സ്വപ്ന പോലും ഞെട്ടിത്തരിച്ചു... സ്വപ്ന സുരേഷ് എന്‍ഐഎ പിടിയിലായ ശേഷം ആദ്യരാത്രി കഴിഞ്ഞ ശാശ്വതിയുടെ ക്രൂരതകള്‍ വീണ്ടും ഏറ്റെടുത്ത് മാധ്യമങ്ങള്‍; റിയാലിറ്റി ഷോയിലൂടെ കുടുംബ പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ ശാശ്വതിയുടെ അവിഹിത ക്രൂരതകള്‍ അമ്പരപ്പിക്കുന്നത്; കാമുകന്‍ മരണ വെപ്രാളം കാണിച്ചപ്പോള്‍ രംഗം കൊഴുപ്പിക്കാന്‍ ഉന്മാദ നൃത്തം
ഒറ്റരാത്രി കൊണ്ട് കൊലക്കേസ് പ്രതിയായ ശാശ്വതി പ്രമോദിന്റെ ക്രൂരതകള്‍ ലോകം ഏറ്റെടുക്കുകയാണ്. സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ സ്വപ്ന സുരേഷിന്റെ രാത്രി താമസത്തോടെയാണ് നാല് വര്‍ഷം മുമ്പ് നടന്ന സംഭവത്തില്‍ ശാശ്വതി പ്രമോദ് ഒരിക്കല്‍ കൂടി വാര്‍ത്തകളില്‍ നിറയുന്നത്. ശാശ്വതി പ്രമോദിന്റെ ക്രൂരത തൃശൂര്‍ ഭാഗങ്ങളില്‍ മാത്രം ഒതുങ്ങിയപ്പോള്‍ സ്വപ്നയുടെ വരവോടെ മറ്റൊരു മാനം നല്‍കിയിരിക്കുകയാണ്. വീട്ടമ്മമാരുടെ റിയാലിറ്റി ഷോയില്‍ മാതൃകാ ഭാര്യയായ ശാശ്വതി പ്രമോദാണോ ഇതെന്ന് പോലും പലരും ചിന്തിച്ചു. തൃശൂര്‍ അയ്യന്തോള്‍ പഞ്ചിക്കല്‍ ഫ്‌ളാറ്റ് കൊലപാതക കേസിലെ സഹ തടവുകാരി ശാശ്വതിയുടെ കഥകേട്ട് സ്വപ്ന പോലും ഞെട്ടിയിരിക്കുകയാണ്യ
ഒരു നാടിനെ വിറപ്പിച്ച തുമ്പില്ലാത്ത കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ നേടിക്കൊടുക്കാന്‍ നിര്‍ണായകമായത് മകളായ 5 വയസുകാരിയുടെ മൊഴിയാണ്. അയ്യന്തോള്‍ പഞ്ചിക്കലിലെ ഫ്‌ളാറ്റില്‍ ഷൊര്‍ണൂര്‍ മഞ്ഞക്കാട് ലതാനിവാസില്‍ 28 വയസുകാരന്‍ സതീശനെ മര്‍ദിച്ചു കൊലപ്പെടുത്തിയ കേസില്‍ യുവ നേതാവ് കൊടകര വെട്ടിക്കല്‍ വാസുപുരം റഷീദ് (40), മറ്റത്തൂര്‍ വാസുപുരം മാങ്ങാറില്‍ കൃഷ്ണപ്രസാദ് (32), കാമുകി ഗുരുവായൂര്‍ വല്ലശ്ശേരി തൈക്കാട് വീട്ടില്‍ ശാശ്വതി (36) എന്നിവര്‍ക്കാണ് ജീവപര്യന്തം തടവ് വിധിച്ചത്.
