കൊല്ലത്ത് രണ്ട് പേര്‍ക്ക് കൊറോണ; വൈറസ് രോഗം പകര്‍ന്നത് എ.ടി.എം വഴി; കൊറോണ കാലത്ത് എ ടി എം ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം
സംസ്ഥാനത്ത് കോവിഡ് 19 വ്യാപനം രൂക്ഷമാകുകായണ്. സമ്പര്ക്കം വഴിയും മറ്റുമുള്ള വ്യാപനം തടയാൻ കിണഞ്ഞ് പരിശ്രമിക്കുകയാണ് എല്ലാവരും . എന്നാൽ ഇതിനിടയിൽ കൊല്ലത്ത് വരുന്ന വിവരം ഞെട്ടിക്കുന്നതാണ് . രണ്ട് പേര്‍ക്ക് കൊറോണ വൈറസ് രോഗം പകര്‍ന്നത് എ.ടി.എം വഴിയെന്ന് കണ്ടെത്തി .കൊല്ലം ജില്ലയിലെ കല്ലുവാതുക്കല്‍ മേഖലയിലുള്ള എ.ടി.എം വഴിയാണ് വൈറസ് പിടിപെട്ടതെന്നാണ് റിപ്പോര്‍ട്ട്. ഉറവിടം അറിയാത്ത 166 രോഗികളെക്കുറിച്ച് ആരോഗ്യ വകുപ്പ് നടത്തിയ പഠനത്തിലാണ് ഈ ഞെട്ടിക്കുന്ന വിവരം.ചാത്തന്നൂരില്‍ കോവിഡ് പോസിറ്റീവായ ഒരാള്‍ ഈ എ.ടി.എം സന്ദര്‍ശിച്ചിരുന്നു. ഇതു വഴിയാകാം ഒരു ആശ വര്‍ക്കറടക്കം രണ്ട് പേര്‍ക്ക് രോഗം പകര്‍ന്നതെന്നാണ് നിഗമനം.ഉറവിടം കണ്ടെത്താനാകാതിരുന്ന 166 പേരില്‍ 125 പേരുടെ രോഗ ഉറവിടം കണ്ടെത്തിയിട്ടുണ്ട്. ബാക്കി 41 പേരെ കുറിച്ച് അന്വേഷണം തുടരുകയാണ്.
ബ്രേക്ക് ദ ചെയിന്‍ കാമ്ബയിന്റെ ആദ്യ ഘട്ടത്തില്‍ ബാങ്കുകളിലും എ ടി എമ്മുകളിലും പ്രധാന ഇടങ്ങളിലുമെല്ലാം സാനിറ്റൈസറുകളും കൈകഴുകാനുള്ള സംവിധാനങ്ങളും ഒരുക്കിയിരുന്നെങ്കിലും പിന്നീടങ്ങോട്ട് വലിയ വീഴ്ച്ചയായിരുന്നു ഇക്കാര്യത്തില്‍ ഉണ്ടായിരുന്നതെന്നും പരാതിയുണ്ട്.പല ബാങ്കുകളും എ.ടി.എമ്മുകളില്‍ സാനിറ്റൈസര്‍ തീര്‍ന്നിട്ടും പുതിയത് വെക്കുന്നില്ലെന്നും രണ്ട് തുള്ളി മാത്രമേ ഉപയോഗിക്കാവൂ എന്ന് നിബന്ധന വയ്ക്കുന്നതായും സാനിറ്റൈസറില്‍ വെള്ളം കലര്‍ത്തി വയ്ക്കുന്നതായും ഉപഭോക്താക്കള്‍ പരാതിപ്പെടുന്നു.ഏതായാലും നമ്മുടെ സംസ്ഥാനത്തിൽ ഇത്തരത്തിൽ ഒരു സംഭവം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഈ കൊറോണ കാലത്ത് എ ടി എം ഉപയോഗിക്കുമ്പോഴും ചില് കാര്യങ്ങൾ ശ്രദ്ധിക്കുക . ഇത് വഴിയുള്ള രോഗ പകർച്ച തടയാൻ സാധിക്കും .ആരോഗ്യവകുപ്പിന്റെ ‘ബ്രെയ്ക്ക് ദ ചെയിൻ’ നടപ്പാവാതെ എ.ടി.എമ്മും പി.ഒ.എസ്. മെഷീനും.
ബാങ്കുകളിൽ പലയിടത്തും കൈ ശുചീകരിക്കാൻ സൗകര്യമുണ്ട്. എന്നാൽ, എ.ടി.എമ്മിൽ സാനിറ്റൈസർ പോലുമില്ല. കടകളിലും പെട്രോൾ പമ്പുകളിലുമൊക്കെ പി.ഒ.എസ്. (പോയന്റ് ഓഫ് സെയിൽ) മെഷീൻ വഴിയാണ് പണമിടപാട്. ഇതിൽ, ഒരേ കീ പാഡിൽ പലർക്കും പിൻ നമ്പർ അടിക്കേണ്ടതും രോഗവ്യാപനത്തിന് കാരണമാകുമെന്ന ആശങ്കയുണ്ട്. ഈ രണ്ടു മെഷീനുകളും ഉപയോഗിച്ചാലുടൻ സാനിെറ്റസർ ഉപയോഗിക്കാനുള്ള സൗകര്യമുണ്ടാവണം.കൊറോണ പടരുന്ന സാഹചര്യത്തിൽ സുരക്ഷാക്രമീകരണം ഉറപ്പുവരുത്തണമെന്നും ഇടപാടുകാരെ ഇക്കാര്യം ബോധ്യപ്പെടുത്തണമെന്നും സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി ബാങ്കുകൾക്ക് നിർദേശം നൽകിയിരുന്നു. ബാങ്കിൽ ബോധവത്‌കരണ നിർദേശം പ്രദർശിപ്പിക്കണമെന്നും നിർദേശിച്ചു. എന്നാൽ, എ.ടി.എം. സെന്ററുകൾക്കായി ഒരു ക്രമീകരണവും ബാങ്കേഴ്സ് സമിതി നിർദേശിച്ചിട്ടില്ല. ചില ബാങ്കുകൾ, ബാങ്കിനോട് ചേർന്ന എ.ടി.എമ്മുകളിലും നഗരത്തിലെ പ്രധാന സെന്ററുകളിലും സാനിറ്റൈസർ വെച്ചിട്ടുണ്ട സംസ്ഥാനത്തെ റേഷൻ കടകളിലെ ബയോമെട്രിക് സംവിധാനം സർക്കാർ നിർത്തിയിട്ടുണ്ട്. ഇ-പോസ് മെഷീൻവഴിയാണ് റേഷൻ വിതരണം ചെയ്യുന്നത്. പഞ്ചിങ് ഒഴിവാക്കി മൊബൈലിലേക്കുവരുന്ന ഒ.ടി.പി. ഉപയോഗിച്ചാണ് ഉപഭോക്താവിനെ തിരിച്ചറിയുന്നത്. ഏതെങ്കിലും കാരണവാശാൽ ഇങ്ങനെ നടന്നില്ലെങ്കിൽ പഞ്ചിങ് ഇല്ലാതെതന്നെ റേഷൻ നൽകണമെന്നാണ് സർക്കാർ നിർദേശ നല്കിയിട്ടുരുന്നത്.
എ ടി എമിൽ നിന്നും ഇറങ്ങുമ്പോൾ കൈ സാനിറ്റിസെർ ഉപയോഗിച്ച് ശുചിയാക്കുക .
https://www.facebook.com/Malayalivartha