ശാസ്തമംഗലത്തെ ട്രാവല്‍ ഏജന്‍സിയില്‍ ജോലി ചെയ്തിരുന്ന സമയത്തുണ്ടായ പരിഹാസം, തലസ്ഥാനത്ത് നഗരഹൃദയത്തില്‍ സ്വപ്‌നയുടെ സ്വപ്‌ന ഭവനം കെട്ടിപ്പടുത്താൻ ശ്രമിച്ചത് പ്രമുഖ വ്യവസായിയോട് വർഷങ്ങൾക്ക് മുൻപുള്ള പക വീട്ടൽ; ആരുടേയും കണ്ണ് തട്ടാൻ കാത്തിരുന്ന മൂന്ന് നില കെട്ടിടം തകിടം മറിഞ്ഞത് ഒരു നിമിഷം കൊണ്ട്...
സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്‌ന സുരേഷ് തലസ്ഥാനത്ത് പടുത്തുയര്‍ത്തുന്നത് കോടികളുടെ ആഡംബര സൗധം. തലസ്ഥാനത്ത് ജഗതിയിലാണ് സ്വപ്‌നയുടെ സ്വപ്ന സൗധത്തിന്റെ നിര്‍മാണം.
കെട്ടിടത്തിന്റെ കല്ലിടില്‍ ചടങ്ങിന് വിഐപികള്‍ അടക്കമുള്ളവര്‍ എത്തിയിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. 6300 സ്‌ക്വയര്‍ഫീറ്റ് വീടിനാണ് നഗരസഭയില്‍ അനുമതി തേടിയത്.
മൂന്ന് നില വീടാണ് ഉയരുന്നത്. അടുത്ത വര്‍ഷം വിഷുവിന് നിര്‍മാണം പൂര്‍ത്തിയാക്കി നല്‍കണമെന്ന് ആവശ്യപ്പെട്ട് കൊച്ചി ആസ്ഥാനമായ ഒരു പ്രമുഖ നിര്‍മാണ കമ്ബനിക്കാണ് കരാര്‍ നല്‍കിയിരുന്നത്.
എന്നാല്‍ അടിസ്ഥാനം കെട്ടാന്‍ ആരംഭിച്ചപ്പോള്‍ ചതുപ്പ് ആയതിനാല്‍ നിര്‍മ്മാണ കമ്ബനി പിന്മാറാന്‍ ഒരുങ്ങി. എന്നാല്‍ വലിയ പില്ലറുകള്‍ വാര്‍ക്കാനായി വേറെ നിര്‍മാണകമ്ബനിയെ ഏല്‍പ്പിച്ചു. ഇതിന് മാത്രം ലക്ഷങ്ങള്‍ ചിലവായി.
സ്വപ്നയും സ്വര്‍ണക്കടത്തുകേസിലെ ഒന്നാം പ്രതി സരിത്തും വീടിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കാണാനായി ഇവിടെ എത്താറുണ്ട്.
ശാസ്തമംഗലത്തെ ട്രാവല്‍ ഏജന്‍സിയില്‍ ജോലി ചെയ്തിരുന്ന സമയത്ത് പ്രമുഖ വ്യവസായിയോട് രണ്ടു ലക്ഷം രൂപ വായ്പയായി ചോദിച്ചപ്പോള്‍ പരിഹസിച്ചു വിട്ടെന്നും , വാശി തീര്‍ക്കാനാണ് അവിടത്തന്നെ വലിയ വീടു പണിയുന്നതെന്നുമാണ് അയല്‍വാസികളോടു സ്വപ്ന പറഞ്ഞത്.
https://www.facebook.com/Malayalivartha