കേസിലെ മുഖ്യപ്രതി വി.എ. റഷീദിന്റെ കാമുകിയാണ് ശാശ്വതി. മറ്റൊരു വിവാഹത്തില്‍ ഒരു കുട്ടിയുള്ള ആളാണ് ഇയാള്‍. എന്നിട്ടും റഷീദുമായി ശാശ്വതി പ്രണയത്തിലാകുകയായിരുന്നു. ശാശ്വതിക്കും കുട്ടിയുണ്ട്. റഷീദിനെ കൂടാതെ തന്നെ കൊടകര വാസുപുരം സ്വദേശി മാങ്ങാറി വീട്ടില്‍കൃഷ്ണപ്രസാദുമായും ശാശ്വതി ബന്ധം പുലര്‍ത്തിയിരുന്നു. സതീഷിനും ഇക്കാര്യം അറിയാമായിരുന്നു. മൂന്നുപേരുമായും അവിഹിത ബന്ധത്തിലാണെന്ന് ഇവര്‍ക്കു പരസ്പരം അറിയാമായിരുന്നു. എന്നാല്‍ റഷീദുമായിട്ടായിരുന്നു കൂടുതല്‍ ബന്ധം. ഇങ്ങനെ ബന്ധത്തെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതത്തില്‍ കലാശിച്ചത്.
ശാശ്വതിയും റഷീദും മറ്റു രണ്ടുപേരും കൊടൈക്കനാലില്‍ പോയിരുന്നു. ഇവിടെവച്ചുണ്ടായ സംഭവത്തിന്റെ പേരിലായിരുന്നു തര്‍ക്കം തുടങ്ങിയത്. ഷൊര്‍ണൂരില്‍ ബസ് ഡ്രൈവറായിരുന്ന സതീശന്‍ ജോലി അന്വേഷിച്ച് സുഹൃത്തിനൊപ്പം കൊടൈക്കനാലിലെ റിസോര്‍ട്ടിലേക്ക് പുറപ്പെട്ടതായിരുന്നു. കൊടൈക്കനാലില്‍ സുഹൃത്ത് നടത്തുന്ന റിസോര്‍ട്ടില്‍ ടൂറിസ്റ്റുകള്‍ക്കുള്ള വാഹനത്തിന്റെ ഡ്രൈവര്‍ ജോലിയായിരുന്നു സതീശന്റെ ലക്ഷ്യം. സതീശന് ജോലി വാഗ്ദാനം ചെയ്ത കൂട്ടുകാരന്‍ കേസിലെ മുഖ്യപ്രതിയായ റഷീദിന്റെ ഡ്രൈവറായിരുന്നു. ആ കൂട്ടുകാരനൊപ്പമാണ് കൊടൈക്കനാലിലേക്ക് പുറപ്പെട്ടത്. പോകുംവഴി റഷീദിനെ കാണാനായി കൂട്ടുകാരന്‍ ഫഌറ്റിലേക്കു പോയി. മടങ്ങിവന്നപ്പോള്‍ റഷീദും കാമുകിയായ ശാശ്വതിയും കൂടെ ഉണ്ടായിരുന്നു. കൊടൈക്കനാല്‍ യാത്രയില്‍ അവരും ചേര്‍ന്നു. കൊടൈക്കനാലില്‍ വിദേശികള്‍ പങ്കെടുത്ത ഡി.ജെ പാര്‍ട്ടിയില്‍ പങ്കെടുത്ത അവര്‍ക്ക് നാട്ടിലേക്ക് തിരികെ ഉടന്‍ വരാന്‍ കഴിഞ്ഞില്ല.
