ഓണ്‍ലൈന്‍ ക്ലാസിന് എത്തിയ ടീച്ചര്‍മാര്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയവർക്കെതിരെ നിയമ നടപടിക്കൊരുങ്ങി 'വിക്ടേഴ്‌സ്' ചാനൽ ;അത്യന്തം വേദനാജനകമാണെന്നും ഇതിനെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ടു പോവുമെന്നും കൈറ്റ് വിക്ടേഴ്‌സ് സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത്
സംസ്ഥാനത്ത് ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചിരിക്കുകയാണ് . വിക്ടേഴ്‌സ് ചാനലിലൂടെയാണ് ഓണ്‍ലൈന്‍ ക്‌ളാസുകൾ നടക്കുന്നത് . എന്നാൽ ഈ ക്ലാസുകൾ കൈകാര്യം ചെയ്ത അധ്യാപികമാര്‍ക്ക് എതിരെയും തങ്ങളുടെ തനി സ്വഭാവം കാണിച്ചിരിക്കുകയാണ് ചിലർ. അത്തരത്തിൽ അശ്ലീല പരാമര്‍ശം നടത്തിയവര്‍ക്കെതിരെ നിയമ നടപടിക്കൊരുങ്ങിയിരിക്കുകയാണ് വിക്ടേഴ്‌സ് ചാനല്‍.
ക്ലാസ് എടുത്ത ടീച്ചര്‍മാരുടെ ചിത്രങ്ങളും സ്‌ക്രീന്‍ ഷോട്ടുകളും ഉപയോഗിച്ച് അശ്ലീല പരാമര്‍ശങ്ങളാണ് ചിലര്‍ നടത്തിയത്. കൊച്ചുകുട്ടികള്‍ക്ക് കാണുന്നതിനായി ‘ഫസ്റ്റ് ബെല്ലില്‍ ‘ അവതരിപ്പിച്ച വീഡിയോകള്‍ പോലും സഭ്യതയുടെ എല്ലാ അതിരുകളും കടന്ന് ( നിര്‍ദ്ദോഷമായ ട്രോളുകള്‍ക്കപ്പുറം) സൈബറിടത്തില്‍ ചിലര്‍ അവതരിപ്പിക്കുന്നത് കണ്ടു. ഇത് അത്യന്തം വേദനാജനകമാണെന്നും ഇതിനെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ടു പോവുമെന്നും കൈറ്റ് വിക്ടേഴ്‌സ് സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത് പറഞ്ഞു.
ഫസ്റ്റ് ബെല്‍ എന്ന് പേരിട്ട പരിപാടിയില്‍ ഒന്നാം ക്ലാസ് മുതല്‍ 12ാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകള്‍ വിവിധ അധ്യാപകര്‍ എടുത്തിരുന്നു. അതിമനോഹരമായി കുട്ടികളുടെ മനസിലേക്ക് ആഴത്തിൽ കടന്നു ചെല്ലുന്നവയായിരുന്നു ആ ക്ലാസുകൾ. എന്നാൽ ഇതിനിടെയാണ് ട്രോളുകളും അശ്ലീല പരാമര്‍ശങ്ങളുമായി ചിലര്‍ രംഗത്ത് എത്തിയത്.
ഇന്ന് കേരളമാകെ തരംഗമാണ് ഒന്നാം ക്ലാസ്സിലെ ആ ടീച്ചറുടെ ക്ലാസ്സ് . സായി ശ്വേത ടീച്ചറിന്റെ ക്‌ളാസിൽ കേരളം ഒന്നടങ്കം ഹാജരായി എന്നുതന്നെ പറയാം.. അത്ര മനോഹരമാണ് ടീച്ചറുടെ അവതരണം. ജൂൺ ഒന്നിന് കുട്ടികളെ സ്കൂളിലാക്കി അവർ കരയുന്നുണ്ടോ എന്ന് ഒളിഞ്ഞു നോക്കി മറഞ്ഞിരിക്കുന്ന ആ അമ്മമാർക്ക് പകരം..നിറ കണ്ണുകളോടെ ,അമ്മമാരേ നോക്കി വിതുമ്പുന്ന കുട്ടികളോ ഇല്ലാത്ത ഒരു പ്രവേശനോത്സവത്തിനായിരുന്നു കേരളം സാക്ഷ്യം വഹിച്ചത്. ഒപ്പം കേരളത്തെ ഒന്നാകെ ഒന്നാം ക്ലാസ്സിലെ ആദ്യാനുഭവത്തിലേക്കു ഒരിക്കൽ കൂടി കൊണ്ടുപോകുകയും ചെയ്തു ഈ ക്ലാസ്. അച്ഛനും അമ്മയും മുത്തച്ഛനും മുത്തശ്ശിയുമെല്ലാം ഒന്നാംക്ലാസ്സിലെ ആദ്യപാഠം നുകരുന്ന കൊച്ചു കുട്ടിയായി. ശ്വേത ടീച്ചറുടേത് മാത്രമല്ല ഒന്നുമുതൽ പ്ലസ്ടു വരെ ഉള്ള ഓരോ ക്ലാസ്സുകളും അതി മനോഹരവും വിദഗ്ധവുമായി കൈകാര്യം ചെയ്തു എന്നത് യാഥാർഥ്യമാണ്..ഈ സത്യത്തിലേക്കാണ് ചിലർ തങ്ങളുടെ അശ്ളീല നോട്ടവുമായി കടന്നു ചെന്ന് സഭ്യതയുടെ അതിരുകൾ ലംഘിച്ചത്
ക്ലാസ് എടുത്ത ടീച്ചര്‍മാരുടെ ചിത്രങ്ങളും സ്‌ക്രീന്‍ ഷോട്ടുകളും ഉപയോഗിച്ച് അശ്ലീല പരാമര്‍ശങ്ങളാണ് ചിലര്‍ നടത്തിയത്അതുകൊണ്ടുതന്നെ അത്തരത്തിൽ അശ്ലീല പരാമര്‍ശം നടത്തിയവര്‍ക്കെതിരെ നിയമ നടപടിക്കൊരുങ്ങിയിരിക്കുകയാണ് വിക്ടേഴ്‌സ് ചാനല്‍
https://www.facebook.com/Malayalivartha