സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; എറണാകുളത്ത് ഹൃദയ സ്തംഭനം മൂലം മരിച്ച സ്ത്രീക്ക് രോഗം സ്ഥിരീകരിച്ചു; മലപ്പുറത്ത് കോവിഡ് ബാധിത പ്രസവിച്ച മൂന്ന് കുഞ്ഞുങ്ങളും മരിച്ചു
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. എറണാകുളത്ത് ഹൃദയ സ്തംഭനം മൂലം മരിച്ച സ്ത്രീക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. എറണാകുളം ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സായിലായിരുന്ന ഇടുക്കി രാജാക്കാട് സ്വദേശി വത്സമ്മ ജോയ് ഇന്ന് രാവിലെയാണ് ഹൃദയ സ്തംഭനം മൂലം മരിച്ചത്.
മരിച്ചതിന് ശേഷം നടത്തിയ പരിശോധനയിലാണ് ഇവർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. 59 വയസായിരുന്നു. വെള്ളിയാഴ്ച രാത്രിയാണ് വത്സമ്മയെ നെഞ്ചുവേദനയെ തുടർന്ന് ആലുവയിലെ ആശുപത്രിയിൽ എത്തിച്ചത്. കാലങ്ങളായി ഹൃദ്രോഗത്തിന് ചികിത്സയിൽ ആയിരുന്നു വത്സമ്മ. ഇവര്‍ക്ക് കൊവിഡ് രോഗ ലക്ഷണങ്ങൾ ഇല്ലായിരുന്നു എന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. വത്സമ്മയുടെ കൊവിഡ് ഉറവിടം വ്യക്തമല്ല. ആരോഗ്യ വകുപ്പ് ഇവരുടെ സമ്പർക്ക പട്ടിക തയ്യറാക്കുകയാണ്.
കഴിഞ്ഞ ദിവസം രണ്ടുപേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. എറണാകുളം ജില്ലയില്‍ പി കെ ബാലകൃഷ്ണനും തിരുവനന്തപുരത്ത് സെയ്ഫുദ്ദീനും. ബാലകൃഷ്ണന്‍ നായര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച് കൊണ്ടുളള പരിശോധന ഫലം ഇന്നലെയാണ് പുറത്തുവന്നത്. കോവിഡ് സ്ഥിരീകരിച്ച് തിരുവനന്തപുരത്ത് ചികിത്സയിലിരിക്കേയാണ് സെയ്ഫുദ്ദീന്‍ മരിച്ചത്.
മലപ്പുറത്ത് കോവിഡ് ബാധിത പ്രസവിച്ച മൂന്ന് കുഞ്ഞുങ്ങളും മരിച്ചു. അഞ്ചാം മാസത്തില്‍ പ്രസവിച്ച കുഞ്ഞുങ്ങളാണ് മരിച്ചത്. മഞ്ചേരി മെഡിക്കള്‍ കോളജില്‍ ചികിത്സയിലായിരുന്നു യുവതി. വിദേശത്തുനിന്നു വന്ന യുവതിക്ക് ഈ മാസം മൂന്നിനാണ് രോഗം സ്ഥിരീകരിച്ചത്.
https://www.facebook.com/Malayalivartha