ഡി.ജെ പാര്‍ട്ടിക്കുശേഷം സ്വന്തം വാഹനത്തില്‍ തിരികെ പോകാന്‍ കഴിയാതായ റഷീദിനെയും കാമുകിയെയും നാട്ടിലെത്തിക്കാന്‍ സുഹൃത്താണ് സതീശനോട് ആവശ്യപ്പെട്ടത്. അയ്യന്തോളിലെ ഫഌറ്റിലെത്തി അന്ന് അവിടെ തങ്ങിയ സതീശനോട് തന്റെ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് തിരു കൊച്ചി ബാങ്കില്‍ ജോലിതരപ്പെടുത്തി നല്‍കാമെന്നും അതിന് ചെലവു ചെയ്യണമെന്നും റഷീദ് പറഞ്ഞു. കൈവശം പണമില്ലാതിരുന്ന സതീശന്‍ ഷൊര്‍ണൂരിലുള്ള പിതാവിന്റെ പക്കല്‍ നിന്ന് പണംവാങ്ങി മദ്യവുമായി ഫഌറ്റിലേക്ക് മടങ്ങി. ഇതിനിടെ ഫോണില്‍ വിളിച്ച സുഹൃത്തിനോട് റഷീദുമായി പരിചയപ്പെട്ടതും യാത്രയും ജോലി വാഗ്ദാനവുമെല്ലാം വെളിപ്പെടുത്തി. റഷീദിനെ അറിയാവുന്ന സുഹൃത്ത് അയാളുമായുള്ള അടുപ്പം നല്ലതല്ലെന്ന് സതീശനെ താക്കീത് ചെയ്തു. ജോലി ലഭിക്കുമെന്ന് വിശ്വസിച്ച സതീശന്‍ സുഹൃത്തിന്റെ ഉപദേശം അവഗണിച്ചു. റഷീദിന്റെ ഫഌറ്റില്‍ തന്നെ തങ്ങി. അതിനിടെ വീണ്ടും സതീശനെ ഫോണില്‍ വിളിച്ച സുഹൃത്ത് റഷീദിന്റെ വാക്കുകള്‍ വിശ്വസിക്കരുതെന്നും എത്രയും പെട്ടെന്ന് അവിടെ നിന്ന് മടങ്ങണമെന്നും നിര്‍ബന്ധിച്ചു.
തന്റെ ഉപദേശം സതീശന്‍ കാര്യമാക്കാത്തതില്‍ രോഷം കൊണ്ട സുഹൃത്ത് ഫോണിലൂടെ വിരട്ടി. ഇരുവരും തമ്മിലുള്ള ഫോണ്‍ സംഭാഷണം ശ്രദ്ധിച്ച റഷീദ് ഫോണ്‍പിടിച്ചുവാങ്ങി സതീശന്റെ സുഹൃത്തിനെ ശകാരിച്ചു. ശാശ്വതിയുമായുള്ള കൊടൈക്കനാല്‍ യാത്രയും റഷീദിന്റെ ഫ്‌ളാറ്റിലെ വാസവും സതീശന്റെ സുഹൃത്ത് ഫോണിലൂടെ തിരികെ ചോദ്യം ചെയ്തു. ഫ്‌ളാറ്റില്‍ നടന്ന കാര്യങ്ങള്‍ സതീശന്‍ ഡ്രൈവറായ കൂട്ടുകാരനെ അറിയിച്ചതില്‍ തോന്നിയ പകയാണ് കൊലപാതകത്തിലെത്തിച്ചത്.
പ്രകോപിതനായ റഷീദ് സതീശനെ ഒരു മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി സാങ്കല്‍പ്പിക കസേരയില്‍ ഇരുത്തി. ഹോക്കി സ്റ്റിക്ക് ഉപയോഗിച്ച് സതീശനെ മര്‍ദ്ദിച്ചശേഷം കക്കൂസില്‍ പൂട്ടിയിട്ടു. ദിവസങ്ങളോളം കക്കൂസില്‍ പൂട്ടിയിട്ട് സതീശനെ ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്കിരയാക്കുമ്പോഴും പ്രതികള്‍ അവിടെ മദ്യപാനവും ശാശ്വതിയുമായി ആട്ടവും പാട്ടും നടത്തി മടങ്ങി. ഫഌറ്റിലെ രഹസ്യങ്ങള്‍ ചോര്‍ന്നതിന്റെ പകയൊടുങ്ങാത്ത റഷീദിന്റെ നിര്‍ദ്ദേശമനുസരിച്ച് ശാശ്വതിയും കൃഷ്ണപ്രസാദും കക്കൂസിന് പുറത്തിറക്കി സതീശനെ ക്രൂരമായി ഉപദ്രവിച്ചു. മര്‍ദ്ദനം സഹിക്കാതെ മൂത്രമൊഴിച്ച സതീശനെ കൊണ്ട് ആ മൂത്രം നക്കിച്ചു. കുഴഞ്ഞുവീണപ്പോള്‍ കുടിക്കാന്‍ വെള്ളം ചോദിച്ച സതീശന്റെ മുഖത്തേക്ക് റഷീദ് മൂത്രമൊഴിച്ചു. അവസാനം ജോലി തേടിവന്ന യുവാവ് ലോകത്തോട് വിടപറഞ്ഞു.
https://www.facebook.com/Malayalivartha