ജീവിതാവസാനം വരെ മകളെ സൂക്ഷിക്കേണ്ടുന്നവൻ; പക്ഷേ... ഘാതകനായി! ഉത്രയുടെ മാതാപിതാക്കളുടെ ആ ചോദ്യം ; പൊട്ടിക്കരഞ്ഞ് സൂരജ്
തെളിവെടുപ്പിനിടെ വൈകാരിക രംഗങ്ങൾക്ക് സാക്ഷ്യം വഹിച്ച് ഉത്രയുടെ വീട് . എന്തിന് എന്റെ മകളെ കൊന്നുവെന്ന് അലമുറയിട്ട് കരഞ്ഞ് ചോദിക്കുന്ന ഉത്രയുടെ മാതാപിതാക്കളുടെ മുന്നിൽ സൂരജ് പൊട്ടിക്കരഞ്ഞു. സ്വന്തം മകളെ വിശ്വസിച്ച് ഏൽപിച്ച കരങ്ങൾ തന്നെ അവളുടെ ഘാതകനായി എന്ന കാര്യം വിശ്വസിക്കാൻ കഴിയുന്നില്ല ഉത്രയുടെ മാതാപിതാക്കൾക്ക്.... അഞ്ചലില്‍ യുവതി പാമ്പ് കടിയേറ്റ് മരിച്ച കേസിൽ ഒന്നാം പ്രതി സൂരജിനെ ഉത്രയുടെ വീട്ടില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയപ്പോൾ വികാര പരമായ രംഗങ്ങൾക്ക് സാക്ഷ്യം വഹിച്ചു ആ വീട്. മകളെ കൊന്നയാളെ വീട്ടില്‍ കയറ്റില്ലെന്ന് പറഞ്ഞ് ഉത്രയുടെ അമ്മ അലമുറയിട്ട് കരഞ്ഞു. . മാത്രമല്ല എന്തിനാണ് ഞങ്ങളുടെ മകളെ കൊന്നതെന്ന് ഉത്രയുടെ അച്ഛനും അമ്മയും കരഞ്ഞ് കൊണ്ട് സൂരജിനോട് ചോദിച്ചു. തെളിവെടുപ്പിനിടെ സൂരജും പൊട്ടി കരയുകയുണ്ടായി ഞാന്‍ ഒന്നും ചെയ്തിട്ടില്ലെന്ന് കരഞ്ഞ് കൊണ്ട് സൂരജും പറഞ്ഞു. ഉത്രയുടെ മുറിയും പരിസരവും പരിശോധിച്ച പൊലീസ് പാമ്പിനെ കൊണ്ടുവന്ന പാത്രം കണ്ടെത്തി. സ്ഥലത്ത് ഫോറൻസിക് വിദഗ്ധർ അടക്കം പരിശോധന നടത്തിയിരുന്നു.
കോവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതിനാലും, ആള്‍കൂട്ടം കൂടുന്നത് ഒഴിവാക്കാനും രാവിലെയാണ് സൂരജിനെ ഉത്രയുടെ വീട്ടില്‍ എത്തിച്ചത്. അതേസമയവും, അറസ്റ്റിലായ ഭര്‍ത്താവ് സൂരജിനെ ചോദ്യം ചെയ്ത പൊലീസിന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. കരിമൂര്‍ഖനെ കൊണ്ട് ഉത്രയെ കടിപ്പിച്ചുവെന്നാണ് സൂരജ് മൊഴി നല്‍കിയത്. ഉത്രയെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കുകയായിരുന്നു സൂരജിന്‍റെ ലക്ഷ്യം. ഉത്ര മരിച്ച ദിവസം തന്നെ വീട്ടുകാര്‍ ഉത്രക്ക് നല്‍കിയ 110 പവനില്‍ നിന്ന് 92 പവന്‍ ലോക്കറില്‍ നിന്ന് സൂരജ് എടുത്തിരുന്നു. മരണത്തിൽ സംശയം തോന്നതിരിക്കാനാണ് പാമ്ബിനെ ഉപയോഗിച്ച് കടിപ്പിച്ചത്. ഉത്രയെ പാമ്ബ് കടിക്കുന്നത് നോക്കി നിന്നുവെന്നും മരണം ഉറപ്പാക്കിയ ശേഷം കട്ടിലില്‍ ഉറങ്ങാതെ ഇരുന്നുവെന്നും ഇയാള്‍ മൊഴി നല്‍കുകയും ചെയ്‌തു .വലിയ ബാഗിലാക്കിയാണ് സൂരജ് കരിമൂര്‍ഖനെ വീട്ടിലേക്ക് കൊണ്ടുവന്നത്. ഉറങ്ങി കിടന്ന രാത്രി ഉത്രയുടെ മുകളില്‍ പാമ്ബിനെ കുടഞ്ഞിട്ടുവെന്നും രണ്ട് പ്രാവശ്യം പാമ്ബ് ഉത്രയെ കൊത്തിയെന്നും സൂരജ് മൊഴി നല്‍കി.
https://www.facebook.com/Malayalivartha