അച്ഛൻ ആശുപത്രിയിൽ! സഹായം ചോദിച്ചെത്തിയ 13 കാരിയുടെ സ്വകാര്യ ഭാഗങ്ങളിൽ കടന്നു പിടിച്ചു; ഫോൺ ചെയ്യാനെത്തിയ പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിൽ 78 വയസുകാരൻ പൊലീസ് പിടിയിൽ
അശൂപത്രിയിൽ കഴിയുന്ന അച്ഛനെ ഫോൺ ചെയ്യാനെത്തിയ പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിൽ 78 വയസുകാരൻ പൊലീസ് പിടിയിൽ. ഇയാൾക്കെതിരെ പോക്‌സോ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. അയൽവീട്ടിലെത്തിയ പതിമൂന്നുകാരിയെ കയ്യിൽ പിടിച്ചു വലിച്ച് മുറിയ്ക്കുള്ളിലിട്ട് സ്വകാര്യ ഭാഗങ്ങളിൽ കടന്നു പിടിക്കുകയായിരുന്നു പ്രതി. ഇയാൾ നടത്തിയ ക്രൂരതയെ തുടർന്നു ഭയന്നു വിറച്ച പെൺകുട്ടി രണ്ടു ദിവസം വീടിനു പുറത്തു പോലും ഇറങ്ങിയില്ല.
തൃക്കോതമംഗലം കല്ലുവെട്ടാംകുഴിയിൽ വിജയനെ (78)യാണ് വാകത്താനം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ കെ.പി ടോംസൺ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. ഇയാൾക്കെതിരെ പോക്‌സോ കേസും പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പെൺകുട്ടിയുടെ അച്ഛൻ അസുഖബാധിതനായി ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്. അച്ഛനൊപ്പം കുട്ടിയുടെ അമ്മയും ആശുപത്രിയിലാണ്. അച്ഛന്റെ കാര്യങ്ങൾ നോക്കുന്നതിനും മറ്റുമായാണ് അമ്മ ആശുപത്രിയിൽ നിൽക്കുന്നത്. ആശുപത്രിയിൽ കിടക്കുന്ന അമ്മയെയും അച്ഛനെയും വിവരം തിരക്കുന്നതിനു വേണ്ടി പ്രതിയുടെ വീട്ടിലെത്തിയാണ് കുട്ടി ഫോൺ ചെയ്തിരുന്നത്. സംഭവ ദിവസം കുട്ടി വീട്ടിലെത്തുമ്പോൾ പ്രതിയായ വിജയൻ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കുട്ടി വീട്ടിലെത്തിയതും വിജയൻ ഫോൺ നൽകാമെന്നു പറഞ്ഞ് വീടിനുള്ളിലേയ്ക്കു വിളിച്ചുകയറ്റി. തുടർന്നു കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ കടന്നു പിടിക്കുകയായിരുന്നു. കുട്ടി ബഹളം വച്ചതോടെ ഇയാൾ പിടി വിട്ടു. തുടർന്നു, കുട്ടി വീട്ടിൽ നിന്നും പുറത്തിറങ്ങി ഓടിരക്ഷപെട്ടു. തുടർന്നു പെൺകുട്ടി വിവരം മാതാപിതാക്കളെ അറിയിച്ചു. ഇവർ സ്ഥലത്ത് എത്തിയ ശേഷം വാകത്താനം പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. തുടർന്നു പ്രതിയ്‌ക്കെതിരെ പോക്‌സോ കേസ് ചുമത്തിയ പൊലീസ് ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
https://www.facebook.com/Malayalivartha