ ചെയ്യുന്ന വ്യക്തിയാണ്. പൊതുതാത്പര്യ ഹർജികൾ ഫയൽ ചെയ്യുമ്പോൾ അത് ചീഫ് ജസ്റ്റിസിന്റെ ബഞ്ചാണ് പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസിന്റെ ബഞ്ചിൽ ഒരു വിഷയത്തെ കുറിച്ച് സ്ഥിരമായി ഹർജികൾ ചെയ്യാൻ കഴിയാറില്ല. ഇക്കാര്യം മുൻകൂട്ടി കണ്ടുകൊണ്ടാണ് ഹർജി ഫയൽ ചെയ്തതാണെന്ന് സൂചനയുണ്ട്. അതായത് ഇത് സംബന്ധിച്ച് ഭാവിയിൽ വരാൻ സാധ്യതയുള്ള ഹർജികൾ തടയുകയാണ് ലക്ഷ്യം.
കോടതിയിലെത്തിയ ഹർജി മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ഫയൽ ചെയ്തതാണ്. മാധ്യമ വാർത്തകൾ മാത്രം അവലംബമാക്കി ഫയൽ ചെയ്യുന്ന ഹർജികൾ ചീഫ് ജസ്റ്റിസ് പരിഗണിക്കാറില്ലെന്ന കാര്യം പരാതി നൽകുന്നവർക്കെല്ലാം അറിയാം. ഇപ്പോൾ പരാതി നൽകിയ വ്യക്തി സ്ഥിരമായി കോടതിയിൽ കേസു കൊടുക്കുന്നയാളാണ്. അദ്ദേഹത്തിന് കോടതി നടപടികൾ അറിയില്ലെന്ന് പറയാനാവില്ല.
ഏതായാലും സർക്കാരിന് ഇത് വലിയൊരു ആശ്വാസമായി മാറി. ഇക്കാര്യം ചൂണ്ടിക്കാണിച്ച് സർക്കാരിന് നിഷ്പ്രയാസം മുന്നോട്ടുപോകാം. അതു തന്നെയാണ് സർക്കാർ ആഗ്രഹിച്ചത്. ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോർട്ടിന്റെ ലക്ഷ്യം ബഹ്റയെ രക്ഷപ്പെടുത്തുക എന്നതാണ്. ബഹ്റയുമായി കൂടിയാലോചിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയതെന്ന് പ്രതിപക്ഷം പറയുന്നു. അവരുടെ പരാതി നിസാരമായി തള്ളാനാവില്ല. ബഹ്റ നൽകിയ വിശദീകരണമാണ് ആഭ്യന്തര സെക്രട്ടറിയുടേതെന്ന പേരിൽ പുറത്തുവന്നത്. മുഖ്യമന്ത്രിയും മറ്റ് ഉയർന്ന ഉദ്യോഗസ്ഥരുമായി ആഭ്യന്തര സെക്രട്ടറി കൂടിയാലാചന നടത്തിയിരുന്നു. ഇതിൽ നിർണായകമായത് ചീഫ് സെക്രട്ടറിയുമായി നടത്തിയ ചർച്ചയാണ്.
അതിനിടെ വിജിലൻസ് ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികളെയെല്ലാം തങ്ങളുടെ വരുതിയിലാക്കാൻ സർക്കാർ ശ്രമം തുടങ്ങി. വിജിലൻസ് ഡയറക്ടർ തസ്തിക എ ഡി ജി പി യുടേതാക്കി മാറ്റാനാണ് ശ്രമം. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തെഴുതിയിട്ടുണ്ട്. മുമ്പ് ഇത്തരത്തിൽ ഉള്ള ഒരു കത്ത് കേന്ദ്രം നിരസിച്ചിരുന്നു.
ക്രൈം ബ്രാഞ്ച് മേധാവിയാക്കി തച്ചങ്കരിയെ കൊണ്ടുവന്നതിലൂടെ സർക്കാരിന്റെ പകുതി ജോലി തീർന്നു. ആരോപണം വന്നാൽ സർക്കാർ തച്ചങ്കരിയെ വിളിക്കും. തച്ചങ്കരി എല്ലാം കോംപ്ലിമെന്റാക്കും. അതാണ് തോക്കിന്റെ കാര്യത്തിൽ നടന്നത്. തച്ചങ്കരിക്ക് ഐ.ജി. ശ്രീജിത്തിന്റെ പിന്തുണയുണ്ട്. പോലീസിന്റെ അഴിമതിയെ കുറിച്ച് അന്വേഷണം ആവശ്യമില്ലെന്നാണ് സർക്കാരിന്റെ നിലപാട്.
" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha