പതിനായിരം രൂപ കൊടുത്ത് എലിയെ പിടിക്കാന്‍ അണലിയെ വാങ്ങിയെന്ന പ്രചാരണം തെറ്റ്; പാമ്പ് പിടുത്തകാരന്‍ വന്നിരുന്നു; അത് ഞങ്ങളുടെ അറിവോടു കൂടിയായിരുന്നു; പ്രതികരണവുമായി സൂരജിന്റെ 'അമ്മ
തന്റെ മകന്‍ നിരപരാധിയാണെന്ന് ആവര്‍ത്തിച്ച് പറഞ്ഞ് ഉത്ര വധക്കേസിലെ പ്രതി സൂരജിന്‍റെ അമ്മ. പാമ്ബുകളെ കൈകാര്യം ചെയ്യാന്‍ സൂരജിന് അറിയുമായിരുന്നോ എന്ന ചോദ്യത്തിന് അതൊക്കെ ആരോപണങ്ങള്‍ കെട്ടിച്ചമച്ച ആരോപണങ്ങൾ മാത്രമാണെന്നും അവനെന്താ പാമ്ബുപിടുത്തക്കാരനാണോയെന്നുമായിരുന്നു സൂരജിന്‍റെ അമ്മ നൽകിയ മറുപടി. മാത്രമല്ല പ്രചരിക്കുന്ന മറ്റൊരു കഥയും തെറ്റാണെന്നും സൂരജിന്റെ 'അമ്മ രേണുക വ്യക്തമാക്കി. പതിനായിരം രൂപ കൊടുത്ത് എലിയെ പിടിക്കാന്‍ അണലിയെ വാങ്ങിയെന്ന കാര്യത്തിൽ വാസ്തവം ഇല്ലെന്നും അവർ പറഞ്ഞു . അണലിയെ വാങ്ങി ഇവിടെ വിട്ടാല്‍ അത് ഉടനെ എലിയെ പിടിക്കാന്‍ പോകുമോ എന്നും രേണുക ചോദിച്ചു. ''ഇവിടെ അടുത്തിടെ പാമ്ബുപിടുത്തകാരന്‍ വന്നിരുന്നുവെന്നും . അത് ഞങ്ങളുടെ അറിവോടു കൂടിയായിരുന്നുവെന്നും അവരെ പറഞ്ഞു . അടുത്തുള്ള വയലില്‍ വലിയ പാമ്ബിനെ കണ്ടിരുന്നു. അതിന്‍റെ തൊട്ടടുത്ത ദിവസം വീട്ടിലെ മീന്‍കുളത്തിന് സമീപവും വേറൊരു പാമ്ബിനെ കണ്ടുവത്രേ . എന്നാൽ ഇതോടെ നെറ്റില്‍ നിന്ന് നമ്ബറെടുത്ത് പാമ്ബിനെ പിടിക്കാന്‍ വാവാ സുരേഷിനെ വിളിച്ചു. പക്ഷേ കിട്ടിയില്ല. വേറൊരാളെ കിട്ടി. അവര്‍ പിറ്റേ ദിവസം ഇവിടെ വന്നു. രണ്ടു മൂന്നു പേരുണ്ടായിരുന്നു. അവര്‍ തിരഞ്ഞിട്ട് പാമ്ബിനെ കണ്ടില്ല. പാമ്ബിനെ ഇനി കണ്ടാല്‍ തല്ലിക്കൊല്ലരുതെന്ന് അവര്‍ പറഞ്ഞു. പേടിക്കാതിരിക്കാന്‍ ഞങ്ങളെ അവര്‍ കൂടെ കൊണ്ടുവന്ന ഒരു വിഷമില്ലാത്ത പാമ്ബിനെ തൊട്ടുനോക്കാനും പറഞ്ഞിരുന്നു .
ഇവന്‍റെ കൂടെയുള്ള സുരേഷ് എന്നയാളെ ഞങ്ങള്‍ ഇതിന് മുമ്ബ് കണ്ടിട്ടേയില്ലെന്നും അവർ പറഞ്ഞു. ഉത്ര മരിച്ച ദിവസം മുറിയില്‍ എസി പ്രവര്‍ത്തിച്ചിരുന്നില്ല. ? ഉത്രക്ക് എസി ഉപയോഗിക്കാന്‍ കഴിയില്ല. കാലിന് ശസ്ത്രക്രിയ കഴിഞ്ഞതായിരുന്നു . എസി ഉപയോഗിച്ചാല്‍ പ്രഷര്‍ താഴും. ഉത്ര സ്ഥിരം ഏതെങ്കിലും മരുന്ന് കഴിക്കുന്നുണ്ടായിരുന്നോ എന്ന് അറിയില്ലെന്നും സൂരജിന്‍റെ അമ്മ പറഞ്ഞു. തുടക്കം മുതൽ സൂരജിന് നേരെ ഉയർന്ന് വന്നിരിക്കുന്ന ആരോപണങ്ങളെ തള്ളി കളഞ്ഞിരിക്കുകയാണ് സൂരജിന്റെ 'അമ്മ.
https://www.facebook.com/Malayalivartha